ബെംഗളൂരു: അക്രമികൾ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചിട്ട യോഗ അധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു. ദേവനഹള്ളിയിലാണ് സംഭവം. പ്രദേശത്തെ സർക്കാർ സ്കൂളിലെ 35 കാരിയായ യോഗാധ്യാപികയാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ ബിന്ദു (27), സതീഷ് റെഡ്ഢി (40), നാഗേന്ദ്ര റെഡ്ഢി (35), രവിചന്ദ്ര (27) എന്നിവരെ ചിക്കബെല്ലാപുര പോലീസ് അറസ്റ്റ് ചെയ്തു.
ബിന്ദുവിന്റെ ഭർത്താവുമായി അധ്യാപികയ്ക്ക് അടുപ്പമുണ്ടായിരുന്നു. ഇതാണ് കുറ്റകൃത്യത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. നിരവധി കേസുകളില്‍ പ്രതിയായ സതീഷ് റെഡ്ഡിയെയാണ് യുവതിയെ ആക്രമിക്കാന്‍ ബിന്ദു നിയോഗിച്ചത്. ധനമിട്ടനഹള്ളിയിലിയെ ഒഴിഞ്ഞ സ്ഥലത്തേക്കാണ് സതീഷ് റെഡ്ഡിയും കൂട്ടാളികളും അധ്യാപികയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇവരെ പീഡിപ്പിച്ച ശേഷം കേബിൾ വയർ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും മരിച്ചെന്നു ഉറപ്പുവരുത്തി ആഴം കുറഞ്ഞ കുഴിയില്‍ ഇട്ടശേഷം മണ്ണിട്ട് മൂടുകയുമായിരുന്നു. മനസ്സാന്നിധ്യവും, ശ്വാസം പിടിച്ചുവെച്ച് ദീർഘനേരം കഴിയാനുള്ള കഴിവുകളുമാണ് യുവതിയെ രക്ഷപ്പെടുത്തിയത്. അക്രമികള്‍ സ്ഥലവിട്ടതോടെ യുവതി പ്രദേശവാസികളെ വിവരമറിയിക്കുകയും ആശുപത്രിയില്‍ ചികിത്സതേടുകയുമായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
TAGS: BENGALURU | CRIME
SUMMARY: Held her breath and pretended to be dead; A yoga teacher who was abducted and buried by assailants escaped
തൃശൂർ: സംസ്ഥാനത്ത് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയായി. ഏഴ് ജില്ലകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. അവസാന കണക്കുകള്‍ പ്രകാരം 75.85…
കോട്ടയം: പൂവത്തുംമൂട്ടില്‍ സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കുഞ്ഞുമോന്‍ പിടിയില്‍.വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് പേരൂര്‍ ഗവ.എല്‍…
ബെംഗളൂരു: ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള ഭൂമി പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ച് കർണാടക സർക്കാർ. 1,777 ഏക്കർ ഭൂമിയാണ്…
ഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ത്ത് ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ഖാലിദിന് ഇടക്കാല ജാമ്യം. ഡല്‍ഹിയിലെ വിചാരണ കോടതിയാണ് ജാമ്യം…
ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ എസ്.ഐ.ആർ സമയ പരിധി നീട്ടി. തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആൻഡമാൻ…
ചെന്നൈ: തിരഞ്ഞെടുപ്പ് ചർച്ചകള്‍ക്ക് തുടക്കമിട്ട് തമിഴക വെട്രി കഴകം. വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുന്നവരോട് മാത്രമാണ് സഖ്യമുള്ളതെന്ന് പാർട്ടി അറിയിച്ചു.…