ബെംഗളൂരു: ബെംഗളൂരുവിൽ അതിശക്തമായ മഴ. തിങ്കളാഴ്ച വൈകുന്നേരം ആരംഭിച്ച് ചൊവ്വാഴ്ച രാവിലെ വരെ 12 മണിക്കൂറോളം നഗരത്തിൽ 130 മില്ലിമീറ്റർ മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു.
ദുരിതപെയ്ത്തില്‍ തിങ്കളാഴ്ച മൂന്നുപേർ മരിക്കുകയും 500 വീടുകൾ വെള്ളത്തിലാകുകയും 20ലധികം തടാകങ്ങൾ നിറഞ്ഞ് കവിയുകയും ചെയ്തു. റോഡുകളും അണ്ടർപാസുകളും വെള്ളത്തിലായതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. റോഡുകളിൽ മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടന്നത് യാത്രക്കാരെയും ദുരിതത്തിലാക്കി.
വീടുകളിൽ വെള്ളം കയറിയതോടെ സംസ്ഥാന ദുരന്ത നിവാരണ സേന ബോട്ടുകൾ ഇറക്കിയാണ് ആളുകളെ രക്ഷപ്പെടുത്തിയത്. കെംഗേരിയിലെ കോട്ടെ ലേഔട്ടിൽ 100 വീടുകളിൽ വെള്ളം കയറി. മഹാദേവപുരയിലെ 10 ഇടങ്ങളിൽ കനത്ത വെള്ളക്കെട്ട് ഉണ്ടായി. സായ് ലേഔട്ടിൽ പൂർണമായും വെള്ളം കയറി. മഡിവാള, കോറമംഗലയിലെ ആറാം ബ്ലോക്ക്, ഈജിപുര, സിൽക്ക് ബോർഡ് എന്നിവിടങ്ങൾ വെള്ളത്തിലായി. ആർആർ നഗറിലെ വൃഷഭാവതി വാലിയിൽ മഴക്കെടുതിയിൽ അഞ്ച് വളർത്തുമൃഗങ്ങൾ മഴയിൽ ചത്തു. 44 നാലുചക്ര വാഹനങ്ങളിലും 93 ഇരുചക്ര വാഹനങ്ങളിലും വെള്ളം കയറി. 27 മരങ്ങൾ കടപുഴകിയപ്പോൾ 43ലധികം മരങ്ങളിൽനിന്ന് ശിഖരങ്ങൾ പൊട്ടിവീണു.
കഴിഞ്ഞ രണ്ടു ദിവസത്തിനിടെ നഗരത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കെംഗേരിയിലാണ്. 132 മില്ലിമീറ്റർ മഴയാണ് കെംഗേരിയിൽ പെയ്തിറങ്ങിയത്. ചിക്കബാനവര (127 മില്ലിമീറ്റർ), ചൗദേശ്വരിനഗർ (104 മില്ലിമീറ്റർ), കെംപെഗൗഡ വാർഡ് (103.5 മില്ലിമീറ്റർ) എന്നിവിടങ്ങളിലും കൂടുതൽ മഴ ലഭിച്ചു.
TAGS: BENGALURU | RAIN
SUMMARY: Heavy rains lashed in parts of Bengaluru, several roads waterlogged
ബെംഗളൂരു: കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെക്ക് യുഎസ് യാത്രയ്ക്ക് അനുമതി. ജൂൺ 14 മുതൽ 27 വരെയുള്ള യാത്രയ്ക്കായി…
പത്തനംതിട്ട: തിരുവല്ല പെരുംതുരുത്തിയിൽ കാർ വാഷിംഗ് സെൻ്ററിൽ അഗ്നിബാധ. സ്ഥാപനവും മൂന്ന് കാറുകളും കത്തി നശിച്ചു. കാർത്തിക കാർ വാഷിംഗ്…
ടെൽ അവീവ്: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ പങ്കാളികളായി അമേരിക്കയും. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് വെളിപ്പെടുത്തി യു.എസ്. പ്രസിഡന്റ്…
ന്യൂഡല്‍ഹി: ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യത്ത് തിരികെ എത്തിക്കുന്ന ദൗത്യമായഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി 310 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. തിരിച്ചെത്തിയ സംഘത്തിലെ…
ബെംഗളൂരു: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ബെംഗളൂരു വിധാൻസൗധയ്ക്കുമുൻപിൽന നടന്ന യോഗ സംഗമത്തില്‍ അയ്യായിരത്തോളം പേര്‍ പങ്കെടുത്തു. കര്‍ണാടക ആയുഷ്…
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴില്‍ നടക്കുന്ന മലയാളം ഭാഷ പഠന പദ്ധതിയുടെ സീനിയര്‍ ഡിപ്ലോമ കോഴ്സായ നീലക്കുറിഞ്ഞിയുടെ…