ബെംഗളൂരു: ബെംഗളൂരുവിൽ വ്യാഴാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നഗരത്തിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരുവിന്റെ വിവിധ ഭാഗഭങ്ങളിൽ മഴയോടൊപ്പം ഇടിമിന്നൽ, ശക്തമായ കാറ്റും ഉണ്ടാകും. വടക്കൻ കർണാടക, തെക്കൻ കർണാടക, തീരദേശ മേഖലകൾ എന്നിവിടങ്ങളിൽ സ്ഥിരതയില്ലാത്ത കാലാവസ്ഥക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ കാറ്റ് വീശാനും, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് ഐഎംഡി പ്രവചിച്ചിട്ടുണ്ട്. മെയ് 15,16 തീയതികളിൽ സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനും തുടർച്ചയായ നിർത്താതെയുള്ള മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പറഞ്ഞു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും ചെറിയ തോതിലുള്ള പ്രാദേശിക വെള്ളപ്പൊക്കവും അനുഭവപെട്ടേക്കാം. കർണാടകത്തിന്റെ വിവിധ പ്രദേശങ്ങളിലും ബെംഗളൂരുവിന്റെ വിവിധ ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകുമെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം സ്ഥിതികരിച്ചിട്ടുണ്ട്.
നഗരത്തിൽ ഉച്ച കഴിഞ്ഞോ വൈകുന്നേരങ്ങളിലോ മഴ പെയ്യാൻ സാധ്യത കൂടുതലാണ്. മഴയോടൊപ്പം കാറ്റും ഉണ്ടാകും. ആളുകൾ ജാഗ്രത പാലിക്കണം, അതുപോലെ സുരക്ഷാ മുൻകരുതലുകളും എടുക്കണമെന്ന് സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം പറഞ്ഞു.
TAGS: BENGALURU | RAIN
SUMMARY: Heavy rains predicted in Bengaluru, yellow alert declared
ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ രണ്ടു പേർ അറസ്റ്റില്‍. ഭീകരരെ സഹായിച്ച പഹല്‍ഗാം സ്വദേശികളാണ് അറസ്റ്റിലായതെന്ന് എൻഐഎ അറിയിച്ചു. ബട്‌കോട്ട് സ്വദേശി…
തൃശൂർ: കെഎസ്‌ആർടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി സവാദ് റിമാൻഡില്‍. തൃശ്ശൂർ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ്…
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ ബിഹാറിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു.…
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയില്‍. പ്രസിഡന്റായി മോഹൻലാല്‍ തുടർന്നേക്കും. തിരഞ്ഞെടുപ്പ് ഒഴിവാക്കി അഡ്ഹോക്…
കാസറഗോഡ് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കെ. മണികണ്ഠൻ രാജിവച്ചു. പെരിയ ഇരട്ട കൊലക്കേസിലെ 14-ാം പ്രതിയായ…
അഹമ്മദാബാദ്: വിമനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന തുടരുന്നു. ഇതുവരെ 247 പേരെ തിരിച്ചറിഞ്ഞു. 232 പേരുടെ മൃതദേഹം വിട്ടുനല്‍കി.…