ബെംഗളൂരു: ബെംഗളൂരുവിൽ വ്യാഴാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നഗരത്തിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരുവിന്റെ വിവിധ ഭാഗഭങ്ങളിൽ മഴയോടൊപ്പം ഇടിമിന്നൽ, ശക്തമായ കാറ്റും ഉണ്ടാകും. വടക്കൻ കർണാടക, തെക്കൻ കർണാടക, തീരദേശ മേഖലകൾ എന്നിവിടങ്ങളിൽ സ്ഥിരതയില്ലാത്ത കാലാവസ്ഥക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ കാറ്റ് വീശാനും, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് ഐഎംഡി പ്രവചിച്ചിട്ടുണ്ട്. മെയ് 15,16 തീയതികളിൽ സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനും തുടർച്ചയായ നിർത്താതെയുള്ള മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പറഞ്ഞു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും ചെറിയ തോതിലുള്ള പ്രാദേശിക വെള്ളപ്പൊക്കവും അനുഭവപെട്ടേക്കാം. കർണാടകത്തിന്റെ വിവിധ പ്രദേശങ്ങളിലും ബെംഗളൂരുവിന്റെ വിവിധ ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകുമെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം സ്ഥിതികരിച്ചിട്ടുണ്ട്.
നഗരത്തിൽ ഉച്ച കഴിഞ്ഞോ വൈകുന്നേരങ്ങളിലോ മഴ പെയ്യാൻ സാധ്യത കൂടുതലാണ്. മഴയോടൊപ്പം കാറ്റും ഉണ്ടാകും. ആളുകൾ ജാഗ്രത പാലിക്കണം, അതുപോലെ സുരക്ഷാ മുൻകരുതലുകളും എടുക്കണമെന്ന് സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം പറഞ്ഞു.
TAGS: BENGALURU | RAIN
SUMMARY: Heavy rains predicted in Bengaluru, yellow alert declared
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് 5നാണ് നട തുറന്നത്. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കു കാലത്തെ…
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ കിണറ്റില്‍ വീണ കടുവയെ 10 മണിക്കൂർ നേരത്തെ ദൗത്യത്തിന് ശേഷം പുറത്തെടുത്തു. കടുവയെ വലയിലാക്കി മയക്കുവെടി…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് മൂന്നര…
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേരിടാൻ മദ്യപകർക്കും പൊതുജനങ്ങള്‍ക്കും സുവർണ്ണാവസരം. ബെവ്‌കോ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് ആകർഷകമായ പേരും ലോഗോയും…
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10…
കോട്ടയം: മുൻ കടുത്തുരുത്തി എം.എല്‍.എ പി.എം. മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…