കൊച്ചി: സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ചിത്രമായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള നേരില്‍ കണ്ട് പരിശോധിക്കാനായി ഹൈക്കോടതി ജഡ്ജി സ്റ്റുഡിയോയിലെത്തി. നിർമ്മാതാക്കളുടെ ഹർജി പരിഗണിക്കുന്ന ജസ്റ്റിസ് എൻ നഗരേഷാണ് സിനിമ കാണാൻ എത്തിയത്. സിനിമയുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് കണ്ട് പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം.
ദൈവത്തിന് അപകീർത്തികരമായതോ, വംശീയ അധിക്ഷേമുള്ളതോ ആയതൊന്നും സിനിമയില്‍ ഇല്ലെന്ന് സിനിമ കണ്ടാല്‍ കോടതിക്ക് ബോധ്യപ്പെടുമെന്ന് ഹർജിക്കാർ നേരത്തെ വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. സിനിമ കണ്ട ശേഷം ഈ മാസം ഒമ്പതിന് ഹർജി വീണ്ടും കോടതി പരിഗണിക്കും. പ്രധാന കഥാപാത്രത്തിൻ്റെ പേര് ദൈവത്തിൻ്റെ പേരാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ് സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചത്. ജാനകി എന്ന പേര് മാറ്റിയാല്‍ മാത്രമേ സർട്ടിഫിക്കറ്റ് നല്‍കാനാവൂ എന്നാണ് സെൻസർ ബോർഡിൻ്റെ നിലപാട്.
SUMMARY: Janaki vs State of Kerala; High Court judge arrives to watch the film
ഡാലസ്: യുഎസിലെ ഡാലസിൽ ഇന്ത്യൻ വിദ്യാർഥിയെ അജ്ഞാതൻ വെടിവെച്ചു കൊന്നു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോൾ എന്ന 27കാരനാണ് കൊല്ലപ്പെട്ടത്.…
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് ടിവികെ ജില്ലാ നേതാക്കൾ. ടിവികെ കരൂർ ഈസ്റ്റ് ജില്ലാ സെക്രട്ടറി, ട്രഷറർ…
ബെംഗളുരു: കേരളസമാജം ബിദരഹള്ളിയുടെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള കായികമേള ഇന്ന് രാവിലെ 9 മുതല്‍ ഗുഡ്ഷെപ്പേഡ് സ്കൂൾ ഗ്രൗണ്ടിൽനടക്കും. മേളയില്‍ കുട്ടികൾ, യുവാക്കൾ,…
ബെംഗളൂരു: ബെളഗാവിയിൽ മെഹബൂബ് സുബാനി ദർഗയിലെ ഉറൂസ് ഘോഷയാത്രയ്ക്കുനേരെ കല്ലേറുണ്ടായതിനെത്തുടർന്ന് സംഘർഷം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഘോഷയാത്ര ഘടക് ഗല്ലിയിലൂടെ…
ബെംഗളൂരു: മെട്രോ പാളത്തിലേക്ക് ചാടിയയാളെ ജീവനക്കാർചേർന്ന് രക്ഷപ്പെടുത്തി. മജസ്റ്റിക് നാദപ്രഭു കെംപെഗൗഡ ഇന്റര്‍ ചെയ്ഞ്ച് മെട്രോ സ്റ്റേഷനിൽ ശനിയാഴ്ച വൈകീട്ട്…
ബെംഗളൂരു : 2021-ലെ കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രക്ഷിത് ഷെട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തു. ചാർലി 777-ലെ…