ബെംഗളൂരു: പ്രതിമാസം 15,000 രൂപ മാത്രം ശമ്പളമുണ്ടായിരുന്ന സർക്കാർ ഓഫിസിലെ മുൻ ക്ലർക്കിനു 30 കോടി രൂപയുടെ ആസ്തിയെന്ന് ലോകായുക്ത റെയ്ഡിൽ കണ്ടെത്തൽ. കർണാടക ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ബോർഡിന്റെ (കെആർഐഡിഎൽ) കൊപ്പാളിലെ ഓഫിസിലെ താൽക്കാലിക ജീവനക്കാരനായിരുന്ന കലകപ്പ നിദഗുണ്ഡിയാണ് അനധികൃത സ്വത്ത് സമ്പാദനത്തിനു പിടിയിലായത്.
വാടകയ്ക്കു നൽകിയിരിക്കുന്ന 24 വീടുകളും 40 ഏക്കർ കൃഷി ഭൂമിയും ഇയാളുടെ പക്കലുണ്ട്. സ്വന്തം പേരിലുള്ളത് പുറമെ ഭാര്യയുടെയും സഹോദരന്റെയും പേരിലും ഭൂമിയും വീടുകളുമുണ്ട്. 350 ഗ്രാം സ്വർണാഭരണങ്ങൾ, 1.5 കിലോഗ്രാം വെള്ളി ആഭരണങ്ങൾ, 2 കാറുകൾ, 2 ഇരുചക്രവാഹനങ്ങൾ എന്നിവയും ഇയാളുടെ പക്കൽ നിന്ന് അധികൃതർ പിടിച്ചെടുത്തു.
കെആർഐഡിഎൽ മുൻ എൻജീനീയറായ ചിഞ്ചോൽക്കറുമായി ചേർന്ന് 72 കോടി രൂപ തട്ടിയെടുത്തെന്ന ആരോപണവും കലകപ്പയുടെ പേരിലുണ്ട്. പൂർത്തിയാകാത്ത പദ്ധതികളുടെ പേരിൽ വ്യാജ ബില്ലുണ്ടാക്കി ഇരുവരും പണം തട്ടിയെന്നാണ് നിഗമനം. അതിനിടെ സമാനമായി അനധികൃതമായി സ്വത്ത് സമ്പാദിച്ച ഒട്ടേറെ ഉദ്യോഗസ്ഥർ ലോകായുക്തയുടെ നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം.
SUMMARY: Raids on ex-Karnataka clerk unearth Rs 30 crore in assets, including 24 houses.
പാലക്കാട്: ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർഥിയായി ഡോക്ടർ പി സരിനേ പരിഗണിക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന തലത്തില്‍ നീക്കം നടത്തുന്നുവെന്ന…
ഡല്‍ഹി: 2020-ലെ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മുൻ ജെഎൻയു വിദ്യാർഥികളായ…
പാലക്കാട്: വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കല്‍ വീട്ടില്‍ അലിമോൻ്റെ മകള്‍ ആയിഷ ഹിഫയാണ് (11)…
തിരുവനന്തപുരം: സ്വർണവില കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായൊന്ന് കുറഞ്ഞെങ്കിലും ഈ ആഴ്ച വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ഇന്ന് പവന് 1,160…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻകൂർ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ്. കൊല്ലം ജില്ലാ…
കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനില്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ്…