ബെംഗളൂരു: പ്രതിമാസം 15,000 രൂപ മാത്രം ശമ്പളമുണ്ടായിരുന്ന സർക്കാർ ഓഫിസിലെ മുൻ ക്ലർക്കിനു 30 കോടി രൂപയുടെ ആസ്തിയെന്ന് ലോകായുക്ത റെയ്ഡിൽ കണ്ടെത്തൽ. കർണാടക ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ബോർഡിന്റെ (കെആർഐഡിഎൽ) കൊപ്പാളിലെ ഓഫിസിലെ താൽക്കാലിക ജീവനക്കാരനായിരുന്ന കലകപ്പ നിദഗുണ്ഡിയാണ് അനധികൃത സ്വത്ത് സമ്പാദനത്തിനു പിടിയിലായത്.
വാടകയ്ക്കു നൽകിയിരിക്കുന്ന 24 വീടുകളും 40 ഏക്കർ കൃഷി ഭൂമിയും ഇയാളുടെ പക്കലുണ്ട്. സ്വന്തം പേരിലുള്ളത് പുറമെ ഭാര്യയുടെയും സഹോദരന്റെയും പേരിലും ഭൂമിയും വീടുകളുമുണ്ട്. 350 ഗ്രാം സ്വർണാഭരണങ്ങൾ, 1.5 കിലോഗ്രാം വെള്ളി ആഭരണങ്ങൾ, 2 കാറുകൾ, 2 ഇരുചക്രവാഹനങ്ങൾ എന്നിവയും ഇയാളുടെ പക്കൽ നിന്ന് അധികൃതർ പിടിച്ചെടുത്തു.
കെആർഐഡിഎൽ മുൻ എൻജീനീയറായ ചിഞ്ചോൽക്കറുമായി ചേർന്ന് 72 കോടി രൂപ തട്ടിയെടുത്തെന്ന ആരോപണവും കലകപ്പയുടെ പേരിലുണ്ട്. പൂർത്തിയാകാത്ത പദ്ധതികളുടെ പേരിൽ വ്യാജ ബില്ലുണ്ടാക്കി ഇരുവരും പണം തട്ടിയെന്നാണ് നിഗമനം. അതിനിടെ സമാനമായി അനധികൃതമായി സ്വത്ത് സമ്പാദിച്ച ഒട്ടേറെ ഉദ്യോഗസ്ഥർ ലോകായുക്തയുടെ നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം.
SUMMARY: Raids on ex-Karnataka clerk unearth Rs 30 crore in assets, including 24 houses.
ബെംഗളൂരു: കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഉദയനഗർ വിതരണ കേന്ദ്രമായ ആയുർബന്ധു ആയുർവേദിക്ക് ആൻഡ് പഞ്ചകർമ്മ സെന്ററിൽ ദീർഘകാലം സേവനമനുഷ്‌ടിച്ച് കേന്ദ്ര ഗവണ്മെന്റ്…
യെമൻ: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാറിന്‍റെ…
ബെംഗളൂരു: വിലക്ക് പിൻവലിച്ചതോടെ മാസങ്ങൾക്കകം നഗര വ്യാപകമായി 6404 പരസ്യ ഹോർഡിങ്ങുകൾ സ്ഥാപിക്കുമെന്ന് റിപ്പോർട്ട്. 611 റോഡുകളിൽ ഇവ സ്ഥാപിക്കുന്നതിനാണ്…
ബെംഗളൂരു: ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി നഗരവാസികളിൽ നിന്നും നേരിട്ടു സ്വീകരിച്ച പരാതികളിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയ 3 ജീവനക്കാരെ…
ചെന്നൈ: തമിഴ്‌നാടിലെ തൂത്തുക്കുടിയിൽ കഞ്ചാവ് വിൽപന ചോദ്യംചെയ്ത രണ്ട് സഹോദരങ്ങളെ ഗുണ്ടാ സംഘം കൊന്ന് കുഴിച്ചുമുടി. പണ്ടുകരൈ സ്വദേശി മാരിപാണ്ടി,…
തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ ചലച്ചിത്ര നയരൂപീകരണത്തിന്റെ ഭാഗമായുള്ള ദ്വിദിന കോൺക്ലേവിന് ഇന്ന് തുടക്കമാകും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.…