ബെംഗളൂരു: കാട്ടാന ആക്രമണത്തിനു ശാശ്വത പരിഹാരം കാണാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസുമായി(ഐഐഎസ്സി) ധാരണാപത്രം ഒപ്പുവച്ച് കർണാടക സർക്കാർ. സ്വാഭാവിക ആവാസ വ്യവസ്ഥകളും ആനത്താരകളും സംരക്ഷിക്കുന്നതിലൂടെ ആനകൾ നാട്ടിലിറങ്ങുന്നത് തടയാനാണ് ലക്ഷ്യമിടുന്നത്.
ഇതിനായി ഉപഗ്രഹസംവിധാനങ്ങളും ക്യാമറകളും സ്ഥാപിച്ച് ആനകളെ നിരന്തരം നിരീക്ഷിക്കും. ഇവയുടെ പിണ്ടം പരിശോധിച്ച് ഹോർമോൺ അളവുകളിലെ വ്യതിയാനങ്ങളും വിലയിരുത്തും. ആനകൾ ജനവാസ കേന്ദ്രത്തിലെത്തുന്നതിനു മുന്നോടിയായി മുന്നറിയിപ്പ് നൽകുന്ന സംവിധാനം വികസിപ്പിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
4.74 കോടി രൂപയുടെ പദ്ധതിക്കായി 5 വർഷത്തെ കരാറാണ് ഒപ്പുവച്ചത്. സംസ്ഥാനത്ത് 6395 കാട്ടാനകളുണ്ടെന്നാണ് കണക്ക്. ഹാസൻ, കുടക് മേഖലയിൽ ഉൾപ്പെടെ കാട്ടാന ശല്യം രൂക്ഷമാണ്.
SUMMARY: Karnataka govt signs MoU with IISC to curb human-elephant conflict.
ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ യാത്രക്കാർക്ക് ഇനി മുതല്‍ ഉബർ ആപ്പ് വഴി നേരിട്ട് ടിക്കറ്റുകൾ വാങ്ങാം. ബുധനാഴ്ച മുതല്‍…
മുംബൈ: ഇലക്ട്രിക് വാഹനങ്ങൾക്ക് ഹൈവേയിൽ ടോൾ ഒഴിവാക്കാനുള്ള നടപടിയുമായി മഹാരാഷ്ട്ര. അടുത്ത എട്ട് ദിവസത്തിനകം ഇത് നടപ്പാക്കാനാന് സ്പീക്കർ രാഹുൽ നർവേക്കർ…
ഇംഫാൽ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. സന്ദർശനത്തിന്റെ…
ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയ ഡയറക്ടറായി അലോക് സഹായ് നിയമിച്ചു. മുൻ ഡയറക്ടർ എൻ.എം. ധോക്കെ ഫെബ്രുവരിയിൽ വിരമിച്ചിരുന്നതിനെ തുടര്‍ന്ന്…
ലഖ്‌നൗ: ഉത്തർപ്രദേശിലെ അംറോഹയിൽ ഉറക്കത്തിനിടെയിൽ മാതാപിതാക്കൾക്കിടയിൽ അബദ്ധത്തിൽ ഞെരുങ്ങി 26 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. സദ്ദാം അബ്ബാസി- അസ്മ ദമ്പതികളുടെ…
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നാട്ടിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുലി ഏഴ് പേരെ ആക്രമിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പുലിയെ 10…