Categories: KERALATOP NEWS

നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ചു, കാര്‍ കയറ്റാൻ പറഞ്ഞിട്ടില്ല; അജ്‌മലിന്റെ മൊഴി തള്ളി ഡോ. ശ്രീക്കുട്ടി

കൊല്ലം മൈനാഗപ്പള്ളയില്‍ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവത്തില്‍ പ്രതി അജ്മലിന്റെ മൊഴി തള്ളി ഡോ. ശ്രീക്കുട്ടി. കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ ആവശ്യപ്പെട്ടിട്ടില്ല. കുഞ്ഞുമോള്‍ കാറിനടിയിലുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നുമാണ് ശ്രീക്കുട്ടിയുടെ മൊഴി.

കാർ കയറ്റിയിറക്കാൻ പറഞ്ഞു എന്നത് അജ്മലിന് രക്ഷപ്പെടാനുള്ള തന്ത്രം. അജ്മമല്‍ നിർബന്ധിച്ച്‌ ലഹരി കഴിപ്പിച്ചു. ആറു മാസത്തിനിടെ 20 ലക്ഷത്തോളം രൂപ കരസ്ഥമാക്കി. സ്വർണാഭരണങ്ങളും കൈക്കലാക്കി. അത് തിരികെ വാങ്ങാനാണ് അജ്മലിനൊപ്പം നിന്നത്. വേറേ ബന്ധമുണ്ടെന്ന കാര്യം അജ്മല്‍‌ മറച്ചുവെച്ചു. എട്ടോളം മറ്റ് ബന്ധങ്ങളുണ്ടെന്ന് താൻ അറിഞ്ഞു.

തന്‍റെ പണം സ്വന്തമാക്കുകയായിരുന്നു അജ്മലിന്‍റെ ലക്ഷ്യം. സുഹൃത്തിന്‍റെ വീട്ടില്‍ ഓണമാഘോഷിക്കാമെന്ന് പറഞ്ഞാണ് തന്നെ കൊണ്ടു പോയത്. അതിന് ശേഷം നിർബന്ധിച്ച്‌ മദ്യം കഴിപ്പിച്ചു എന്നാണ് ശ്രീക്കുട്ടിയുടെ മൊഴി. നിലവില്‍ പ്രേരണാകുറ്റമാണ് ശ്രീക്കുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്.

എന്നാല്‍ അജ്മലും ശ്രീക്കുട്ടിയും രാസലഹരിക്കും മദ്യത്തിനും അടിമകളാണെന്നാണ് പോലീസ് പറയുന്നത്. അപകടം നടന്ന തലേദിവസം ഇരുവരും താമസിച്ച ഹോട്ടല്‍ മുറിയില്‍ നിന്ന് എംഡിഎംഎ അടക്കം ഉപയോഗിച്ചതിന് പോലീസിന് തെളിവ് ലഭിച്ചു. 14 ന് ഹോട്ടലില്‍ ഒരുമിച്ച്‌ താമസിച്ച ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

ഹോട്ടല്‍ മുറിയില്‍ നിന്ന് മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തു. കരുനാഗപ്പള്ളിയിലെ ഹോട്ടലിലാണ് ഇരുവരും മുറിയെടുത്തത്. മുമ്പും ഇവര്‍ ഇതേ ഹോട്ടലില്‍ മൂന്ന് തവണ മുറിയെടുത്തിരുന്നു. ഇവര്‍ക്ക് എവിടെ നിന്നാണ് ലഹരിമരുന്ന് കിട്ടുന്നതെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

TAGS : ACCIDENT | KOLLAM NEWS | STATEMENT
SUMMARY : Forced to drink alcohol, not told to load the car; Dr. rejected Ajmal’s statement. Shrikutty

Savre Digital

Recent Posts

ബെംഗളൂരുവിൽ രോഗ വ്യാപനം തടയാം ; 11 ഇടങ്ങളിലെ മലിനജലം പരിശോധിച്ചാൽ മതിയെന്ന് പഠനം

ബെംഗളൂരു: നഗരത്തിൽ 11 ഇടങ്ങളിലെ മലിനജലം നിരന്തരമായി പരിശോധിച്ചാൽ സാംക്രമിക രോഗങ്ങൾ പകരുന്നത് സംബന്ധിച്ച  പ്രാരംഭ സൂചനകൾ ലഭിക്കുമെന്ന് പഠനം.…

7 minutes ago

വിടിയുവിന് കീഴിലുള്ള കോളേജുകളിൽ സിസിടിവി ക്യാമറ നിർബന്ധമാക്കി

ബെംഗളൂരു: വിശ്വേശ്വരയ്യ സാങ്കേതിക സർവകലാശാലയുടെ(വിടിയു) കീഴിലുള്ള കോളേജുകളിൽ സിസിടിവി ക്യാമറ നിരീക്ഷണം നിർബന്ധമാക്കി. മയക്കുമരുന്ന് ഉപയോഗം, ലൈംഗികാതിക്രമം തുടങ്ങിയവ കാമ്പസുകളിൽ…

29 minutes ago

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍…

49 minutes ago

ബെംഗളൂരുവിൽ 250 ലേറെ ഭിന്നശേഷിക്കാർക്ക് താങ്ങായി തൊഴിൽ മേള

ബെംഗളൂരു: ഭിന്നശേഷിക്കാരായ 250ലേറെ പേർക്ക്  തൊഴിലവസരങ്ങൾ നൽകി മേള സംഘടിപ്പിച്ചു. അസ്സിസ്ടെക് ഫൗണ്ടേഷനാണ് ബെംഗളൂരുവിൽ തൊഴിൽ മേള സംഘടിപ്പിച്ചത്. പ്രാഥമിക…

53 minutes ago

അന്താരാഷ്ട്ര യോഗദിനാചരണം

ബെംഗളൂരു: അയ്യപ്പ എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് സ്‌കൂളിന്റെയും ഐടിഐയുടെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ.…

1 hour ago

കെഎൻഎസ്എസ് യുവജന വിഭാഗം ബ്ലഡ് ഡോണർസ് ഡാറ്റാ ബാങ്ക് തുടങ്ങി

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി യുവജന വിഭാഗം കെഎന്‍എസ്എസ് അംഗങ്ങളുടെയും ബ്ലഡ് ഡോണര്‍സ് ഡാറ്റാ ബാങ്കിന് തുടക്കം കുറിച്ചു.…

1 hour ago