ബെംഗളൂരു: കുടകിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വിരാജ്പേട്ട് താലൂക്കിലെ പാലിബെട്ടയ്ക്കടുത്തുള്ള എമ്മെഗുണ്ടി എസ്റ്റേറ്റിൽ വ്യാഴാഴ്ചയാണ് സംഭവം. തമിഴ്നാട് സ്വദേശി ആർ. സെൽവം എന്ന ചെല്ല മേസ്ത്രി (65) ആണ് മരിച്ചത്. പ്രദേശത്തെ കാപ്പി എസ്റ്റേറ്റിൽ റൈറ്റർ ആയി ജോലി ചെയ്തുവരികയായിരുന്നു.
രാവിലെ 6.30ന് പ്രഭാത നടത്തത്തിനിറങ്ങിയപ്പോഴാണ് സെൽവത്തെ ആന ആക്രമിച്ചത്. സെൽവത്തിന്റെ ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ കാട്ടാന രക്ഷപ്പെട്ടു. ഗുരുതരമായ പരുക്കുകളോടെ സെൽവം സംഭവസ്ഥലത്ത് തന്നെ മരിച്ചു. റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച ആന സെൽവത്തെ കണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് പറഞ്ഞു.
ആനകളെ കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് കുടക് ഡിസിഎഫ് ജഗന്നാഥ് പറഞ്ഞു. അതേസമയം പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നും ഇതിനെതിരെ നടപടി എടുത്തില്ലെങ്കിൽ ഇനിയും നിരവധി ജീവനുകൾ നഷ്ടപ്പെട്ടേക്കുമെന്നും നാട്ടുകാർ പറഞ്ഞു.
TAGS: KARNATAKA | ELEPHANT ATTACK
SUMMARY: Man dies in Elephant attack
കൊല്ലം: കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. പൂജക്ക് എത്തിയപ്പോള്‍…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.…
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍ രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയില്‍ രേഖപ്പെടുത്തി. ബംഗാള്‍…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻഇടിവ്. പവന് 1,440 രൂപ കുറഞ്ഞ് 91,720 രൂപയും ഗ്രാമിന് 180 രൂപ കുറഞ്ഞ്…
കൊച്ചി: എറണാകുളത്ത് 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസില്‍ അമ്മയെയും അവരുടെ ആണ്‍സുഹൃത്തിനെയും എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ…
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. 29 പേർക്ക് പരുക്കേറ്റു.…