തിരുവനന്തപുരം: കേരളത്തിൽ ജൂണ്‍ 2ന് തന്നെ സ്‌കൂളുകള്‍ തുറക്കാനാണ് നിലവിലുള്ള തീരുമാനമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിന് ശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച് ദിവസത്തില്‍ മാറ്റം വേണോ എന്ന് തീരുമാനിക്കും.
പതിനാലായിരം സ്‌കൂള്‍ കെട്ടിടങ്ങളുണ്ടായിട്ടും ഈ കാറ്റില്‍ ഒരു സ്‌കൂള്‍ കെട്ടിടത്തിന് പോലും തകരാറുണ്ടായിട്ടില്ല. അടിസ്ഥാന വികസന സൗകര്യത്തിന് വേണ്ടി കഴിഞ്ഞ നാളുകളില്‍ ചെലവഴിച്ച 5000 കോടി രൂപ ഫലം കണ്ടു. ഇപ്പോള്‍ സ്‌കൂളുകളില്‍ ഷെഡുകള്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.
ഹൈസ്‌കൂള്‍ സമയക്രമ വിവാദത്തോടും മന്ത്രി പ്രതികരിച്ചു. ചില അധ്യാപക സംഘടനകള്‍ തന്നെയാണ് ബുദ്ധിമുട്ടുണ്ടാക്കിയത്. ആദ്യം 110 ദിവസവും 120 ദിവസവും തീരുമാനിച്ചിരുന്നു. അത് കൂടിപ്പോയെന്ന് പറഞ്ഞ് കേസ് കൊടുത്തത് അധ്യാപക സംഘടനകളാണ്. പിന്നാലെ കോടതി നിർദേശപ്രകാരം കമ്മീഷനെ നിയോഗിച്ചു. കമ്മീഷൻ നല്‍കിയ റിപ്പോർട്ടാണ് ഇന്നലെ അംഗീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
TAGS : V SHIVANKUTTY
SUMMARY : Minister V Sivankutty says schools will open on June 2nd
തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള…
ന്യൂഡൽഹി: 2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ്…
കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ…
ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും…
സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ…
ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് "സത്യാനന്ത രകാല"മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും,…