കൊല്ലം: ഓച്ചിറ റെയില്‍വേ സ്റ്റേഷനില്‍ അമ്മയെയും മകനെയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്താംകോട്ട സ്വദേശികളായ വസന്ത, ശ്യം എന്നിവരാണ് മരിച്ചത്. ഓച്ചിറ റെയില്‍വേ സ്റ്റേഷന്റെ വടക്കേ പ്ലാറ്റ്ഫോമിന് സമീപത്താണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. തിരിച്ചറിയാൻ സാധിക്കാത്ത നിലയിലായിരുന്നു മൃതദേഹം.
കോയമ്പത്തൂരില്‍ ജോലി ചെയ്യുകയായിരുന്ന ശ്യാം കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. ഇതിനിടെയുണ്ടായ വഴക്കില്‍ ഭാര്യയെയും മകനെയും ശ്യാം മർദ്ദിച്ചു. ഇവർ പോലീസ് സ്റ്റേഷനില്‍ വിളിച്ചതിനെ തുടർന്ന് പോലീസ് എത്തുകയും ഇവരോട് ഇന്ന് സ്റ്റേഷനില്‍ ഹാജരാകാൻ പറയുകയും ചെയ്തു. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ശ്യാമും അമ്മയും സ്റ്റേഷനില്‍ എത്തിയിരുന്നില്ല.
വിളിച്ചപ്പോള്‍ തങ്ങള്‍ ഒരു സ്ഥലം വരെ പോകുകയാണെന്നാണ് പറഞ്ഞത്. ശേഷം ഇവരെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. മൃതദേഹങ്ങളുടെ സമീപത്ത് നിന്ന് ഇരുവരുടെയും മൊബൈല്‍ ഫോണ്‍ ലഭിച്ചിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് ശ്യാം കോയമ്പത്തൂരിലേക്ക് താമസം മാറിയത്.
SUMMARY: Mother and son hit by train in Ochira, died
തിരുവനന്തപുരം: സിപിഐയുടെ എതിർപ്പ് തള്ളി പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചു. കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിലുള്ള ധാരണാപത്രത്തിൽ കേരളത്തിന്…
ആറ്റിങ്ങൽ: യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ലോഡ്ജ് മാനേജർ കായംകുളം സ്വദേശി ജോബിൻ ജോർജ് (30) അറസ്റ്റിൽ. മംഗളൂരുവിലേക്ക് പോകുന്നതിനിടെ കോഴിക്കോട്…
കാലിഫോര്‍ണിയ: അമേരിക്കന്‍ ടെക് ഭീമനായ ആമസോണ്‍ 2030ഓടെ ആറ് ലക്ഷം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ ജോലികള്‍ക്ക് വിന്യസിക്കുമെന്ന് റിപ്പോര്‍ട്ട്. ആമസോണിന്റെ…
ബെംഗളൂരു: സംസ്ഥാനത്ത് നാളെ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഉച്ചയ്ക്ക് ശേഷമായിരിക്കും മഴ കനക്കുക.…
ബെംഗളൂരു: ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ പുതിയ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും. കേന്ദ്ര റെയില്‍വേ മന്ത്രി അശിനി വൈഷ്ണവ് സര്‍വീസിന്…
ബെംഗളൂരു: മൈസൂരു നഗരത്തിലെ സിറ്റി മുനിസിപ്പല്‍ കൗണ്‍സിലുകളെയും ടൗണ്‍ പഞ്ചായത്തുകളെയും മൈസൂരു സിറ്റി കോര്‍പ്പറേഷനുമായി ലയിപ്പിച്ച് 'ഗ്രേറ്റര്‍ മൈസൂരു സിറ്റി…