Categories: KERALATOP NEWS

മുണ്ടക്കൈ ദുരന്തം: 143 മരണം സ്ഥിരീകരിച്ചു, തിരച്ചിൽ ഉടന്‍ പുനരാരംഭിക്കും

വയനാട്:  കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ച് വയനാട്. മേപ്പാടി ചൂരൽമല- മുണ്ടക്കൈയിലുണ്ടായ രണ്ട് ഉരുൾപൊട്ടലുകളില്‍ 143 പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ച 45 പേരെ തിരിച്ചറിഞ്ഞു. ഇതിൽ ഏഴ് പേർ കുട്ടികളാണ്. 98 പേരെ കാണാതായി. പരുക്കേറ്റ 200ലേറെ പേർ മേപ്പാടി മൂപ്പൻസ് മെഡി. കോളജ് ആശുപത്രി, മേപ്പാടി കുടുംബാരോഗ്യകേന്ദ്രം, സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി, കൽപ്പറ്റ ജന. ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്. മേപ്പാടിയിലും നിലമ്പൂരിലുമായി 51 പേരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു.   ഇതുവരെ 481 പേരെ രക്ഷപ്പെടുത്തി. 45 ദുരിതാശ്വാസ കാംപുകള്‍ തുറന്നിട്ടുണ്ട്. 3069 പേരാണ് ദുരിതാശ്വാസ കാംപുകളിൽ കഴിയുന്നത്.

ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം ഇന്ന് രാവിലെ പുനരാരംഭിക്കും. വെള്ളരിമല, മുപ്പിടി, മുണ്ടക്കൈ, ചൂരൽമല, അട്ടമല എന്നിവിടങ്ങളിലാണ് ഇന്നലെ രക്ഷാപ്രവർത്തനം നടത്തിയത്. രാത്രിയായതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. മൃതദേഹങ്ങൾ കണ്ടെത്തിയാലും പുറത്തെത്തിക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു പ്രദേശത്ത്. ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. അതിനായുള്ള പ്രവ‍ര്‍ത്തനങ്ങളാണ് ഇന്ന് നടക്കുക. മണ്ണിനടിയിലെ തിരച്ചിലിനായി നിരവധി ജെസിബികളും ഹിറ്റാച്ചികളും ചൂരൽമലയിലേക്ക് എത്തിക്കുന്നുണ്ട്.

ഇന്നലെ പുലർച്ചെ ഒന്നരക്കും രണ്ടിനുമിടയിലാണ ദുരന്തം സംഭവിച്ചത്. പുലർച്ചെ നാലോടെ രണ്ടാമതും ഉരുൾപൊട്ടി. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയ കള്ളാടിയിൽ നിന്ന് അഞ്ച് കിലോ മീറ്റർ ദൂരത്താണ് ദുരന്തം. ചൂരൽമല അങ്ങാടിയോട് ചേർന്നൊഴുകുന്ന പുന്നപ്പുഴ രണ്ടായി പിരിഞ്ഞ് സമീപത്തെ വീടുകളും സ്‌കൂളും തകർത്തു. മുണ്ടക്കൈയിൽ നിരവധി വീടുകളും പാടികളും ചെളിയിൽ മൂടി. 20ഓളം മൃതദേഹങ്ങൾ പുഴയിൽ ഒലിച്ചുപോയി. പുലർച്ചെ അഞ്ചോടെ രക്ഷാപ്രവർത്തനം പൂർണതോതിൽ ആരംഭിച്ചതോടെയാണ് ചൂരൽമല ടൗണിൽ നിന്നടക്കം നിരവധി പേരുടെ മൃതദേങ്ങൾ കണ്ടെത്തിയത്. അങ്ങാടിയിൽ നിർത്തിയിട്ട വാഹനങ്ങളടക്കം ഒഴുക്കിൽപ്പെട്ടു. വ്യാപാര സ്ഥാപനങ്ങളും തകർന്നു. ചൂരൽമല ടൗണിലെ പാലം തകർന്നത് രക്ഷാപ്രവർത്തകർക്ക് മുണ്ടക്കൈ മേഖലയിൽ എത്തിപ്പെടാൻ സാധിക്കാത്ത അവസ്ഥയുണ്ടാക്കി. ഇത് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തെ ബാധിച്ചു. എൻ ഡി ആർ എഫും സൈന്യവും രംഗത്തെത്തിയതോടെയാണ് രക്ഷാപ്രവർത്തനം ഊർജിതമായത്.
<br>
TAGS : WAYANAD LANDSLIPE | RESCUE
SUMMARY : Mundakai disaster: 143 confirmed dead, search to resume soon

Savre Digital

Recent Posts

ഗുജറാത്ത് തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു; ആളപായമില്ല

പോർബന്തർ: ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് അരിയും പഞ്ചസാരയുമായി പോയ കപ്പലാണ് പോർബന്തറിലെ സുഭാഷ് നഗർ ജെട്ടിയില്‍ വച്ച്‌…

22 minutes ago

തമ്പാനൂര്‍ ഗായത്രി വധക്കേസ്; പ്രതിക്ക് ജീവപര്യന്തം

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന്‍ പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച്‌ കോടതി. ഒരുലക്ഷം…

1 hour ago

പ്ലസ് ടു വിദ്യാര്‍ഥി വീടിനകത്ത് മരിച്ച നിലയില്‍

പാലക്കാട്‌: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…

2 hours ago

പാലിയേക്കര ടോള്‍ വിലക്ക് തുടരും: ഹൈക്കോടതി

കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…

3 hours ago

സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണ വില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…

4 hours ago

മത്സ്യബന്ധനത്തിനിടെ വലയില്‍ കുരുങ്ങിയത് അഞ്ച് കിലോയോളം വരുന്ന നാഗവിഗ്രഹങ്ങള്‍

മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…

5 hours ago