കാഠ്മണ്ഡു: രണ്ടുദിവസം നീണ്ട ജെന്‍ സീ പ്രക്ഷോഭം ശമിച്ചതോടെ നേപ്പാള്‍ സാധാരണ നിലയിലേക്ക്. പ്രതിഷേധത്തിന് സാധ്യതയുളള പ്രദേശങ്ങളുടെ നിയന്ത്രണം പൂർണമായും സൈന്യം ഏറ്റെടുത്തു. രാജ്യവ്യാപക കർഫ്യൂ തുടരുന്നുണ്ട്. കാഠ്‌മണ്ഡു വിമാനത്താവളം തുറന്നതോടെ ഇന്ത്യയിൽനിന്ന് നേപ്പാളിലേക്കുള്ള ഇൻഡിഗോ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് കാഠ്‌മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളം ചൊവ്വാഴ്‌ച അടച്ചിരുന്നു. പ്രക്ഷോഭത്തെ തുടർന്ന് നേപ്പാളിലും തിബത്തിലും കുടുങ്ങിയ ഇന്ത്യാക്കാർ വിദേശമന്ത്രാലയം ഇടപെടുമെന്ന പ്രതീക്ഷയിൽ തുടരുകയാണ്. ചിലരുമായി കാഠ്‌മണ്ഡുവിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ബന്ധപ്പെട്ടിരുന്നു. ഇവർ താമസസ്ഥലങ്ങളിൽത്തന്നെ തുടരണമെന്നാണ് വിദേശമന്ത്രാലയത്തിന്റെ നിർദേശം.
അതേസമയം നേപ്പാളിലെ സംഘർഷസ്ഥിതിയെ തുടർന്ന് അതിർത്തികൾ അടച്ചതോടെ ഇന്ത്യയിൽനിന്ന് നേപ്പാളിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കവും തടസ്സപ്പെട്ടു. യുപി, ബിഹാർ, ബംഗാൾ സംസ്ഥാനങ്ങളിൽനിന്ന് നേപ്പാളിലേക്കുള്ള വ്യാപാരപാതകളെല്ലാം അടഞ്ഞു. ഇന്ത്യ– നേപ്പാൾ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ ചിലർ റോഡുമാർഗം തിരികെയെത്തിയിട്ടുണ്ട്.
സംഘര്‍ഷം നിയന്ത്രണവിധേയമായതോടെ സൈന്യവുമായുള്ള ചർച്ചകൾക്ക് മുൻ ചീഫ് ജസ്റ്റീസ് സുശീല കർക്കിയെ ജെൻ സീ കൂട്ടായ്മ ചുമതലപ്പെടുത്തി. നേപ്പാളിൽ പ്രക്ഷോഭം രൂക്ഷമായ തിനെത്തുടർന്നാണ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് കെ.പി. ശർമ ഒലിയും സർക്കാരിലെ മറ്റ് മിക്ക മന്ത്രിമാരും രാജി സമർപ്പിച്ചത്. എന്നാൽ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. നേപ്പാൾ ഭരണഘടന പ്രകാരം സർക്കാർ താഴെ വീണാൽ പാർലമെന്റിൽ ഭൂരിപക്ഷമുള്ള പാർട്ടിയെ സർക്കാരുണ്ടാക്കാൻ പ്രസിഡന്റിന് ക്ഷണിക്കാം. ആർക്കും ഭൂരിപക്ഷമില്ലെങ്കിൽ ഏതെങ്കിലും പാർലമെന്റംഗം തനിക്ക് ഭൂരിപക്ഷം ഉണ്ടെന്ന് അവകാശപ്പെട്ടാൽ പ്രസിഡന്റിന് ആ വ്യക്തിയെ പ്രധാനമന്ത്രി പദത്തിൽ അവരോധിക്കാം. എന്നാൽ 30 ദിവസത്തിനുള്ളിൽ ആ വ്യക്തി വിശ്വാസ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കണം. ഈ സാധ്യതകളെല്ലാം പരാജയപ്പെട്ടാല്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ട് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം. എന്നാല്‍ പല നേതാക്കളും ഇതിനോടകം ആക്രമിക്കപ്പെടുകയോ പ്രക്ഷോഭകാരികളെ ഭയന്ന് ഒളിവില്‍ക്കഴിയുകയോ ആണ്. അതിനാല്‍ത്തന്നെ ഭരണഘടന്ന പ്രകാരമുള്ള നടപടി ക്രമങ്ങള്‍ തുടരാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍.
SUMMARY: Nepal returns to normalcy
ആലപ്പുഴ: പി.എം ശ്രീ വിഷയത്തിൽ സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ എന്നും മുടക്കുന്നവരുടെ…
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ബുധനാഴ്ച സംസ്ഥാനത്ത് യുഡിഎസ്എഫ് പഠിപ്പ്മുടക്ക്. സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരവും അന്നേ…
കാസറഗോഡ്: സീതാംഗോളിക്ക് സമീപം അനന്തപുരയിലെ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഏതാനും പേർക്ക് ഗുരുതരമായി പരുക്കേറ്റു. അസം സിംഗ്ലിമാര…
തൃശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഒക്ടോബർ 28) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ്, ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അന്തര്‍സംസ്ഥാന വടംവലി മത്സരം കാര്‍ഗില്‍ എക്യുപ്‌മെന്റ്‌സ് എം.ഡി എം.…
ന്യൂഡല്‍ഹി: ബംഗാൾ ഉൾക്കടലിൽ 'മോൻതാ' ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും…