ബെംഗളൂരു: കർണാടകയിൽ പുതിയ ടൂറിസം നയം ഉടൻ നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ ഒരു പുതിയ ടൂറിസം നയം കൊണ്ടുവരാനാണ് സർക്കാർ പദ്ധതിയിടുന്നത്. ക്ഷേത്ര ടൂറിസം, സാഹസിക (adventure) ടൂറിസം, വിനോദസഞ്ചാരം, ഇക്കോ ടൂറിസം, വിദ്യാഭ്യാസ, കാർഷിക ടൂറിസം എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളായാണ് നയം നടപ്പാക്കുക. എല്ലാ മേഖലയ്ക്കും പുതിയ നയത്തിൽ പ്രാധാന്യം ലഭിക്കുമെന്നും പാട്ടീൽ പറഞ്ഞു.
കർണാടകൈയിൽ 320 കിലോമീറ്റർ തീരപ്രദേശമുണ്ട്. ഈ മേഖലയിൽ 40 നോഡുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അവയുടെ വികസനത്തിനായി നൂതന പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ റോഡുകളും അടിസ്ഥാന സൗകര്യങ്ങളും തീരപ്രദേശ മേഖലയും വികസിപ്പിക്കുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിലെ ക്ഷേത്ര ടൂറിസത്തിന് ലഭ്യമായ സൗകര്യങ്ങളെയും സംഭാവനകളെയും മികച്ച രീതിയിൽ ഉപയോഗിക്കും. സംസ്ഥാനത്ത് ക്ഷേത്ര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA | TOURISM
SUMMARY: Karnataka to come out with a new tourism policy soon, says Minister H K Patil
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയില്‍. പ്രസിഡന്റായി മോഹൻലാല്‍ തുടർന്നേക്കും. തിരഞ്ഞെടുപ്പ് ഒഴിവാക്കി അഡ്ഹോക്…
കാസറഗോഡ് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കെ. മണികണ്ഠൻ രാജിവച്ചു. പെരിയ ഇരട്ട കൊലക്കേസിലെ 14-ാം പ്രതിയായ…
അഹമ്മദാബാദ്: വിമനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന തുടരുന്നു. ഇതുവരെ 247 പേരെ തിരിച്ചറിഞ്ഞു. 232 പേരുടെ മൃതദേഹം വിട്ടുനല്‍കി.…
ബെംഗളൂരു: കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെക്ക് യുഎസ് യാത്രയ്ക്ക് അനുമതി. ജൂൺ 14 മുതൽ 27 വരെയുള്ള യാത്രയ്ക്കായി…
പത്തനംതിട്ട: തിരുവല്ല പെരുംതുരുത്തിയിൽ കാർ വാഷിംഗ് സെൻ്ററിൽ അഗ്നിബാധ. സ്ഥാപനവും മൂന്ന് കാറുകളും കത്തി നശിച്ചു. കാർത്തിക കാർ വാഷിംഗ്…
ടെൽ അവീവ്: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ പങ്കാളികളായി അമേരിക്കയും. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് വെളിപ്പെടുത്തി യു.എസ്. പ്രസിഡന്റ്…