പത്തനംതിട്ട: ശബരിമലയിൽ പുഷ്പാഭിഷേക വഴിപാടിന് അമിതമായി പൂക്കൾ ഉപയോഗിക്കേണ്ടെന്ന് തീരുമാനം. ആവശ്യത്തിലധികം പൂക്കൾ കൊണ്ടുവന്ന് സന്നിധാനത്ത് നശിപ്പിക്കുന്നത് ഒഴിവാക്കാനാണ് ഹൈക്കോടതിയും, ശബരിമല തന്ത്രിയും, ദേവസ്വം ബോർഡും യോജിച്ച് തീരുമാനത്തിലെത്തിയത്. പുഷ്പാഭിഷേകത്തിന് പൂക്കളുടെ അളവും 25 ലിറ്റർ മാത്രമാക്കി പുതുക്കി നിശ്ചയിച്ചു.
12,500 രൂപയാണ് പുഷ്പാഭിഷേകത്തിന് ചെലവുവരുന്നത് . ഇതിനായി അയൽസംസ്ഥാനങ്ങളിൽ നിന്നാണ് പൂക്കളെത്തിക്കുന്നത്. പൂക്കളെത്തിക്കാൻ ദേവസ്വം ബോർഡ് രണ്ടുകോടിയുടെ കരാറും നൽകിയിട്ടുണ്ട്. സാധാരണയായി ദിവസം 80 മുതൽ 100 വരെ പുഷ്പാഭിഷേകമാണ് നടക്കുക.
വഴിപാടുകാരുടെ ഇഷ്ടത്തിനൊത്തുള്ള അളവിലായിരുന്നു പൂക്കൾ ഉപയോഗിക്കുന്നത്. പുഷ്‌പാഭിഷേക പൂജകൾക്കുശേഷം പൂക്കൾ ഇൻസിനറേറ്ററിൽ കത്തിച്ചുകളയുകയായിരുന്നു ചെയ്യുക.
TAGS: KERALA | FLOWERS | SABARIMALA
SUMMARY: Over usage of Flowers in Sabarimala devasthanam to be controlled
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി 2025 ആഗസ്റ്റ് 2, 3 തീയതികളിൽ കേരള ഫിലിം പോളിസി കോൺക്ലേവ്…
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഉണ്ടായ നാടൻ ബോംബ് സ്‌ഫോടനത്തിൽ നാലാം ക്ലാസ് വിദ്യാർഥിനി കൊല്ലപ്പെട്ടു. നാദിയ…
പത്തനംതിട്ട: ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠ ജൂലൈ 13 ന് (കൊല്ലവർഷം 1200 മിഥുനം 29) നടക്കും. ജൂലൈ…
തൃശൂർ: പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. തെക്കുംകര വലിയ വീട്ടില്‍ കല്ലിപറമ്പിൽ സുനില്‍ കുമാർ (47)ആണ്…
മലപ്പുറം: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു. 71 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.…
ചെന്നൈ: ലഹരിമരുന്നുക്കേസില്‍ നടൻ ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ നുംഗമ്പാക്കം പോലീസ് സ്റ്റേഷനിലാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. മുന്‍ എഐഎഡിഎംകെ അംഗത്തെ…