Categories: ASSOCIATION NEWS

ആധുനിക കേരള സൃഷ്ടിയിൽ പി ഭാസ്കരന്റെ സംഭാവന വിലമതിക്കാനാകത്തത്-ജി പി രാമചന്ദ്രൻ.

ബെംഗളൂരു:  ആധുനിക കേരളം എങ്ങനെയാണ് നിർമ്മിക്കപ്പെട്ടത് എന്ന ചോദ്യത്തിന്, ദേശീയ പ്രസ്ഥാനം, തൊഴിലാളി യൂണിയനുകൾ, കർഷക മുന്നേറ്റം, സാമുദായിക പരിഷ്ക്കരണം, ഐക്യകേരളത്തിന് വേണ്ടിയുള്ള സമരങ്ങൾ എന്നിങ്ങനെ ലഭിക്കുന്ന ഉത്തരത്തോടൊപ്പം സാധാരണ ജനങ്ങളെ നിരന്തരം ആകർഷിക്കുകയും, ആഹ്ലാദിപ്പിക്കുകയും, വേദനിപ്പിക്കുകയും, ഉത്കണ്ഠപ്പെടുത്തുകയും സ്വപ്നം കാണാൻ പ്രേരിപ്പിക്കുകയും, കോരിത്തരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒക്കെ ചെയ്ത എഴുത്തുകാരും, കലാകാരരും, സിനിമകളും, നാടകങ്ങളും നൃത്തങ്ങളും ഒക്കെയുണ്ട്. ഈ നിരയിൽ വലിയ സംഭാവന നൽകിയ പി ഭാസ്കരന്റ പങ്ക് അമൂല്യമാണെന്നും പ്രശസ്ത ചലച്ചിത്ര നിരൂപകനായ ജി പി രാമചന്ദ്രൻ പറഞ്ഞു. കേരളസമാജം ദൂരവാണിനഗർ നടത്തിയ പി ഭാസ്കരൻ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ജനകീയ കലകളും ആധുനിക കേരളവും എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴുത്തുകാരനെക്കാൾ പ്രധാന്യമുണ്ട് അയാളുടെ രചന കൾക്ക് എന്നാണ് ഇറ്റാലോ കാൽവിനോ ( ഇറ്റലി) പറയുന്നത്. ഭാസ്കരൻ മാഷിന്റെ കാര്യത്തിലും ഇത് ശരിയാണ്. അദ്ദേഹം ആരെന്നും എന്താണെന്നും എപ്പോൾ എങ്ങിനെ ജീവിച്ചെന്നും ഒരുപക്ഷേ വരുംകാലത്ത് എല്ലാവരും മറന്നു പോയേക്കാം,മറക്കാൻ പാടില്ലാത്തതാണ്.എന്നാലും സംഭവിച്ചേക്കാം. പക്ഷേ അദ്ദേഹത്തിന്റെ രചനകൾ – കവിതകളും കവിതകളെക്കാൾ ഏറെ പാട്ടുകൾ – അവ സുപ്രധാനമായി നിലനിൽക്കും. കാരണം അതാണ് കേരളം, അതാണ് മലയാളം. കേരളവും മലയാളവും ഉള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ രചനകൾ നിലനിൽക്കും. അതുകൊണ്ടാണ് ആധുനിക കേരളത്തെ സൃഷ്ടിച്ച മഹോന്നതന്മാരിൽ സുപ്രധാനസ്ഥാനമാണ് പി ഭാസ്കരൻ മാഷ് ക്കു ള്ളതെന്നും ജി പി രാമചന്ദ്രൻ പറഞ്ഞു.ഭാസ്കരൻ മാസ്റ്ററുടെ ചലച്ചിത്ര സംഭാവനകളെക്കുറിച്ചും, കവിതകളുടെയും ഗാനങ്ങളുടെയും സവിശേഷതകളെ പറ്റിയും നിരവധി ഉദാഹരണങ്ങൾ നിരത്തി അദ്ദേഹം വിവരിച്ചു.

ചർച്ച ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. ഡോ രാജൻ, വി കെ സുരേന്ദ്രൻ, ആർ വി ആചാരി, ടി എം ശ്രീധരൻ, പൊന്നമ്മ ദാസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഡോ സുഷമ ശങ്കറിന്റെ നോവൽ “അച്ഛന്റെ കല്യാണം” എന്ന നോവൽ സമാജം പ്രസിഡന്റ് മുരളീധരൻ നായർക്ക് നൽകി ജി പി രാമചന്ദ്രൻ പ്രകാശനം ചെയ്തു. പരിപാടിയുടെ ഭാഗമായി ഡോ സുഷമ ശങ്കർ, മോഹൻ ദാസ്, തങ്കമ്മ സുകുമാരൻ, എൻ കെ ശാന്ത, സംഗീത ശരത്, സ്മിത, ഓമന, സൗദ റഹ്മാൻ, ഷമീമ, സുമ മോഹൻ, അബ്ദുൾ അഹദ്, ജയപ്രകാശ്, പ്രതിഭ പി പി, സുനിൽ ശിവൻ എന്നിവർ പി ഭാസ്കരന്റെ കവിതകളും ഗാനങ്ങളും ആലപിച്ചു.

സാഹിത്യവിഭാഗം കൺവീനർ കുഞ്ഞപ്പൻ ജി പി രാമചന്ദ്രനെയും, എഡുക്കേഷൻ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് ഡോ സുഷമ ശങ്കറെയും പരിചയപ്പെടുത്തി. സമാജം പ്രസിഡന്റ് മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം പി വിജയൻ, സോണൽ സെക്രട്ടറി വിശ്വനാഥൻ എന്നിവർ അതിഥികളെ ആദരിച്ചു. ഡെന്നിസ് പോൾ പരിപാടി നിയന്ത്രിക്കുകയും “അച്ഛന്റെ കല്യാണം” എന്ന നോവൽ പരിചയപ്പെടുത്തുകയും ചെയ്തു. ട്രഷറർ എം കെ ചന്ദ്രൻ ജി പി രാമചന്ദ്രന് ഉപഹാരം നൽകി.
<BR>
TAGS : KERALA SAMAJAM DOORAVAANI NAGAR

Savre Digital

Recent Posts

എസ്. സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ.ജെ. യേശുദാസിന്

ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…

33 minutes ago

സ്വയം പ്രഖ്യാപിത ആള്‍ദൈവം 16 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…

1 hour ago

ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച്‌ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം

കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച്‌ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്‌കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…

2 hours ago

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച്‌ പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…

3 hours ago

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…

4 hours ago

38 ദിവസത്തിന് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടെത്തി; വിവാദങ്ങള്‍ക്ക് ശേഷം വീണ്ടും സജീവമാകുന്നു

പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…

5 hours ago