ബെംഗളൂരു: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന യുവതിയെ വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ് മംഗളൂരുവില്‍ വെച്ച് ഒരു സംഘം മലയാളിയെ വഞ്ചിച്ച് 44.8 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കേരളത്തില്‍നിന്നുള്ള മുഹമ്മദ് അഷ്റഫ് തവാരകാടന്‍ (53) നല്‍കിയ പരാതിയില്‍ വിട്ടല്‍ പോലീസ് കേസെടുത്തു.
വിവാഹ ആവശ്യങ്ങള്‍ക്കായി 2024 സെപ്റ്റംബറില്‍ അദ്ദേഹം മംഗളൂരുവില്‍ എത്തിയിരുന്നു. പ്രതികളായ ബഷീര്‍, സഫിയ തുടങ്ങിയവര്‍ വധുവിനെ കാണിക്കാമെന്ന് പറഞ്ഞ് അദ്ദേഹത്തെ ഒരു ഹോട്ടല്‍ റൂമില്‍ വിളിച്ചുവരുത്തി. കൂടിക്കാഴ്ചയ്ക്കിടെ ഇയാളുടെ ഫോട്ടോകളും വീഡിയോകളും പകര്‍ത്തി.
പിന്നീട് വലിയൊരു തുക നല്‍കിയില്ലെങ്കില്‍ അവ ഓണ്‍ലൈനില്‍ ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. മാനഹാനി ഭയന്ന് അഷ്റഫ് 44.80 ലക്ഷം രൂപ പ്രതികള്‍ക്ക് കൈമാറുകയായിരുന്നു.
SUMMARY: Promise of marriage; Rs 44.8 lakhs stolen from a Malayali man in Mangaluru
തിരുവനന്തപുരം: മകന്‍ വിവേക് കിരണിനെതിരെ ഇഡി സമന്‍സയച്ചുവെന്ന വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്കോ മകനോ ഇഡി സമന്‍സ്…
ബെംഗളൂരു: കര്‍ണാടക- തമിഴ്‌നാട് അതിര്‍ത്തിയിലെ ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കോഴിക്കോട് വടകര എടച്ചേരി കാര്യാട്ട് ഗംഗാധരൻ-ഇന്ദിര…
ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതിയെത്തുടര്‍ന്ന് എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) സര്‍ജനെ സസ്പെന്‍ഡ് ചെയ്തു. കാര്‍ഡിയോ തൊറാകിക്…
ബെംഗളൂരു: മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ ആരോഗ്യനില…
കോഴിക്കോട്: പേരാമ്പ്രയില്‍ സംഘര്‍ഷത്തിനിടെ പരിക്കേറ്റ വടകര എംപി ഷാഫി പറമ്പില്‍ ആശുപത്രി വിട്ടു. സംഘര്‍ഷത്തില്‍ മൂക്കിന് പരിക്കേറ്റ ഷാഫി, മൂന്ന്…
മലപ്പുറം:എടപ്പാളില്‍ സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കണ്ടനകം സ്വദേശി വിജയനാണ് മരിച്ചത്. …