തിരുവനന്തപുരം: വേതന വർധനവ് ആവശ്യപ്പെട്ട് റേഷൻ വ്യാപാരികള്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. ഉച്ചയ്ക്ക് ഭക്ഷ്യമന്ത്രി ജി.ആർ. അനിലുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. ഉച്ചയ്ക്ക് 2 മണിക്ക് ഓണ്‍ലൈനായാണ് ചർച്ച നടന്നത്. ഡിസംബർ മാസത്തെ ശമ്പളം ചൊവ്വാഴ്ച നല്‍കാൻ ധാരണയായി. വേതന പരിഷ്കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി.
മന്ത്രി വൈകീട്ട് മാധ്യമങ്ങളെ കാണും. വെള്ളിയാഴ്ച നടത്തിയ ചർച്ചയില്‍ സർക്കാർ വേതന വർധനവ് അനുവദിക്കാതെ വന്നതോടെ തിങ്കളാഴ്ച മുതല്‍ റേഷൻ കടകള്‍ അടച്ചിടാനായിരുന്നു റേഷൻ വ്യാപാരികളുടെ തീരുമാനം. തുടർന്ന് രാവിലെ മുൻ റേഷൻ കടകള്‍ തുറന്നിരുന്നില്ല. ഇതോടെ അടിയന്തര ചർച്ചയ്ക്ക് മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു.
TAGS : RATION SHOPS
SUMMARY : The ration strike was called off
ബെംഗളൂരു: സംസ്ഥാനത്തെ മുഴുവൻ കോടതി മുറികളിലും ഭരണഘടനാ ശിൽപിയായ ഡോ. ബി.ആർ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കാൻ കർണാടക ഹൈക്കോടതി തീരുമാനിച്ചു.…
തിരുവനന്തപുരം: മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പോത്തന്‍കോട് സ്വദേശി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് ഏഴോടെ മണ്ണന്തല…
ബെംഗളൂരു: ന്യുതിപ്പസാന്ദ്ര അയ്യപ്പ ക്ഷേത്രത്തിൽ നടക്കുന്ന ശ്രീമത് ഭാഗവത സപ്താഹ യജ്ഞത്തിന് നാളെ സമാപനമാകും. ആചാര്യൻ പെരികമന ശ്രീനാഥ് നമ്പൂതിരി,…
ബെംഗളൂരു: ശ്രീനാരായണസമിതിയുടെ സർജാപുര ക്ഷേത്ര സമുച്ചയത്തിലെ ഗുരുമന്ദിരത്തിൽ സ്ഥാപിക്കുന്നതിനുള്ള ശ്രീനാരായണഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഞായറാഴ്ച നടക്കും. അൾസൂരുവിലെ…
ബെംഗളൂരു: ആശങ്ക സൃഷ്ടിച്ച ഇന്‍ഡിഗോ വിമാനം ബെംഗളൂരുവില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഗുവഹത്തി ചെന്നൈ വിമാനമാണ് ബെംഗളൂരുവിൽ ഇറക്കിയത്. വിമാനത്തിൽ…
കോഴിക്കോട്: കോഴിക്കോട്-പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിച്ച് റെയിൽവേ. ശനി ഒഴികെ ആഴ്ചയിൽ ആറ് ദിവസമാണ് സർവീസ് നടത്തുക.…