Home page lead banner

ബെംഗളൂരുവിൽ വീണ്ടും ആശ്വാസമഴ

Post ad banner after image

ബെംഗളൂരു: വേനൽച്ചൂടിൽ നിന്നും അൽപ്പമെങ്കിലും ആശ്വാസം നൽകി നഗരത്തിൽ രണ്ടാം ദിവസവും മഴയെത്തി. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തിയായി പെയ്തിറങ്ങിയ മഴ മുക്കാൽ മണിക്കൂറോളം നീണ്ടുനിന്നു. നഗരത്തിലെ ചിലയിടങ്ങളിൽ പകൽ താപനില 41 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിരുന്നു. വേനൽ കടുത്തതോടെ വിയർത്തൊലിക്കേണ്ടി വന്ന നഗരവാസികൾക്ക് അൽപ്പമെങ്കിലും ആശ്വാസം നൽകിയാണ് മഴയുടെ വരവും മടക്കവും. മഴയ്ക്കൊപ്പം ഇടിമിന്നലുമുണ്ടായിരുന്നു. നഗരത്തിൽ അടുത്ത രണ്ട് ദിവസം കൂടി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

വെള്ളക്കെട്ട്, വൈദ്യുതി മുടക്കം

മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. റോഡുകളിലും, അടിപ്പാതകളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ വാഹനഗതാഗതം തടസ്സപ്പെട്ടു. രാമമൂർത്തിനഗർ അടിപ്പാത, ബിന്നി മിൽ സർക്കിൾ, ഒകാലിപുരം, ആർ.ആർ. നഗർ ആർച്ച്, കസ്തൂരിനഗർ, നാഗവാര, ചക്രവർത്തി ലേഔട്ട്, ജെ.സി. നഗർ, ജയദേവ മേൽപ്പാലം, ലൗറി ജങ്ഷൻ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുകാരണം വാഹനഗതാഗതം ഏറെനേരം തടസ്സപ്പെട്ടത്. ചിലസ്ഥലങ്ങളിൽ ഇടിയോടുകൂടിയ മഴയാണ് ലഭിച്ചത്. മഴയെത്തുടർന്ന് മരങ്ങൾ ഒടിഞ്ഞ് റോഡിൽ വീണ് വാഹന ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. ബെസ്കോം പരിധിയിൽ 10 ഇലക്ടിക് പോസ്റ്റുകൾ ഒടിഞ്ഞു വീണു. വിവിധ ഇടങ്ങളിൽ വൈദ്യുതി മുടക്കവും ഉണ്ടായി. 16,500 ഓളം പരാതികളാണ് നഗരത്തിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമിന് കഴിഞ്ഞ ദിവസം ലഭിച്ചത്.




Post Box Bottom AD1
Post Box Bottom AD3
Post Box Bottom AD4

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


Leave a comment
error: Content is protected !!