ബെംഗളൂരു: മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഉറപ്പാക്കുന്ന ബില്ലിന് നിയമസഭ അംഗീകാരം. ഗ്രാമീണ മേഖലകളിൽ പലപ്പോഴും അമിത പലിശയും, തിരിച്ചടവിനായുള്ള സമ്മർദ്ദവും മൂലം നിരവധി കുടുംബങ്ങൾ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. ഈ ചൂഷണത്തിന് തടയിടാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമം.
എല്ലാ മൈക്രോഫിനാൻസ് സ്ഥാപനങ്ങളും ഇനിമുതൽ സർക്കാരിൽ രജിസ്റ്റർ ചെയ്യണം. മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ അമിത പലിശ ഈടാക്കുന്നത് തടയും. കൂടാതെ പലിശ നിരക്ക് സർക്കാർ നിശ്ചയിക്കും.
വായ്പാ കരാറുകൾ പ്രാദേശിക ഭാഷയിൽ ലഭ്യമാക്കണം. എല്ലാ നിബന്ധനകളും നോട്ടീസുകളിൽ വ്യക്തമായി രേഖപ്പെടുത്തണമെന്നും സർക്കാർ വ്യക്തമാക്കി. വായ്പാ തിരിച്ചടവിന്റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് നിയമവിരുദ്ധമാകും.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്. മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്ക് വേണ്ടി ഒരു അപ്പീൽ അതോറിറ്റി രൂപീകരിക്കും. സ്ഥാപനങ്ങളുടെ പ്രവർത്തനം പരിശോധിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടിയെടുക്കും. വായ്പ നൽകുമ്പോൾ ഇൻഷുറൻസ് പോളിസികൾ നിർബന്ധിതമായി എടുപ്പിക്കുന്ന രീതിയും നിയന്ത്രിക്കും.
TAGS: KARNATAKA | MICRO FINANCE
SUMMARY: Karnataka cracks down on black money in microfinance with stricter law
ന്യൂഡൽഹി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശിൽപയെ കർണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ.…
മൂന്നാർ: മൂന്നാറിൽ ഷാജി കൈലാസ് സിനിമയുടെ ഷൂട്ടിങിനിടെ അപകടം. സിനിമയിലെ നായകൻ ജോജു ജോർജ് അടക്കം നാലുപേർക്ക് പരുക്കേറ്റു. ഇവർ…
തിരുവനന്തപുരം: അതിദരിദ്രർക്ക് ആരോഗ്യവകുപ്പിന്റെ വാതിൽപ്പടി സേവനങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്. അതിദരിദ്രരില്ലാത്ത കേരളം എന്ന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ആരോഗ്യ…
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള മലപ്പുറം കാരക്കോട് സ്വദേശിയായ…
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു അടുത്ത മാസം ശബരിമലയിൽ എത്തുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ആഗോള അയ്യപ്പ…
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സഹേബ് ഫാല്‍ക്കെ പുരസ്‌കാര നേട്ടത്തില്‍ നടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി. ഈ നേട്ടത്തിന്…