കോഴിക്കോട്: താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്. രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബാങ്ക് വിളിക്കാനും നിസ്കരിക്കാനും സൗകര്യം ഏർപ്പെടുത്തണമെന്നാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം. ഹിജാബ് വിഷയം തങ്ങള്‍ പ്ലാൻ ചെയ്ത് നടപ്പാക്കിയതാണെന്നും 90 ശതമാനം റെവന്യൂ വരുമാനവും ലഭിക്കുന്നത് മുസ്ലീം സമുദായത്തില്‍ നിന്നാണ് ലഭിക്കുന്നതെന്നാണ് കത്തില്‍ പറയുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈസ്തവ മാനേജ്മെന്റിന്റെ കീഴില്‍ വരുന്ന എല്ലാ സ്കൂളുകളിലും മുസ്ലീം വിദ്യാർഥികള്‍ക്ക് ആരാധനയ്ക്കുള്ള സൗകര്യം ഒരുക്കണമെന്ന ഭീഷണി സ്വരമുള്ള കത്തിലെ ആവശ്യം. തപാലില്‍ ലഭിച്ചിരിക്കുന്ന കത്തില്‍ ഐഡിഎഫ്‌ഐ എന്ന പേരിലാണ് കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത്. മാർ റെമിജിയോസിന് കത്ത് ലഭിക്കുന്ന സമയം അദ്ദേഹം വിദേശത്തായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് കൈപ്പടയില്‍ എഴുതിയ കത്തിന്റെ ഉറവിടം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Thamarassery Bishop receives death threat
തിരുവനന്തപുരം: വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പ്രതിക്ക് 12 വർഷം തടവ്. തിരുവനന്തപുരം പട്ടം സ്വദേശി അരുണ്‍ ദേവിനെയാണ്…
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍…
മുംബൈ: നിർബന്ധിത മതപരിവർത്തനം ആരോപിച്ചു മഹാരാഷ്ട്രയില്‍ അറസ്റ്റിലായ സിഎസ്‌ഐ വൈദികനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശിയായ…
ജായ്പൂര്‍: രാജസ്ഥാനില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാർ പിടികൂടി. ടോങ്ക് ജില്ലയിലാണ് സംഭവം. യൂറിയ വളത്തിന്റെ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍…
കോട്ടയം: അതിരമ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീ പിടിച്ചു സ്കൂട്ടർ യാത്രികരായ യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അതിരമ്പുഴ സെന്റ്മേരിസ് ഫൊറൊനാ പള്ളി…
കൊല്ലം: കൊല്ലത്ത് നീന്തല്‍ കുളത്തില്‍ ഉണ്ടായ അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും. ഉമയനല്ലൂർ…