Categories: KERALATOP NEWS

നാലാമത് ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: നാലാമത് ലോക കേരള സഭാ സമ്മേളനം ഇന്ന് സമാപിക്കും. മേഖലാ യോഗങ്ങളുടെ റിപ്പോർട്ടിങ്ങും വിഷയാടിസ്ഥാനത്തിലുള്ള സമിതികളുടെ റിപ്പോർട്ടിങ്ങും സമാപന ദിവസമായ ഇന്ന് നടക്കും. ഇന്നലെ തുടക്കം കുറിച്ച സഭയിൽ വിവിധ മേഖലയിൽ ഉള്ള പ്രമുഖർ പങ്കെടുത്തു. കുവൈറ്റ് തീപിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനമർപ്പിച്ചായിരുന്നു നാലാമത് ലോക കേരള സഭ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. തുടർന്ന് പ്രവാസി കേരളീയ പ്രധിനിധികളുടെ ആശംസ പ്രസംഗങ്ങളും വിഷയാവതരണവും മേഖലാ ചർച്ചകളും നടന്നു.

മേഖലാ യോഗത്തിൽ ആഫ്രിക്കൻ രാജ്യങ്ങളിലെ വിവിധ സാധ്യതകൾ ചർച്ച ചെയ്തു. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ 19 ആഫ്രിക്കൻ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു. ഫലഭൂയിഷ്ഠമായ മണ്ണ്, അനുകൂലമായ കാലാവസ്ഥ എന്നിവ വലിയ സാധ്യത നൽകുന്നുവെന്നും വിദ്യാഭ്യാസ മേഖലയിലും ആഫ്രിക്കൻ രാജ്യങ്ങളെ കേരളത്തിന് പ്രയോജനപ്പെടുത്താനാകുമെന്നും ചർച്ചയായി. എമിഗ്രേഷൻ കരട് ബിൽ 2021 സംബന്ധിച്ചു നടന്ന ചർച്ച പ്രവാസികളുടെ ബിൽ സംബന്ധിച്ച ആശങ്കകൾ പങ്കുവെച്ചു. പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി സർക്കാരിന്റെ നേതൃത്വത്തിൽ പ്രവാസി മിഷൻ ആരംഭിക്കേണ്ടതുണ്ടെന്നും പുനഃരധിവാസം മെച്ചപ്പെടുത്തുന്നതിനായി പ്രവാസി ലോട്ടറി ആരംഭിക്കണമെന്നും പ്രവാസികൾ ആവശ്യപ്പെട്ടു.

കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ, ഡോ. ഇരുദയ രാജന്‌ നൽകി പ്രകാശിപ്പിച്ചു. ലോക കേരളസഭയുടെ സമീപനരേഖയും അദ്ദേഹം അവതരിപ്പിച്ചു. ലോക കേരളം ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ ഉദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ചീഫ്‌ സെക്രട്ടറി ഡോ. വി വേണു ലോക കേരളസഭയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.

മന്ത്രി കെ രാജൻ, പി ശ്രീരാമകൃഷ്‌ണൻ, ഒ വി മുസ്‌തഫ, ജെ കെ മേനോൻ, സി വി റപ്പായി, ജോൺ ബ്രിട്ടാസ്‌ എംപി, കെ ടി ജലീൽ, കെ ജി സജീവ്‌, ജോവിറ്റ തോമസ്‌, ഡോ. ബാബു സ്റ്റീഫൻ, ഗോകുലം ഗോപാലൻ, കെ വി അബ്ദുൾഖാദർ, എം അനിരുദ്ധൻ എന്നിവരായിരുന്നു പ്രസീഡിയം. ഇതിൽ അംഗങ്ങളായ ഡോ. എം എ യൂസഫലിക്കും ഡോ. രവി പിള്ളയ്‌ക്കും ആരോഗ്യ കാരണങ്ങളാൽ പങ്കെടുക്കാനായില്ല.

ശനിയാഴ്ച രാവിലെ ഒമ്പതരയ്‌ക്ക്‌ നടപടികൾ പുനരാരംഭിക്കും. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം ഇന്നുനടക്കും. നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ സമാപന പ്രസംഗത്തോട് കൂടി നാലാം ലോക കേരള സഭയ്ക്ക് സമാപനമാകും.

കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സമ്മേളനം മൂന്നിൽ നിന്ന് ഒന്നര ദിവസമായി ചുരുക്കിയിരുന്നു. ഉദ്ഘാടന പൊതുസമ്മേളനവും കലാപരിപാടികളും ഉപേക്ഷിച്ചിരുന്നു. 103 രാജ്യങ്ങളിൽനിന്നും 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുമുള്ള പ്രവാസികളാണ്‌ ഇത്തവണത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്‌.

<BR>
TAGS : LOKA KERALA SABHA | NORKA ROOTS
SUMMARY : The 4th Lok Kerala Sabha concludes today

Savre Digital

Recent Posts

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി ജോഷി ഫിലിപ്പ് ചുമതലയേറ്റു

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ജോഷി ഫിലിപ്പ് ചുമതലയേറ്റു. എല്ഡിഎഫ് സ്ഥാനാര്ഥി പെണ്ണമ്മ ജോസഫിനെ ഏഴിനെതിരേ 16 വോട്ടുകൾക്കു…

34 seconds ago

കലാസംവിധായകൻ കെ. ശേഖര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കലാ സംവിധായകൻ കെ. ശേഖർ (72) അന്തരിച്ചു. തിരുവനന്തപുരം സ്റ്റാച്യുവിലുള്ള വീട്ടിലായിരുന്നു അന്ത്യം. 'മൈ ഡിയർ കുട്ടിച്ചാത്തൻ'…

44 minutes ago

പാലക്കാട് നാലുവയസുകാരനെ കാണാതായി

പാലക്കാട്: ചിറ്റൂരില്‍ ആറ് വയസുകാരനെ കാണാതായി. ചിറ്റൂർ കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകനായ സുഹാനെയാണ്…

2 hours ago

പുഷ്പ 2വിന്റെ പ്രദര്‍ശനത്തിനിടെ യുവതി മരിച്ച സംഭവം; അല്ലു അര്‍ജുനെതിരെ കുറ്റപത്രം സമര്‍പ്പിച്ച്‌ പോലീസ്

ഹൈദരാബാദ്: 'പുഷ്പ 2: ദ റൂള്‍' എന്ന സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍…

2 hours ago

രണ്ടു വയസുകാരൻ കിണറ്റില്‍ വീണു മരിച്ചു

കാസറഗോഡ്: രണ്ടു വയസുകാരൻ കിണറ്റില്‍ വീണ് മരിച്ചു. കാസറഗോഡ് ബ്ലാർകോടാണ് സംഭവം. ഇഖ്ബാല്‍ - നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ്…

3 hours ago

തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍; പ്രസിഡന്റായി വി പ്രിയദര്‍ശിനി ചുമതലയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട്‌ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ എല്‍ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം. തിരുവനന്തപുരം ജില്ലാ…

3 hours ago