കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതി ടി.കെ. രജീഷിന് പരോള്‍. 15 ദിവസത്തേക്കാണ് രജീഷിന് പരോള്‍ അനുവദിച്ചത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് പരോള്‍. ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം ആദ്യമായാണ് രജീഷിന് പരോള്‍ ലഭിക്കുന്നത്.
വീട്ടിലെ അടുത്ത ബന്ധുക്കള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരോള്‍ അനുവദിച്ചിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍ പരോളിന്‍റ രണ്ട് ദിവസം മുമ്പ് തന്നെ രജീഷ് കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയെന്നാണ് റിപ്പോർട്ട്. പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുമ്പും രജീഷ് അപേക്ഷ സമർപ്പിച്ചിരുന്നു.
SUMMARY: TP murder case accused TK Rajeesh granted parole
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ കോൺഗ്രസ് നാളെ ബെംഗളൂരുവിൽ നടത്താനിരുന്ന പ്രതിഷേധം…
തിരുവനന്തപുരം: എക്സൈസ് കമീഷണറായി എ.ഡി.ജി.പി എം.ആർ.അജിത്കുമാർ ചുമതലയേറ്റു. തിങ്കളാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് നന്ദാവനത്തെ എക്സൈസ് ആസ്ഥാനത്ത് അദ്ദേഹമെത്തിയത്. ഗാർഡ്…
ബെംഗളൂരു: സ്വർഗറാണി ക്നനായ കത്തോലിക്ക ഫോറോന ദേവാലയത്തിലെ സിൽവർ ജൂബിലി തിരുനാളിന് തുടക്കമായി. വികാരി ഫാദർ ഷിനോജ് വെള്ളായിക്കൽ തിരുന്നാൾ…
ആലപ്പുഴ: മാവേലിക്കരയില്‍ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് ഒരാള്‍ മരിച്ചു. ഹരിപ്പാട് സ്വദേശി വിനു ആണ് മരിച്ചത്. വിനുവിന്റെ മൃതദേഹം അച്ചൻകോവിലാറില്‍ നിന്നാണ്…
കണ്ണൂർ: എട്ടാംക്ലാസ് വിദ്യാര്‍ഥിയെ വീട്ടിലെ മുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പിലാത്തറ പെരിയാട്ട് വാടകവീട്ടില്‍ താമസിക്കുന്ന പുതിയതെരു സ്വദേശി…
ചേര്‍ത്തല: ചേര്‍ത്തലയിലെ നിരവധി സ്ത്രീകളുടെ തിരോധാന കേസുകളിലെ പ്രതി സെബാസ്റ്റ്യന്റെ വീട്ടിനുള്ളില്‍ നിന്ന് കൂടുതല്‍ അസ്ഥികഷ്ണങ്ങള്‍ കണ്ടെത്തി. പള്ളിപ്പുറത്തെ രണ്ടരയേക്കര്‍…