TOP NEWS

ആദ്യം തല്ലിയത് റാപ്പിഡോ ഡ്രൈവർ തന്നെയാണോ? യുവതിയുടെ പരാതിയില്‍ ട്വിസ്റ്റ്?

ബെംഗളൂരു: ബെംഗളൂരുവിലെ ഫുട്‌വെയർ ഷോറൂമിന് സമീപം യുവതിയെ റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവർ ആക്രമിച്ചെന്ന പരാതിയില്‍ ട്വിസ്റ്റ്‌. യുവതിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്ത റാപ്പിഡോ ബൈക്ക് ഡ്രൈവര്‍ സുഹാസ് പുറത്ത് വിട്ട സിസിടിവി ദൃശ്യങ്ങളാണ് നിര്‍ണായകമായാത്. പരാതിക്കാരിയുടെ ആരോപണങ്ങള്‍ പലതും വ്യാജമാണെന്നും യുവതിയാണ് ആദ്യം തന്നെ ആക്രമിച്ചതെന്നും റാപ്പിഡോ ഡ്രൈവര്‍ വെളിപ്പെടുത്തി. ഇതിനെ സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് യുവാവ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.


ജയനഗറില ജ്വല്ലറി ജീവനക്കാരിയായ യുവതിയാണ് പരാതിക്കാരി. ശനിയാഴ്ച ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് സംഭവം. റാപ്പിഡോ ഡ്രൈവർ അശ്രദ്ധമായി വാഹനമോടിച്ചപ്പോൾ യാത്രാമധ്യേ വാഹനം നിർത്താൻ യുവതി ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. പിന്നാലെയാണ് ഡ്രൈവർ യുവതിയെ മർദ്ദിച്ചത്. ആക്രമണത്തിന്റെ ആഘാതത്തിൽ യുവതി നിലത്ത് വീണു. യാത്രാക്കൂലി നൽകാനും ഹെൽമെറ്റ് തിരികെ നൽകാനും സ്ത്രീ വിസമ്മതിച്ചതായി പോലീസ് പറഞ്ഞു. ബൈക്ക് യാത്രികൻ സ്ത്രീയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. സംഭവം പുറത്തറിഞ്ഞപ്പോൾ സ്ത്രീയെയും ബൈക്ക് ഓടിച്ചിരുന്നയാളെയും ജയനഗർ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ബൈക്ക് ഓടിച്ചിരുന്നയാൾ അശ്രദ്ധമായി വാഹനമോടിച്ചെന്നും സിഗ്നലുകൾ ലംഘിച്ചെന്നും അത് ചോദ്യം ചെയ്തപ്പോഴാണ് ഡ്രൈവർ തന്നെ മർദ്ദിച്ചതെന്നും യുവതി പറഞ്ഞു.


അതേസമയം ബൈക്കില്‍ കയറിയപ്പോള്‍ മുതല്‍ യുവതി നിര്‍ത്താതെ പരാതികള്‍ പറയുകയായിരുന്നുവെന്നും യുവതിയെ വേഗം ഓഫീസില്‍ എത്തിക്കാനായി താന്‍ കുറുക്കുവഴി തിരഞ്ഞെടുക്കുകയായിരുന്നുവെന്നുമാണ് ഡ്രൈവര്‍ പറയുന്നത്. ട്രാഫിക് ഒഴിവാക്കാന്‍ സ്ഥിരമായി താന്‍ ഈ വഴി യാത്രകാരെ കൊണ്ടുവരാറുണ്ട്. എന്നാല്‍ ഇത്തവണ ബൈക്കിനെ ബ്ലോക്ക് ചെയ്ത് ഒരു കാര്‍ മുന്നില്‍ വന്നുപ്പെട്ടു. അതിനാല്‍ യുവതിയുടെ ഓഫീസിലെത്താന്‍ വെറും നൂറ് മീറ്റര്‍ മാത്രം ഉള്ള ഒരിടത്ത് വണ്ടി നിര്‍ത്തി. പിന്നാലെയാണ് യുവതി ഡ്രൈവറോട് കയര്‍ത്ത് വാഹനത്തിന് മുന്നിലേക്ക് വന്നത്. തുടർന്ന് എവിടെ നിന്നാണ് ഡ്രൈവിംഗ് പഠിച്ചതെന്നും എന്തിനാണ് ഇവിടെ വാഹനം നിര്‍ത്തിയതെന്നും ചോദിച്ച് തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് ഡ്രൈവര്‍ വ്യക്തമാക്കി. എന്നാല്‍ പരാതിയില്‍ പറയുന്ന പോലെ താനും യുവതിയെ മര്‍ദിച്ചുവെന്ന് യുവാവ് സമ്മതിച്ചു. പക്ഷെ തന്നെ തുടര്‍ച്ചയായി മര്‍ദിച്ചപ്പോഴാണ് താൻ പ്രതികരിച്ചതെന്നാണ് ഡ്രൈവറുടെ വാദം. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണ്.

SUMMARY:
Was the Rapido driver the first to hit her? Twist in the woman’s complaint

NEWS BUREAU

Recent Posts

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന

റായ്‌‌പൂർ: ഛത്തീസ്ഗഡിലെ സുഖ്‌മ ജില്ലയില്‍ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഇന്നുരാവിലെ ചിന്താഗുഫ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭെജ്ജിയിലെ വനപ്രദേശത്താണ് വെടിവയ്പ്പ്…

6 minutes ago

ഡൽഹിയിൽ സ്ഫോടനത്തിനുപയോ​ഗിച്ചത് ‘മദർ ഓഫ് സാത്താൻ’; സംശയം ബലപ്പെടുന്നു

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹിയിൽ നടന്ന സ്ഫോടനത്തിൽ ഉപയോഗിച്ചത് ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ് (TATP) അഥവ മദർ ഓഫ് സാത്താൻ എന്ന…

1 hour ago

യുപിയില്‍ ക്വാറി അപകടം; ഒരാള്‍ മരിച്ചു,15 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

ലക്‌നോ: യുപിയിലെ സോൻഭദ്ര ജില്ലയിൽ ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ ക്വാറി ദുരന്തത്തിൽ ഒരാൾ മരിച്ചു. ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് അപകടം…

2 hours ago

സെൽഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു

ബെംഗളൂരു: മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. ചിക്കമഗളൂരുവിലെ സ്വകാര്യ കോളേജില്‍ എൻജിനിയറിങ് വിദ്യാർഥിയായ വരുൺ…

3 hours ago

ക​ല്‍​പാ​ത്തി ര​ഥോ​ത്സ​വം; ദേ​വ​ര​ഥ സം​ഗ​മം ഇ​ന്ന്

പാലക്കാട്: കൽപാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള ദേവരഥ സംഗമം ഇന്ന് നടക്കും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളിദൈവാന സമേത സുബ്രഹ്മണ്യസ്വാമി,…

4 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് അഞ്ജങ്ങാടി അമ്പലവട്ടം തെക്കംകൂടം വീട്ടിൽ സിദ്ധീഖ് (70) ബെംഗളൂരുവില്‍ അന്തരിച്ചു. മുപ്പത് വർഷത്തോളമായി ബെംഗളൂരുവിൽ താമസിച്ചു വരുന്നു.…

4 hours ago