ബെംഗളൂരു: ബെംഗളൂരുവിലെ ഫുട്‌വെയർ ഷോറൂമിന് സമീപം യുവതിയെ റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവർ ആക്രമിച്ചെന്ന പരാതിയില്‍ ട്വിസ്റ്റ്. യുവതിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്ത റാപ്പിഡോ ബൈക്ക് ഡ്രൈവര്‍ സുഹാസ് പുറത്ത് വിട്ട സിസിടിവി ദൃശ്യങ്ങളാണ് നിര്‍ണായകമായാത്. പരാതിക്കാരിയുടെ ആരോപണങ്ങള്‍ പലതും വ്യാജമാണെന്നും യുവതിയാണ് ആദ്യം തന്നെ ആക്രമിച്ചതെന്നും റാപ്പിഡോ ഡ്രൈവര്‍ വെളിപ്പെടുത്തി. ഇതിനെ സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് യുവാവ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.
ജയനഗറില ജ്വല്ലറി ജീവനക്കാരിയായ യുവതിയാണ് പരാതിക്കാരി. ശനിയാഴ്ച ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് സംഭവം. റാപ്പിഡോ ഡ്രൈവർ അശ്രദ്ധമായി വാഹനമോടിച്ചപ്പോൾ യാത്രാമധ്യേ വാഹനം നിർത്താൻ യുവതി ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. പിന്നാലെയാണ് ഡ്രൈവർ യുവതിയെ മർദ്ദിച്ചത്. ആക്രമണത്തിന്റെ ആഘാതത്തിൽ യുവതി നിലത്ത് വീണു. യാത്രാക്കൂലി നൽകാനും ഹെൽമെറ്റ് തിരികെ നൽകാനും സ്ത്രീ വിസമ്മതിച്ചതായി പോലീസ് പറഞ്ഞു. ബൈക്ക് യാത്രികൻ സ്ത്രീയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. സംഭവം പുറത്തറിഞ്ഞപ്പോൾ സ്ത്രീയെയും ബൈക്ക് ഓടിച്ചിരുന്നയാളെയും ജയനഗർ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ബൈക്ക് ഓടിച്ചിരുന്നയാൾ അശ്രദ്ധമായി വാഹനമോടിച്ചെന്നും സിഗ്നലുകൾ ലംഘിച്ചെന്നും അത് ചോദ്യം ചെയ്തപ്പോഴാണ് ഡ്രൈവർ തന്നെ മർദ്ദിച്ചതെന്നും യുവതി പറഞ്ഞു.
അതേസമയം ബൈക്കില്‍ കയറിയപ്പോള്‍ മുതല്‍ യുവതി നിര്‍ത്താതെ പരാതികള്‍ പറയുകയായിരുന്നുവെന്നും യുവതിയെ വേഗം ഓഫീസില്‍ എത്തിക്കാനായി താന്‍ കുറുക്കുവഴി തിരഞ്ഞെടുക്കുകയായിരുന്നുവെന്നുമാണ് ഡ്രൈവര്‍ പറയുന്നത്. ട്രാഫിക് ഒഴിവാക്കാന്‍ സ്ഥിരമായി താന്‍ ഈ വഴി യാത്രകാരെ കൊണ്ടുവരാറുണ്ട്. എന്നാല്‍ ഇത്തവണ ബൈക്കിനെ ബ്ലോക്ക് ചെയ്ത് ഒരു കാര്‍ മുന്നില്‍ വന്നുപ്പെട്ടു. അതിനാല്‍ യുവതിയുടെ ഓഫീസിലെത്താന്‍ വെറും നൂറ് മീറ്റര്‍ മാത്രം ഉള്ള ഒരിടത്ത് വണ്ടി നിര്‍ത്തി. പിന്നാലെയാണ് യുവതി ഡ്രൈവറോട് കയര്‍ത്ത് വാഹനത്തിന് മുന്നിലേക്ക് വന്നത്. തുടർന്ന് എവിടെ നിന്നാണ് ഡ്രൈവിംഗ് പഠിച്ചതെന്നും എന്തിനാണ് ഇവിടെ വാഹനം നിര്‍ത്തിയതെന്നും ചോദിച്ച് തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് ഡ്രൈവര്‍ വ്യക്തമാക്കി. എന്നാല്‍ പരാതിയില്‍ പറയുന്ന പോലെ താനും യുവതിയെ മര്‍ദിച്ചുവെന്ന് യുവാവ് സമ്മതിച്ചു. പക്ഷെ തന്നെ തുടര്‍ച്ചയായി മര്‍ദിച്ചപ്പോഴാണ് താൻ പ്രതികരിച്ചതെന്നാണ് ഡ്രൈവറുടെ വാദം. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണ്.
SUMMARY: Was the Rapido driver the first to hit her? Twist in the woman’s complaint
ബെംഗളൂരു: സംസ്ഥാനത്തെ മുഴുവൻ കോടതി മുറികളിലും ഭരണഘടനാ ശിൽപിയായ ഡോ. ബി.ആർ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കാൻ കർണാടക ഹൈക്കോടതി തീരുമാനിച്ചു.…
തിരുവനന്തപുരം: മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പോത്തന്‍കോട് സ്വദേശി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് ഏഴോടെ മണ്ണന്തല…
ബെംഗളൂരു: ന്യുതിപ്പസാന്ദ്ര അയ്യപ്പ ക്ഷേത്രത്തിൽ നടക്കുന്ന ശ്രീമത് ഭാഗവത സപ്താഹ യജ്ഞത്തിന് നാളെ സമാപനമാകും. ആചാര്യൻ പെരികമന ശ്രീനാഥ് നമ്പൂതിരി,…
ബെംഗളൂരു: ശ്രീനാരായണസമിതിയുടെ സർജാപുര ക്ഷേത്ര സമുച്ചയത്തിലെ ഗുരുമന്ദിരത്തിൽ സ്ഥാപിക്കുന്നതിനുള്ള ശ്രീനാരായണഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഞായറാഴ്ച നടക്കും. അൾസൂരുവിലെ…
ബെംഗളൂരു: ആശങ്ക സൃഷ്ടിച്ച ഇന്‍ഡിഗോ വിമാനം ബെംഗളൂരുവില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഗുവഹത്തി ചെന്നൈ വിമാനമാണ് ബെംഗളൂരുവിൽ ഇറക്കിയത്. വിമാനത്തിൽ…
കോഴിക്കോട്: കോഴിക്കോട്-പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിച്ച് റെയിൽവേ. ശനി ഒഴികെ ആഴ്ചയിൽ ആറ് ദിവസമാണ് സർവീസ് നടത്തുക.…