ബെംഗളുരു: കുടകിൽ കാട്ടാനയുടെ ആക്രമണത്തിൽ ആക്രമണത്തിൽ തോട്ടംതൊഴിലാളി മരിച്ചു. രണ്ടു പേര്‍ രക്ഷപ്പെട്ടു. മേക്കരി ഹൊസക്കരി ഗ്രാമത്തിലെ തോട്ടം തൊഴിലാളി ഹനുമന്ത (57) യാണ് കാട്ടാനയുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് പൊളിബെട്ടയിലെ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ആന ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന 2 തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു
കാപ്പിത്തോട്ടത്തിൽ തൊഴിലാളികൾ തമ്പടിച്ചിരിക്കുന്ന സ്ഥലത്ത് ആനകളെ നിരീക്ഷിക്കാൻ ഹനുമന്ത പോയപ്പോഴായിരുന്നു സംഭവം. പെട്ടെന്ന് തോട്ടത്തിൽനിന്ന് ഒറ്റയാൻ വന്ന് പുറകിൽനിന്ന് കുത്തുകയായിരുന്നു. കുത്തേറ്റ് ഗുരുതരപരുക്കേറ്റ ഹനുമന്ത സംഭവസ്ഥലത്തുതന്നെ മരിച്ചു. ഹാസൻ സ്വദേശിയായ ഹനുമന്ത 30 വർഷമായി ഇതേ തോട്ടത്തിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ പത്മ നൽകിയ പരാതിയെത്തുടർന്ന് സിദ്ധാപുര പോലീസ് കേസെടുത്തു.
ഇതോടെ മൂന്നാഴ്ചയ്ക്കിടെ വന്യമൃഗ അക്രമണത്തിൽ സംസ്ഥാനത്ത് കൊല്ലപ്പെടുന്നവരുടെ എണ്ണം ആറായി.
SUMMARY: Wild elephant attack; plantation worker dies
ബെംഗളൂരു: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സുരക്ഷാ നടപടികളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ബെംഗളൂരുവിലെ വിവിധ കോർപ്പറേഷനുകളും പോലീസും. കോർപ്പറേഷന്റെ അധികാരപരിധിയിലുള്ള എല്ലാ…
കോട്ടയം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് യുഡിഎഫിന് വോട്ടു ചെയ്ത സംഭവത്തില്‍ കുമരകം ബിജെപിയില്‍ നടപടി. വിപ്പ്…
ഇടുക്കി: കട്ടപ്പന മേട്ടുകുഴിയിൽ വീട്ടമ്മയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചരൽവിളയിൽ മേരി(63)യാണ് മരിച്ചത്.വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം. വീട്ടിലെത്തിയ…
ബെംഗളൂരു: ലോകപ്രശസ്ത പൈതൃക കേന്ദ്രമായ ഹംപി സന്ദര്‍ശിക്കാന്‍ എത്തിയ ഫ്രഞ്ച് പൗരൻ കുന്ന് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു.…
തിരുവനന്തപുരം: മറ്റത്തൂരിലെ കോൺഗ്രസ്-ബിജെപി സഖ്യത്തിൽ കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നാണ്…
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം സീറ്റുകള്‍ കോണ്‍ഗ്രസ്സ് യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി മാറ്റിവെക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി…