ബെംഗളുരു: കുടകിൽ കാട്ടാനയുടെ ആക്രമണത്തിൽ ആക്രമണത്തിൽ തോട്ടംതൊഴിലാളി മരിച്ചു. രണ്ടു പേര്‍ രക്ഷപ്പെട്ടു. മേക്കരി ഹൊസക്കരി ഗ്രാമത്തിലെ തോട്ടം തൊഴിലാളി ഹനുമന്ത (57) യാണ് കാട്ടാനയുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് പൊളിബെട്ടയിലെ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ആന ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന 2 തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു
കാപ്പിത്തോട്ടത്തിൽ തൊഴിലാളികൾ തമ്പടിച്ചിരിക്കുന്ന സ്ഥലത്ത് ആനകളെ നിരീക്ഷിക്കാൻ ഹനുമന്ത പോയപ്പോഴായിരുന്നു സംഭവം. പെട്ടെന്ന് തോട്ടത്തിൽനിന്ന് ഒറ്റയാൻ വന്ന് പുറകിൽനിന്ന് കുത്തുകയായിരുന്നു. കുത്തേറ്റ് ഗുരുതരപരുക്കേറ്റ ഹനുമന്ത സംഭവസ്ഥലത്തുതന്നെ മരിച്ചു. ഹാസൻ സ്വദേശിയായ ഹനുമന്ത 30 വർഷമായി ഇതേ തോട്ടത്തിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ പത്മ നൽകിയ പരാതിയെത്തുടർന്ന് സിദ്ധാപുര പോലീസ് കേസെടുത്തു.
ഇതോടെ മൂന്നാഴ്ചയ്ക്കിടെ വന്യമൃഗ അക്രമണത്തിൽ സംസ്ഥാനത്ത് കൊല്ലപ്പെടുന്നവരുടെ എണ്ണം ആറായി.
SUMMARY: Wild elephant attack; plantation worker dies
ഇടുക്കി: അറ്റകുറ്റപണിക്കായി മൂലമറ്റം ജലവൈദ്യുത നിലയം താത്കാലികമായി പ്രവർത്തനം നിർത്തി. ഒരു മാസത്തേക്കാണ് പ്രവർത്തനം നിർത്തിയതായി അധികൃതർ അറിയിക്കുന്നത്. ഇന്ന്…
ബെംഗളൂരു: കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാഹിത്യ സെമിനാറും പുസ്‌തകമേളയും നവംബര്‍ 14 മുതല്‍ 20 വരെ മാലത്തഹള്ളി ജ്‌ഞാനജ്യോതി…
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് ഇന്നും ഗതാഗതക്കുരുക്ക്. യന്ത്രതകരാറിനെ തുടർന്ന് ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ലോറി കുടുങ്ങിയത്.…
ബെംഗളൂരു: ഹൊസക്കെരെഹള്ളി ഫ്ലൈഓവർ യാഥാര്‍ഥ്യമാകുന്നു. ഫ്ലൈഓവറിലെ അവസാനഘട്ട പണികള്‍ പൂര്‍ത്തിയാക്കി ഈ ആഴ്ചയോടെ വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിന് തുറന്നുകൊടുക്കും തുടര്‍ന്ന്…
ബെംഗളൂരു: അന്തസ്സംസ്ഥാന സ്വകാര്യ ടൂറിസ്‌റ്റ് ബസുകളുടെ പണിമുടക്ക് നടക്കുന്ന പശ്ചാത്താലത്തില്‍ കേരളത്തിലേക്ക് ഇന്നും നാളെയുമായി ഇരു ആർടിസികളും സ്പെഷൽ സർവീസ്…
ബെംഗളുരു: വിദ്യാരണ്യപുര കൈരളി സമാജത്തിന്റെ നേതൃത്വത്തിൽ പൊതുവിജ്‌ഞാന ക്വിസ് സംഘടിപ്പിക്കുന്നു. നവംബര്‍ 16ന് വൈകിട്ട് 3 മണിക്കാണ് പരിപാടി. ഫോൺ:…