ബെംഗളൂരു: സംസ്ഥാനത്ത് ജലമലിനീകരണ കേസുകൾ വർധിച്ചതിന്റെ പശ്ചാത്തലത്തിൽ കുടിവെള്ള പരിശോധന നടത്തുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു. ജലജന്യ രോഗങ്ങൾ തടയുന്നതിനായി ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തുടനീളം കുടിവെള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്ക് അയക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിൻ്റെ ചില ഭാഗങ്ങളിൽ മഴ കാരണം കുടിവെള്ളം മലിനമായതായി റിപ്പോർട്ടുകളുണ്ട്. ഇത് കോളറയ്ക്കും മറ്റ് ജലജന്യ രോഗങ്ങൾക്കും കാരണമായിട്ടുണ്ട്. ഇക്കാരണത്താൽ സംസ്ഥാനത്തുടനീളം പരിശോധന നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ജനങ്ങൾക്ക് ഗുണനിലവാരമുള്ള കുടിവെള്ളം നൽകാനും ഇടയ്ക്കിടെ പരിശോധനകൾ നടത്താനും ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്. പ്രവർത്തനരഹിതമായ എല്ലാ കുടിവെള്ള വിതരണ യൂണിറ്റുകളും നന്നാക്കാനുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ചംഗ സംഘം കോഴിക്കോട് പിടിയില്‍. നമ്പരില്ലാത്ത കാറില്‍ സഞ്ചരിച്ച അഞ്ചുപേരാണ് ഇന്നലെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയിൽ ഇടിവ്. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…
തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പോലീസ് മേധാവിയാകും. പ്രത്യേക മന്ത്രിസഭാ യോഗമാണ് പോലീസ് മേധാവിയെ തിരഞ്ഞെടുത്തത്. ഷെയ്ഖ് ദര്‍വേഷ്…
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻറെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വി.എസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകൻ…
ബെള്ളാരി: ബിജെപിയിലേക്കു മടങ്ങുമെന്ന സൂചനയുമായി പാർട്ടി പുറത്താക്കിയ മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ. ഇതു സംബന്ധിച്ച ചർച്ചകൾ ബിജെപിയിൽ നടക്കുന്നതായി…
ബെംഗളൂരു: വേദക്ഷേത്ര കേരള ആയുർവേദിക് ട്രീറ്റ്‌മെന്റ് സെൻററിന്‍റെ രണ്ടാമത്തെ ശാഖ മഡിവാളയിൽ പ്രവർത്തനം ആരംഭിച്ചു. പ്രാവീണ്യം നേടിയ ഡോക്ടർമാരുടെയും പരിചയ…