Categories: KARNATAKALATEST NEWS

തമിഴ്നാടിന് പ്രതിദിനം 8000 ക്യുസെക്സ് കാവേരി ജലം നൽകുന്നതിൽ എതിർപ്പില്ലെന്ന് കർണാടക

ബെംഗളൂരു: തമിഴ്‌നാടിന് പ്രതിദിനം 8,000 ക്യുസെക്‌സ് വെള്ളം വിട്ടുനൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഞായറാഴ്ച ചേർന്ന സർവകക്ഷി യോഗത്തിന് ശേഷമാണ് തീരുമാനം. ജൂലൈ 31 വരെ പ്രതിദിനം ഒരു ടിഎംസി വെള്ളം (11,000 ക്യുസെക്‌സ്) തമിഴ്‌നാടിന് വിട്ടുനൽകണമെന്ന് കാവേരി വാട്ടർ മാനേജ്‌മെൻ്റ് അതോറിറ്റി (സിഡബ്ല്യുഎംഎ) കഴിഞ്ഞയാഴ്ച സംസ്ഥാനത്തോട് നിർദേശിച്ചിരുന്നു.

എല്ലാ പാർട്ടി നേതാക്കളുടെയും മൊത്തത്തിലുള്ള അഭിപ്രായം ദിവസവും ഒരു ടിഎംസി വെള്ളം വിട്ടുനൽകാൻ കഴിയില്ലെന്നാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. സർവകക്ഷി യോഗത്തിൽ പ്രതിപക്ഷ നേതാവ് ആർ. അശോക്, മുൻ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ, കാവേരി കമാൻഡ് ഏരിയയിലെ നിയമസഭാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

കൃഷ്ണരാജസാഗർ അണക്കെട്ട് (കെആർഎസ്) 54 ശതമാനം മാത്രമാണ് നിറഞ്ഞത്. കാവേരി നദീതടത്തിലെ എല്ലാ അണക്കെട്ടുകളിലെയും (കെആർഎസ്, കബനി, ഹാരംഗി, ഹേമാവതി) ജലനിരപ്പ് മുഴുവൻ ശേഷിയുടെ 63 ശതമാനമാണ്. ഇക്കാരണത്താൽ തന്നെ കൂടുതൽ വെള്ളം വിട്ടുനൽകുന്നത് സംസ്ഥാനത്തിന്റെ നിലനിൽപിനെ ബാധിക്കുമെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

ജലം അനുവദിക്കാത്തത് സംസ്ഥാനത്തെ പ്രശ്‌നത്തിലാക്കുമെന്ന നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് 8,000 ക്യുസെക്‌സ് വെള്ളം തുറന്നുവിട്ടത്. മഴയുടെ സ്ഥിതി മെച്ചപ്പെട്ടാൽ കൂടുതൽ വെള്ളം വിട്ടുനൽകാൻ കർണാടക തയ്യാറാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.

അതേസമയം, തമിഴ്‌നാടിന് വെള്ളം വിട്ടുനൽകുന്നത് സംബന്ധിച്ച് തീരുമാനം അറിയിക്കാൻ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി ജൂലൈ 25 വരെ കാത്തിരിക്കണമെന്നാണ് കർണാടക സംസ്ഥാന ജലവിഭവ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടെയും സംഘം അറിയിച്ചത്.

TAGS: KARNATAKA | CAUVERY WATER
SUMMARY: Will release only 8,000 cusecs to Tamil Nadu, says Karnataka

Savre Digital

Recent Posts

മുഴുവൻ കോടതി മുറികളിലും ഡോ. ബി.ആർ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കാൻ തീരുമാനിച്ച് കർണാടക ഹൈക്കോടതി

ബെംഗളൂരു: സംസ്ഥാനത്തെ മുഴുവൻ കോടതി മുറികളിലും ഭരണഘടനാ ശിൽപിയായ ഡോ. ബി.ആർ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കാൻ കർണാടക ഹൈക്കോടതി തീരുമാനിച്ചു.…

22 minutes ago

മദ്യലഹരിയില്‍ യുവതിയെ സഹോദരന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

തിരുവനന്തപുരം: മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പോത്തന്‍കോട് സ്വദേശി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് ഏഴോടെ മണ്ണന്തല…

2 hours ago

ഭാഗവത സപ്താഹയജ്ഞം നാളെ സമാപിക്കും

ബെംഗളൂരു: ന്യുതിപ്പസാന്ദ്ര അയ്യപ്പ ക്ഷേത്രത്തിൽ നടക്കുന്ന ശ്രീമത് ഭാഗവത സപ്താഹ യജ്ഞത്തിന് നാളെ സമാപനമാകും. ആചാര്യൻ പെരികമന ശ്രീനാഥ് നമ്പൂതിരി,…

2 hours ago

ശ്രീനാരായണഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ

ബെംഗളൂരു: ശ്രീനാരായണസമിതിയുടെ സർജാപുര ക്ഷേത്ര സമുച്ചയത്തിലെ ഗുരുമന്ദിരത്തിൽ സ്ഥാപിക്കുന്നതിനുള്ള ശ്രീനാരായണഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഞായറാഴ്ച നടക്കും. അൾസൂരുവിലെ…

2 hours ago

മേയ് ഡേ സന്ദേശം നൽകി പൈലറ്റ്; ഇൻഡിഗോ വിമാനം അടിയന്തരമായി ബെംഗളൂരുവിൽ ഇറക്കി

ബെംഗളൂരു: ആശങ്ക സൃഷ്ടിച്ച ഇന്‍ഡിഗോ വിമാനം ബെംഗളൂരുവില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഗുവഹത്തി ചെന്നൈ വിമാനമാണ് ബെംഗളൂരുവിൽ ഇറക്കിയത്. വിമാനത്തിൽ…

3 hours ago

കോഴിക്കോട് -പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ്

കോഴിക്കോട്: കോഴിക്കോട്-പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിച്ച് റെയിൽവേ. ശനി ഒഴികെ ആഴ്ചയിൽ ആറ് ദിവസമാണ് സർവീസ് നടത്തുക.…

3 hours ago