ബെംഗളൂരു: തമിഴ്‌നാടിന് പ്രതിദിനം 8,000 ക്യുസെക്‌സ് വെള്ളം വിട്ടുനൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഞായറാഴ്ച ചേർന്ന സർവകക്ഷി യോഗത്തിന് ശേഷമാണ് തീരുമാനം. ജൂലൈ 31 വരെ പ്രതിദിനം ഒരു ടിഎംസി വെള്ളം (11,000 ക്യുസെക്‌സ്) തമിഴ്‌നാടിന് വിട്ടുനൽകണമെന്ന് കാവേരി വാട്ടർ മാനേജ്‌മെൻ്റ് അതോറിറ്റി (സിഡബ്ല്യുഎംഎ) കഴിഞ്ഞയാഴ്ച സംസ്ഥാനത്തോട് നിർദേശിച്ചിരുന്നു.
എല്ലാ പാർട്ടി നേതാക്കളുടെയും മൊത്തത്തിലുള്ള അഭിപ്രായം ദിവസവും ഒരു ടിഎംസി വെള്ളം വിട്ടുനൽകാൻ കഴിയില്ലെന്നാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. സർവകക്ഷി യോഗത്തിൽ പ്രതിപക്ഷ നേതാവ് ആർ. അശോക്, മുൻ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ, കാവേരി കമാൻഡ് ഏരിയയിലെ നിയമസഭാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കൃഷ്ണരാജസാഗർ അണക്കെട്ട് (കെആർഎസ്) 54 ശതമാനം മാത്രമാണ് നിറഞ്ഞത്. കാവേരി നദീതടത്തിലെ എല്ലാ അണക്കെട്ടുകളിലെയും (കെആർഎസ്, കബനി, ഹാരംഗി, ഹേമാവതി) ജലനിരപ്പ് മുഴുവൻ ശേഷിയുടെ 63 ശതമാനമാണ്. ഇക്കാരണത്താൽ തന്നെ കൂടുതൽ വെള്ളം വിട്ടുനൽകുന്നത് സംസ്ഥാനത്തിന്റെ നിലനിൽപിനെ ബാധിക്കുമെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
ജലം അനുവദിക്കാത്തത് സംസ്ഥാനത്തെ പ്രശ്‌നത്തിലാക്കുമെന്ന നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് 8,000 ക്യുസെക്‌സ് വെള്ളം തുറന്നുവിട്ടത്. മഴയുടെ സ്ഥിതി മെച്ചപ്പെട്ടാൽ കൂടുതൽ വെള്ളം വിട്ടുനൽകാൻ കർണാടക തയ്യാറാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.
അതേസമയം, തമിഴ്‌നാടിന് വെള്ളം വിട്ടുനൽകുന്നത് സംബന്ധിച്ച് തീരുമാനം അറിയിക്കാൻ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി ജൂലൈ 25 വരെ കാത്തിരിക്കണമെന്നാണ് കർണാടക സംസ്ഥാന ജലവിഭവ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടെയും സംഘം അറിയിച്ചത്.
TAGS: KARNATAKA | CAUVERY WATER
SUMMARY: Will release only 8,000 cusecs to Tamil Nadu, says Karnataka
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…
കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്‌ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…