ബെംഗളൂരു: പൊതു ശൗചാലയത്തിന്റെ ഭിത്തിയിൽ യുവതിയുടെ മൊബൈൽ നമ്പർ കോൾ ഗേൾ എന്ന് അടിക്കുറിപ്പോടെ എഴുതി വെക്കുന്നത് പീഡനത്തിന് തുല്യമെന്ന് കർണാടക ഹൈക്കോടതി. ഇത്തരത്തിൽ യുവതിയുടെ നമ്പർ പ്രചരിപ്പിക്കുന്നത് അവരുടെ മാനം കെടുത്തുക മാത്രമല്ല, മാനസിക പീഡനത്തിന് കൂടി കാരണമാകുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം പ്രവൃത്തിയിൽ ഏർപ്പെട്ടവർക്കെതിരായ കേസ് കർശനമായി തന്നെ കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി.
യുവതിയുടെ നമ്പർ ടോയ്‌ലറ്റിൽ എഴുതിവെച്ചതിന് ബെംഗളൂരുവിലെ ഉപ്പാർപ്പേട്ട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്‌ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചിത്രദുർഗ സ്വദേശി അല്ലാ പാഷയാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹർജിക്കാരനെതിരെയുള്ള കുറ്റപത്രം റദ്ദാക്കാനും കോടതി വിസമ്മതിച്ചു. ഒരു സ്‌ത്രീയുടെ സ്വകാര്യത തുറന്നുകാട്ടുന്നത് അവർക്ക് വ്യക്തിപരമായി മാനസിക ഉപദ്രവമുണ്ടാക്കും. ഇത് ശാരീരിക ഉപദ്രവത്തേക്കാള്‍ ഗുരുതരമാണ്. സ്‌ത്രീകൾക്കെതിരെ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് ഒരിക്കലും അനുവദിക്കാൻ സാധിക്കില്ലെന്ന് ബെഞ്ച് പറഞ്ഞു.
ചിത്രദുർഗയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജൂനിയർ ഹെൽത്ത് അസിസ്റ്റന്‍റായ യുവതിയുടെ മൊബൈൽ നമ്പറാണ് പ്രതി മജസ്റ്റിക് ബസ് സ്റ്റാൻഡിലെ പുരുഷന്മാരുടെ ടോയ്‌ലറ്റിന്‍റെ ചുമരിൽ എഴുതിവെച്ചത്. തുടർന്ന് യുവതി നൽകിയ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്.
TAGS: KARNATAKA| HIGHCOURT
SUMMARY: Highcourt clearly says writing women’s number at public toilet offensive
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിനോട് നാലു സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പി വി അന്‍വര്‍. ഇതുമായി ബന്ധപ്പെട്ട് ഉടന്‍…
ചെന്നൈ: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷന്റെ(ഡിബിടിഎ) നേതൃത്വത്തിൽ ജനുവരി 9, 10 തീയതികളിൽ ചെന്നൈയിൽ വിവർത്തന ശില്പശാലകൾ സംഘടിപ്പിക്കുന്നു. ദ്രാവിഡ…
ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ ഭർത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചുകൊന്നു. ഉപ്പുതറ മലയക്കാവില്‍ സ്വദേശിനി രജനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍…
ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം വൈറ്റ്ഫീൽഡ് ബെ ഗ്രിൽ ഹോട്ടലിൽ നടന്നു. അംഗങ്ങളുടെ കലാപരിപാടികളും,…
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാത്സംഗ കേസില്‍ പരാതിക്കാരി ഹൈക്കോടതിയില്‍. രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജിയില്‍ തീരുമാനമെടുക്കുന്നതിനു…
ബെംഗളൂരു: പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങളിൽ നിന്ന് ലാപ്‌ടോപ്പുകൾ മോഷ്ടിച്ച കേസില്‍ രണ്ടുപേരെ ഇലക്ട്രോണിക്സ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തു,…