ബെംഗളൂരു: തന്നെക്കുറിച്ച് അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താൽക്കാലിക വിലക്ക് നേടി കെ.എസ്. ഈശ്വരപ്പയുടെ മകൻ കെ.ഇ.കാന്തേഷ്. ബെംഗളൂരു കോടതിയിൽ നിന്നാണ് താത്കാലികമായ ഇൻജക്‌ഷൻ ഉത്തരവ് സമ്പാദിച്ചത്. 50 വാർത്തകൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കുമെതിരെയാണ് നടപടി.
ഏപ്രിൽ 27ന് ആറാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജി ഡിപി കുമാരസ്വാമിയാണ് ഉത്തരവുകൾ പുറപ്പെടുവിച്ചത്. കേസിൽ അടുത്ത വാദം കേൾക്കുന്നത് വരെ വിലക്ക് പ്രാബല്യത്തിൽ ഉണ്ടാകും. മാധ്യമങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ടിവി ചാനലുകളിലും പത്രങ്ങളിലും അപകീർത്തികരമായ നിരവധി കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് കാന്തേഷിന് വേണ്ടി അഭിഭാഷകൻ എം. വിനോദ് കുമാർ കോടതിയിൽ വാദിച്ചു. കാന്തേഷിൻ്റെ പ്രതിച്ഛായ തകർക്കാനാണ് മാധ്യമ സ്ഥാപനങ്ങൾ ശ്രമിക്കുന്നതെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന നിർണായക സമയത്താണ് ഈ ശ്രമങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതേതുടർന്ന് അശ്ലീലമായ വീഡിയോകളോ ചിത്രങ്ങളോ ഓഡിയോകളോ സ്‌ക്രീൻ ഷോട്ടുകളോ പ്രക്ഷേപണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് കോടതി താൽക്കാലികമായി വിലക്കിയിട്ടുണ്ട്. ഹാസനിലെ ജെ.ഡി.എസ്. എം.പി. പ്രജ്വൽ രേവണ്ണയുൾപ്പെട്ട അശ്ലീല വീഡിയോകൾ പ്രചരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കാന്തേഷ് കോടതിയെ സമീപിച്ചത്. മെയ് 7ന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ശിവമോഗ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ഈശ്വരപ്പ മത്സരിക്കുന്നത്.
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ നേരിയ വർധന. ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ…
മലപ്പുറം: കാറിടിച്ച് തോട്ടില്‍ വീണ സ്കൂട്ടർ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. ദേശീയപാത 66 തലപ്പാറ സർവീസ് റോഡില്‍ ഞായറാഴ്‌ച വൈകിട്ട്…
ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. തമിഴ്‌നാട്ടിലെ കടലൂരിലാണ് അപകടം. പത്തോളം കുട്ടികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.…
ബെംഗളൂരു: ഓൺലൈൻ വാതുവെയ്പും ചൂതാട്ടവും നിരോധിക്കാൻ നിയമഭേദഗതിക്കൊരുങ്ങി കർണാടക സർക്കാർ. പ്രധാനമായും ഭാഗ്യം ഫലം നിർണയിക്കുന്ന പണം ഉപയോഗിച്ചുള്ള ഓൺലൈൻ…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമ സംയുക്ത സമിതി ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണർ…
ബെംഗളൂരു: ബിബിഎംപിയെ 5 ചെറുകോർപറേഷനുകളാക്കി വിഭജിക്കുന്നതുമായി ബന്ധപ്പെട്ട ഗ്രേറ്റ് ബെംഗളൂരു ബില്ലിനെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനു സമർപ്പിച്ചു.…