ബഹിരാകാശ യാത്രികനും അപ്പോളോ 8 ക്രൂ അംഗവുമായ വില്യം ആൻഡേഴ്സ് (90) വിമാനാപകടത്തിൽ മരിച്ചു. വാഷിംഗ്ടണിലെ സാന്‍ ജുവാന്‍ ദ്വീപില്‍ വച്ച് ആൻഡേഴ്സ് പറത്തിയ വിമാനം അപകടത്തിൽ പെടുകയായിരുന്നു. ദ്വീപിന്റെ തീരത്ത് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ മുങ്ങൽ വിദഗ്ധരാണ് വില്യം ആൻഡേഴ്സിന്റെ മൃതദേഹം കണ്ടെത്തിയത്.
1964 ലാണ് അദ്ദേഹത്തെ ബഹിരാകാശ സഞ്ചാരിയായി നാസ തിരഞ്ഞെടുത്തത്. തുടർന്ന് 1966-ലെ ജെമിനി 11 ദൗത്യത്തിനും 1969-ലെ അപ്പോളോ 11 ദൗത്യത്തിനും അദ്ദേഹം ബാക്കപ്പ് പൈലറ്റായി പ്രവര്‍ത്തിച്ചു. 1968ലെ അപ്പോളോ-8 ദൗത്യത്തിന്‍റെ ഭാഗമായതോടെയാണ് ബഹിരാകാശ ഗവേഷണരംഗത്ത് വില്യം ആൻഡേഴ്സ് ശ്രദ്ധിക്കപ്പെടുന്നത്.
വില്യമിനെ കൂടാതെ ഫ്രാങ്ക് ബോര്‍മാന്‍, ജെയിംസ് ലോവെല്‍ എന്നിവരായിരുന്നു അന്ന് പേടകത്തിലുണ്ടായിരുന്നത്. ദൗത്യത്തിൽ ചന്ദ്രനെ വലം വയ്‌ക്കുന്നതിനിടെയാണ് നീല മാര്‍ബിള്‍ പോലെ തിളങ്ങുന്ന ഭൂമിയുടെ ചിത്രം വില്യം ആന്‍ഡേഴ്‌സ് പകര്‍ത്തുന്നത്.
1968 ല്‍ ടൈം മാഗസിന്റെ മെന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് വില്യം ഉള്‍പ്പെടുന്ന അപ്പോളോ 8 ദൗത്യ സംഘം അര്‍ഹരായിരുന്നു.1969 മുതല്‍ 1973 വരെ നാഷണല്‍ എയറോനോട്ടിക്‌സ് ആന്റ് സ്‌പേസ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായും വില്യം ആന്‍ഡേഴ്‌സ് സേവനമനുഷ്‌ടിച്ചു.
TAGS: WORLD| APPOLO| DEATH
SUMMARY: Appolo 8 crew member william anderson no more
ടെഹ്റാൻ: ഇസ്രയേൽ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇറാൻ റവല്യൂഷനറി ഗാർഡ് കമാൻഡ് സെന്റർ തലവൻ അലി ശാദ്മാനി മരിച്ചു. ജൂൺ…
ന്യൂഡൽഹി: 2019ലെ ബാലാകോട്ട് വ്യോമാക്രമണത്തിനിടെ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക സംഘത്തിലെ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: സംസ്ഥാനത്ത് 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം…
മലപ്പുറം: നിലമ്പൂർ വാണിയമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊലപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മറുകരയിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. ചാലിയാറിലെ കനത്ത കുത്തൊഴുക്കാണ് ദൗത്യം…
ബെംഗളൂരു: വിഖ്യാത ഡച്ച് ചിത്രകാരൻ വിൻസന്റ് വാൻഗോഗിന്റെ സൃഷ്ടികൾ പരിചയപ്പെടുത്തുന്ന " ദ റിയൽ വാൻഗോഗ് ഇമെർസീവ് എക്സ്പീരിയൻസ് "…
ബെംഗളൂരു: നഗരത്തിൽ മഴക്കാലത്തിനു മുന്നോടിയായുള്ള അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 10…