ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ വൻ കാട്ടുതീയിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും 1300 ഹെക്ടർ വനം നശിച്ചതായും തീ ഇപ്പോൾ നിയന്ത്രണവിധേയമായതായും ഫോറസ്റ്റ് ഫോഴ്സ് മേധാവി ധനഞ്ജയ് മോഹൻ പറഞ്ഞു. മരിച്ചവരിൽ നാലു പേരും നേപാളിൽനിന്നുള്ള തൊഴിലാളികളാണ്.
കാട്ടുതീയുമായി ബന്ധപ്പെട്ട് 388 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കാട്ടുതീ നിയന്ത്രണവിധേയമാക്കുന്നതിൽ അനാസ്ഥ കാണിച്ചതിന് 17 ജീവനക്കാർക്കെതിരെ നടപടിയെടുത്തു. നാലു പേർക്കെതിരെ അച്ചടക്കനടപടിയും പതിനൊന്ന് പേർക്ക് സസ്‌പെൻഷനും ലഭിച്ചു. രണ്ട് പേർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
കാട്ടുതീ തടയുന്നതിനുള്ള നടപടികൾ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അവലോകനം ചെയ്തു. ജില്ലകളിലെത്തി കാട്ടുതീ നാശം വിതച്ച സ്ഥലങ്ങളിൽ ഫീൽഡ് പരിശോധന നടത്തണമെന്നും ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി 2025 ആഗസ്റ്റ് 2, 3 തീയതികളിൽ കേരള ഫിലിം പോളിസി കോൺക്ലേവ്…
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഉണ്ടായ നാടൻ ബോംബ് സ്‌ഫോടനത്തിൽ നാലാം ക്ലാസ് വിദ്യാർഥിനി കൊല്ലപ്പെട്ടു. നാദിയ…
പത്തനംതിട്ട: ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠ ജൂലൈ 13 ന് (കൊല്ലവർഷം 1200 മിഥുനം 29) നടക്കും. ജൂലൈ…
തൃശൂർ: പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. തെക്കുംകര വലിയ വീട്ടില്‍ കല്ലിപറമ്പിൽ സുനില്‍ കുമാർ (47)ആണ്…
മലപ്പുറം: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു. 71 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.…
ചെന്നൈ: ലഹരിമരുന്നുക്കേസില്‍ നടൻ ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ നുംഗമ്പാക്കം പോലീസ് സ്റ്റേഷനിലാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. മുന്‍ എഐഎഡിഎംകെ അംഗത്തെ…