വീട്ടിലേക്ക് വന്ന പാഴ്സല്‍ ബോംബ് പൊട്ടിത്തെറിച്ച് യുവാവും മകളും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയുടെ കാമുകൻ അയച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് അറിയിച്ചു. ഗുജറാത്തിലെ വദാലിയിലാണ് സംഭവം.
വീട്ടിലെത്തിയ പാഴ്സല്‍ തുറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും 32കാരനായ ജീത്തുഭായി സംഭവസ്ഥലത്ത് വച്ചുതന്നെ കൊലപ്പെടുകയായിരുന്നുവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഗുരുതരമായി പരിക്കേറ്റ 12കാരി മകള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍വച്ച് മരിച്ചു.
31-കാരനായ പ്രതി ജയന്തിഭായിയെ അന്വേഷണ സംഘം സാഹസികമായി അറസ്റ്റ് ചെയ്തു. പ്രണയിനി ആയിരുന്നവള്‍ സ്വസ്ഥമായി ജീവിക്കുന്നതില്‍ വൈരാഗ്യം ആണ് യുവാവിനെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത്. ഓട്ടോറിക്ഷയിലാണ് പാഴ്സല്‍ വീട്ടിലെത്തിയത്.
ഇത് കുടുംബത്തിന് കൈമാറിയ ഓട്ടോ ഡ്രൈവറെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്താല്‍ പോലീസ് കണ്ടെത്തി. ഡ്രൈവർ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ചപ്പോഴാണ് പ്രതിയിലേക്കെത്തിയത്. ടേപ് റെക്കോർഡറുടെ രൂപത്തിലുള്ള വസ്തുവാണ് പാഴ്സലായി വീട്ടിലെത്തിയത്. ഇത് പ്ലഗ് ഇൻ ചെയ്യാൻ ശ്രമിക്കവെയായിരുന്നു പൊട്ടിത്തെറി.
തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറായി കെഎസ് അനില്‍ കുമാര്‍ വീണ്ടും ചുമതലയേറ്റു. സസ്പെൻഷൻ റദ്ദാക്കിയുള്ള സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഇന്ന്…
എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. 336 റണ്ണിനാണ് ഇന്ത്യൻ വിജയം. ബര്‍മിങ്ങാമിലെ ഇന്ത്യയുടെ ആദ്യ ജയമാണ് ഇത്. രണ്ടാം ടെസ്റ്റില്‍…
ന്യൂഡൽഹി: മംഗളൂരു- ഷൊർണൂർ റെയിൽപാത നാലു വരിയാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. നിലവിലുള്ള ശേഷിയുടെ മൂന്നിരട്ടി…
കോഴിക്കോട്: ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അഭിഷേകിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചുണ്ട്…
മംഗളൂരു: വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ 2 മഹാരാഷ്ട്ര സ്വദേശികളെ മംഗളൂരു പൊലീസ് പിടികൂടി. 289 പേരിൽ…
ബെംഗളൂരു: എയർഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടു മുൻപ് പൈലറ്റ് കോക്പിറ്റിൽ കുഴഞ്ഞു വീണു. ഇതോടെ വിമാനം 90…