Categories: KARNATAKATOP NEWS

കേരളത്തിൽ നിന്ന് സംസ്ഥാനത്ത് എത്തിക്കുന്ന 31 ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്‌

ബെംഗളൂരു: കേരളത്തിൽ നിന്ന് കർണാടകയുടെ അതിർത്തി പ്രദേശങ്ങളിലേക്ക് എത്തിക്കുന്ന 31 ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമല്ലെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) റിപ്പോർട്ട്‌. കേരളത്തിൽ നിന്നെത്തിച്ച 140 ലഘുഭക്ഷണ സാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് 31 എണ്ണം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത്. ചില ഭക്ഷ്യവസ്തുക്കളിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും എഫ്എസ്എസ്എഐ ഉദ്യോഗസ്ഥർ പറഞ്ഞു. മുറുക്ക്, നിപ്പട്ട്, ബ്രെഡ്, ജാം, ഖാര, ചിപ്‌സ്, മിക്സ്ച്ചർ എന്നിവയുൾപ്പെടെയുള്ള ലഘുഭക്ഷണങ്ങളാണ് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത്.

ഇത് സംബന്ധിച്ച് എഫ്എസ്എസ്എഐ കേരളത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദക്ഷിണ കന്നഡ, മംഗളൂരു, കുടക്, മൈസൂരു, ചാമരാജനഗർ ജില്ലകളിൽ ഇത്തരം ഭക്ഷ്യവസ്തുക്കൾക്കെതിരെ അവബോധം സൃഷ്ടിക്കുമെന്നും എഫ്എസ്എസ്എഐ ഉദ്യോഗസ്ഥർ പറഞ്ഞു.

മൈസൂരു, ചാമരാജനഗർ, കുടക്, ദക്ഷിണ കന്നഡ, മംഗളൂരു ജില്ലകളിലുള്ള ഹോട്ടലുകൾ, കടകൾ, നിർമാണ യൂണിറ്റുകൾ എന്നിവയിലും വകുപ്പ് റെയ്ഡ് നടത്തി ഭക്ഷ്യ ഉൽപന്നങ്ങൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചതായി ഭക്ഷ്യസുരക്ഷാ കമ്മീഷണർ ശ്രീനിവാസ് കെ. പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ നിർദേശ പ്രകാരമാണ് റെയ്ഡ് നടത്തിയത്.

കാർമോയ്‌സിൻ, ടാർട്രാസൈൻ, ബോൺസായ് 4, ഇ-കോളി, കോളിഫോം ഉൾപ്പെടെയുള്ള കളറിംഗ് ഏജൻ്റുകളും ഭക്ഷ്യ സാമ്പിളുകളിൽ കണ്ടെത്തി. അരി സ്നാക്ക്സ്, മൈസൂർ പാക്ക്, കിവി പഴങ്ങൾ, സ്ട്രോബെറി, ജിലേബി, ദാൽ മിക്സർ, ചിപ്സ്, പപ്പടം എന്നിവ ഉൾപ്പെടുന്ന ഭക്ഷ്യവസ്തുക്കൾ തീരദേശ ജില്ലകളിൽ ജനപ്രിയമാണ്. പരിശോധനയ്ക്കിടെ ചില ലേബലിൽ കാലഹരണപ്പെട്ട തീയതിയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് കമ്മീഷണർ കൂട്ടിച്ചേർത്തു.

 

TAGS: KARNATAKA | FOOD SAMPLES
SUMMARY: Over 30 types of snacks coming into K’taka from Kerala declared unsafe

Savre Digital

Recent Posts

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണ ക്ഷാമം; അന്വേഷിക്കാൻ നാലംഗ സമിതിയെ നിയോഗിക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണ ക്ഷാമവുമായി ബന്ധപ്പെട്ട് യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസ് നടത്തിയ തുറന്നുപറച്ചിൽ അന്വേഷിക്കാനായി…

54 minutes ago

ഒക്ടോ.7 ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം; ഹമാസ് സഹസ്ഥാപകൻ ഹകം മുഹമ്മദ് ഇസയെ വധിച്ചതായി ഇസ്രയേൽ

ടെല്‍ അവീവ്: പലസ്തീന്‍ സായുധ സംഘടനയായ ഹമാസ് സഹസ്ഥാപകന്‍ ഹകം മുഹമ്മദ് ഇസ അല്‍ ഇസയെ വധിച്ചതായി വധിച്ചതായി ഇസ്രയേൽ.…

2 hours ago

രണ്ട് നവജാതശിശുക്കളെ കുഴിച്ചുമൂടി; തൃശൂരില്‍ അവിവാഹിതരായ ദമ്പതികൾ കസ്റ്റഡിയിൽ

തൃശൂര്‍: അവിവാഹിതരായ മാതാപിതാക്കള്‍ നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തല്‍. തൃശൂര്‍ പുതുക്കാടാണ് സംഭവം. ഇന്നലെ വൈകുന്നേരമാണ് രണ്ട് നവജാതശിശുക്കളുടെ…

3 hours ago

കോഴിക്കോട് മണ്ണിടിഞ്ഞ് അപകടം: തൊഴിലാളിക്കായി തിരച്ചില്‍ തുടരുന്നു

കോഴിക്കോട്: കോഴിക്കോട് ബൈപാസിൽ നെല്ലിക്കോട് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം. മണ്ണിനടിയില്‍പ്പെട്ട തൊഴിലാളിക്കുവേണ്ടി തിരച്ചില്‍ തുരുകയാണ്. അപകടത്തിൽപ്പെട്ട രണ്ട്…

4 hours ago

മുല്ലപ്പെരിയാർ അണക്കെട്ട്‌ തുറന്നു; 13 ഷട്ടറുകളും ഉയർത്തി

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിനെറ 13 ഷട്ടറുകളും തുറന്നു. ജലനിരപ്പ് 136 അടി പിന്നിട്ടാല്‍ ഞായറാഴ്ച സ്പില്‍വേയിലെ ഷട്ടര്‍…

5 hours ago

പുരി രഥയാത്രയ്ക്കിടെ തിക്കും തിരക്കും; മൂന്ന് ഭക്തർ മരിച്ചു, 10 പേർക്ക് പരുക്ക്

ഭുവനേശ്വർ: ഒഡിഷയിലെ പുരി ജഗനാഥ ക്ഷേത്രത്തിൽ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേര്‍ മരിച്ചു. 10 ലേറെ പേര്‍ക്ക്…

7 hours ago