ബെംഗളൂരു: കോളേജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന രണ്ട് പേർ അറസ്റ്റിൽ. ഉള്ളാൽ പടപ്പു സ്വദേശി മുഹമ്മദ് ഇഷാൻ (35), ടിസി റോഡിൽ താമസിക്കുന്ന സഫർ സാദിക്ക് (35) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ ഏജന്റുമാരിൽ നിന്ന് മയക്കുമരുന്ന് വാങ്ങി മംഗളൂരുവിലെ പ്രമുഖ കോളേജുകളിലെ വിദ്യാർഥികൾക്ക് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി.
ഇവരിൽ നിന്ന് 9 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎ ഗുളികകൾ, ഡിജിറ്റൽ വെയ്റ്റിംഗ് സ്കെയിൽ, ഒരു മൊബൈൽ ഫോൺ, ഒരു കാർ എന്നിവ പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ മൂല്യം 16,13,800 രൂപയാണ്.
അന്വേഷണത്തിൽ കുടക് കുശാൽ നഗർ പോലീസ് സ്റ്റേഷനിൽ സഫർ സാദിഖിനെതിരെ 9 കേസുകളുള്ളതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എംഡിഎംഎ വിൽപനയുമായി ബന്ധപ്പെട്ട് കൊണാജെ പോലീസ് സ്‌റ്റേഷനിൽ മുഹമ്മദ് ഇഷാനെതിരെയും മുമ്പ് കേസെടുത്തിട്ടുണ്ട്.
ബെംഗളൂരു: ബെംഗളൂരു സർജാപുര മലയാളി സമാജം ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന തിരുവാതിര മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ഓഗസ്റ്റ് 14നാണ് അവസാന തീയതി.…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിന്റെ സ്ഥാപക അധ്യക്ഷനും 1980 മുതല്‍ ബെംഗളൂരുവിലെ നാടക-കലാ-സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന അന്തരിച്ച…
കൊച്ചി: വിവാദമായ 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാല്‍ ചിത്രത്തിൻ്റെ പ്രദർശനത്തിന് അനുമതി…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് ഇന്ന് കുറഞ്ഞത്. 72000 രൂപയാണ് ഒരു പവൻ…
മുംബൈ: ബോളിവുഡ് താരം ആലിയ ഭട്ടിന്റെ മുന്‍ സഹായി വേദിക പ്രകാശ് ഷെട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലിയ ഭട്ടിന്റെ…
ഭോപ്പാല്‍: ഏഷ്യയിലെ ഏറ്റവും പ്രായമേറിയ ആന വത്സല ചെരിഞ്ഞു. ആന്തരിക അവയങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു ആന. പന്ന ടൈഗര്‍ റിസര്‍വിലാണ്…