Categories: LITERATURE

ചെയ്തുതീർക്കാനെത്രയോ ….

 

ജീവിതമെന്നത് പ്രതിബദ്ധത നിറഞ്ഞതാണ്. മനുഷ്യ ജീവിതാസ്തിത്വങ്ങളുടെ ഉത്തരവാദിത്വങ്ങളും വളരെയധികം ധാർമ്മികമാണ്. അതെല്ലാം ചെയ്ത് തീർത്ത ശേഷമേ ഈ ജീവിതം പൂർണ്ണമാകുകയുള്ളു എന്നൊരു ഊട്ടിയുറപ്പിക്കലാണ് ആര്യാംബികയുടെ “ഉടനെയൊന്നും ” എന്ന കവിത പറയുന്നത്. കവിത മുമ്പ് അബോധപരമായ ഒരു പ്രവർത്തനമായിരുന്നു. ഇന്നത് ബോധപൂർവ്വമായ പ്രവർത്തനമായിക്കൊണ്ടിരിക്കയാണ്. പലതും പറയാനുള്ള ശക്തമായ മാധ്യമം എന്ന് ഉറപ്പിച്ചു പറയാനാവും കവിതാസ്ഥലികളെ.

ഓരോ ജന്മങ്ങൾക്കുള്ളിലും ഓരോ കർമ്മങ്ങളുണ്ടായിരിക്കും. വൈവിധ്യമാർന്നവ. അവയെ സ്വീകരിച്ച് ഭംഗിയായി നിർവ്വഹിക്കുന്നതിലുമുണ്ട് ചാരിതാർത്ഥ്യങ്ങൾ. അങ്ങിനെയുള്ള ഒരു പ്രമേയത്തെയാണ് ഇവിടെ അനാവരണം ചെയ്തിരിക്കുന്നത്.

ഉടനെയൊന്നും വിളിച്ചേക്കല്ലെ എന്ന വരികളിലൂടെ കവിത തുടങ്ങുന്നു. അങ്ങിനെ പറയുന്നതിൻ്റെ കാരണങ്ങൾ മറുവരികളായി ഒഴുകുന്നു. ഒരമ്മയുടെ ദൗത്യം പൂർത്തിയാക്കാനുണ്ട്. ഒരു കുഞ്ഞിനെ പെററിട്ടു പോവുക എന്നതല്ല, ആ കൊഞ്ചലിനെ വളർത്തി സമൂഹമധ്യത്തിലെ നല്ലൊരു മനുഷ്യനാക്കി വളർത്തേണ്ട വലിയ ഉത്തരവാദിത്വം മാതാപിതാക്കളിൽ നിക്ഷിപ്തമാണ്. അമ്മയുടെ കരുതൽ സ്നേഹം പരിഗണനയെല്ലാം കുഞ്ഞിൻ്റെ വളർച്ചയിൽ മുഖ്യ ഘടകങ്ങളാകുന്നു. അതാണവനെ നാളെയുടെ വാഗ്ദാനമാക്കുന്നത്. ആ കൊഞ്ചൽ നാളെയുടെ പ്രതിധ്വനിക്കുന്ന നല്ല മുഴക്കമാകാൻ അമ്മ ആഗ്രഹിക്കുന്നു. ഒരു നല്ല പൗരനെ വാർത്തെടുക്കേണ്ട ചുമതലാബോധത്തിൻ്റെ അടിവേരുകൾ അവിടെ നിന്ന് പടർന്ന് കയറുന്നു.

◾  ആര്യാംബിക

 

ചെയ്തു തീർക്കേണ്ട മറ്റ് ഉത്തരവാദിത്വങ്ങളിലേക്കും വരികൾ വെളിച്ചം വീശുന്നു. മറ്റൊരു പുഞ്ചിരിയുടെ മുകളിൽ പൊടിമീശ കിളിർപ്പിക്കേണ്ടതുണ്ടെന്ന് പറയുമ്പോൾ ശൈശവ ബാല്യങ്ങളിൽ നിന്നും കവിത കൗമാരഘട്ടത്തിലേക്ക് കടക്കുന്നു. ചിലർ എപ്പോഴും തള്ളേമ്പിലൊട്ടി കളായിരിക്കും. അവരുടെ ഒട്ടിപ്പിടിച്ച വാശിക്കരച്ചിലുകളെ മാറ്റി ഒറ്റക്ക് നടക്കാനുള്ള ശക്തി പകരേണ്ടതുണ്ട്. സ്വന്തമായ നിലപാടുകളിൽ ശക്തമായ അഭിപ്രായങ്ങൾ ലോക മുഖങ്ങളിൽ കേൾപ്പിക്കാൻ ശക്തരാക്കേണ്ടതുണ്ട്. ഒറ്റപ്പെടുന്നവർക്ക്, നിസ്സഹായവർക്ക് കൂടെയെണ്ടെന്ന ബോധ്യപ്പെടുത്തലുകൾ നൽകേണ്ടതുണ്ട്. അലഞ്ഞലഞ്ഞ് ജീവിതഭാരം പകുക്കുന്ന കൂട്ടുപക്ഷിക്ക് കുടയായി ചാരത്ത് നിന്ന് ആ തൂവലിൻ്റെ നനവ് പതിയെ ഒപ്പിക്കൊടുക്കേണ്ടതുണ്ട്. ഇതിനൊക്കെയിടയിൽ നിന്നും അവഗണിക്കപ്പെട്ട ജീവിതങ്ങൾക്കൊപ്പം കൈകോർത്ത് പിടിക്കേണ്ടതുണ്ട്. അത്തരം ജീവിതങ്ങളെ കവി ഉപമിക്കുന്നത് നോക്കു, “ഒരിടത്തും എടുക്കാത്ത നിരോധിച്ച നോട്ടുകൾ പോലെ ” .. ഈ വരികളിൽ കാവ്യാത്മകതയൊന്നും ഇല്ല. പക്ഷേ നിസ്സഹായതയുടെ ചിത്രത്തിന് മിഴിവുണ്ട്. വാക്കുകളിലടങ്ങിയ അർത്ഥം പലതും ധ്വനിപ്പിയ്ക്കുന്നു. വരികൾക്കിടയിലൂടെ ഒരു സങ്കടപ്പുഴ ഒഴുകുന്നുണ്ട്. ആ അവഗണനയെ ,സ്നേഹത്തെ സ്വയം ശുദ്ധീകരിച്ച് അക്ഷരങ്ങളാക്കി മാറ്റേണ്ടതും തൻ്റെ കടമയാണെന്ന് കവി തിരിച്ചറിയുന്നു. സ്വകാര്യ ദു:ഖങ്ങൾ മാത്രമല്ല സമൂഹ ദു:ഖങ്ങളും തൻ്റേതാണെന്ന ബോധ്യം – മാനവികത തന്നെയാണിവിടേയും ദർശിക്കുന്നത്.

ഓരോ ഇടങ്ങൾക്കും അതിൻ്റേതായ പ്രാധാന്യമുണ്ട്. അത് തിരിച്ചറിഞ്ഞ് മാറ്റുള്ളതാക്കി തീർക്കുക എന്ന ബോധത്തെ ഈകവിത അടിവരയിട്ട് സമർത്ഥിക്കുന്നു.

ഒരു സ്ത്രീ പക്ഷക്കവിത എന്ന രീതിയിൽ നോക്കിക്കാണുമ്പോൾ ഒരെഴുത്തുകാരി വീടിനോടും കുടുംബത്തോടും സമൂഹത്തോടും എത്രമാത്രം സമരസപ്പെട്ട് തന്നോട് തന്നെ കലഹിച്ചും പ്രണയിച്ചുമാണ് തൻ്റെ ദൗത്യങ്ങളെ സാർത്ഥകമാക്കാൻ ശ്രമിക്കുന്നതെന്ന വ്യാഖ്യാനങ്ങൾ ഉരുത്തിരിയുന്നുണ്ടിവിടെ. കവിതാന്ത്യത്തിൽ തുടക്കം പറഞ്ഞത് പോലെത്തന്നെ കവി വീണ്ടും ഓർമ്മിപ്പിക്കുന്നു” ഉടനെയൊന്നും വിളിച്ചേക്കല്ലേ ” …… ചെയ്തു തീർക്കാൻ ഇനിയുമുണ്ടേറെ.

<BR>
TAGS : INDIRA BALAN | LITERATURE | VARIKAL IZHACHERKKUMBOL

Savre Digital

Recent Posts

ഡ്രഗ്-ഫ്രീ നൈറ്റ് റൈഡ് സംഘടിപ്പിച്ചു

ബെംഗളൂരു: യുവാക്കൾക്കിടയിൽ വളർന്നുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന് എതിരെ ബോധവൽക്കരണവുമായി വാട്സ് ആപ്പ് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി ഫാമിലി ക്ലബ്ബ് ഡ്രഗ്-…

22 minutes ago

പാലത്തായി കേസ്; കെ. പത്മരാജനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

കണ്ണൂർ: പാലത്തായി പീഡനക്കേസില്‍ കോടതി ശിക്ഷ വിധിച്ച ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പോക്സോ…

30 minutes ago

കേളി ബെംഗളൂരു ബ്ലാങ്കറ്റ് ഡ്രൈവ്

ബെംഗളൂരു: കേളി ബെംഗളൂരവിന്റെ നേതൃത്വത്തിൽ ബ്ലാങ്കറ്റ് ഡ്രൈവ് നടത്തി. നിംഹാൻസ് ആശുപത്രിയിൽ നിന്നാരംഭിച്ച്, വിവിധ ആശുപത്രികൾ വഴി മജസ്റ്റിക്ക് ബസ്റ്റാൻഡിൽ…

32 minutes ago

സീറ്റ് വിഭജനത്തില്‍ പ്രതിഷേധം; മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് ഓഫീസ് പൂട്ടി

മഞ്ചേശ്വരം: യുഡിഎഫ് സീറ്റ് വിഭജന തർക്കത്തെ തുടർന്ന് കാസറഗോഡ് മഞ്ചേശ്വരം കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസ് പ്രവർത്തകർ അടച്ചു പൂട്ടി.…

1 hour ago

വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; ചേകാടി യുപി സ്കൂളിലെ 38 പേർ ആശുപത്രിയിൽ

കല്‍പ്പറ്റ: വയനാട്ടില്‍ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ. പുല്‍പ്പള്ളി ചേകാടി എയുപി സ്‌കൂളിലെ 24 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ്…

2 hours ago

തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സിപിഐഎം പ്രവർത്തകൻ ജീവനൊടുക്കിയ നിലയിൽ; സംഭവം പാലക്കാട്

പാലക്കാട്‌: സിപിഎം പ്രവർത്തകനെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടലിക്കാട് സ്വദേശി ശിവൻ (40) ആണ് മരിച്ചത്.…

3 hours ago