ബെംഗളൂരു: ഡിവൈഎസ്പി ഗണപതിയുടെ മരണവുമായി ബന്ധപ്പെട്ട് ഊർജ വകുപ്പ് മന്ത്രി കെ.ജെ. ജോർജിനെതിരെ സിബിഐ കേസ് റദ്ദാക്കിയത് സുപ്രീം കോടതി ശരിവെച്ചു. കേസ് റദ്ദാക്കിക്കൊണ്ടുള്ള കർണാടക ഹൈക്കോടതി ഉത്തരവ് നേരത്തെ സുപ്രീംകോടതി അംഗീകരിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ പുനപരിശോധന ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.
ഡിവൈഎസ്പി ആയിരുന്ന എം.കെ. ഗണപതിയെ 2016 ജൂലൈയിൽ മടിക്കേരിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് പ്രാദേശിക ചാനലിന് ഗണപതി നല്‍കിയ അഭിമുഖത്തിൽ അന്നത്തെ വകുപ്പ് മന്ത്രി കെ.ജെ.ജോര്‍ജ്, എഡിജിപി എഎം പ്രസാദ്, ഐജി പ്രണബ് മൊഹന്തി എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇവര്‍ മൂന്നുപേരുമായിരിക്കും കുറ്റക്കാരെന്ന് വ്യക്തമാക്കിയ ഗണപതി മേലുദ്യോഗസ്ഥനില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കെ.ജെ. ജോർജ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.
TAGS: KARNATAKA | SUPREME COURT
SUMMARY: SC upholds hc verdict on cancelling cbi proceedings against min george
തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍…
തിരുവനന്തപുരം: പിഎം ശ്രീയില്‍ നിന്ന് പിന്മാറിയതില്‍ സംസ്ഥാനത്തിന് തിരിച്ചടി. കേരളത്തിന് എസ്‌എസ്കെ ഫണ്ട് തടഞ്ഞ് കേന്ദ്രം. പിഎം ശ്രീയില്‍ ഒപ്പുവെച്ചതിന്…
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം നടത്തിയ അധിക്ഷേപ…
കൊച്ചി: കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം. കൊച്ചിയിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗബാധ. നിലവില്‍ രോഗി കൊച്ചിയിലെ…
പാലക്കാട്: ചിറ്റൂരില്‍ 14 വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരട്ട സഹോദരനെ കാണാനില്ല. ചിറ്റൂര്‍ സ്വദേശി കാശി വിശ്വനാഥന്റെ…
ബെംഗളൂരു: ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിൻ (12677/12678) ഡിസംബർ 3 മുതൽ എക്സ‌്പ്രസാകുന്നതോടെ ടിക്കറ്റ് നിരക്കില്‍ മാറ്റം വരും. നിലവിൽ…