തിരുപ്പതി: തിരുപ്പതിയെ പ്രത്യേക സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് സുവിശേഷകന്‍ ഡോ.കെ. എ. പോള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പോള്‍ നേരിട്ട് ഹാജരായാണ് ഹര്‍ജി വാദിച്ചത്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു പരസ്യമാക്കിയ ലാബ് റിപ്പോര്‍ട്ടാണ് ഹര്‍ജിക്ക് ആധാരം. മുന്‍ വൈഎസ്ആര്‍സിപി സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തില്‍ ലഡു തയ്യാറാക്കുന്നതിനായി വിതരണം ചെയ്ത നെയ്യിന്റെ സാമ്പിളുകളില്‍ മൃഗക്കൊഴുപ്പ് അടക്കം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയെന്നായിരുന്നു ലാബ് റിപ്പോര്‍ട്ട്. ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒക്ടോബര്‍ നാലിന് സുപ്രീം കോടതി ഒരു സ്വതന്ത്ര പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചിരുന്നു
ഇതിനു പിന്നാലെയാണ് ഒക്ടോബര്‍ 24 ന്, ജസ്റ്റിസുമാരായ ഗവായ്, പികെ മിശ്ര, വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ പോള്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ആന്ധ്രാപ്രദേശ് സര്‍ക്കാര്‍, തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി), സിബിഐ തുടങ്ങിയവര്‍ക്കെതിരെയായിരുന്നു ഹര്‍ജി.
വളരെക്കുറച്ച് ആള്‍ക്കാര്‍ക്കായി വത്തിക്കാന്‍ എന്നൊരു രാജ്യം സൃഷ്ടിക്കാമെങ്കില്‍ എന്തുകൊണ്ട് 34 ലക്ഷം ആളുകളുള്ള തിരുപ്പതിയെ പ്രത്യേക സംസ്ഥാനമാക്കി കൂടാ എന്നായിരിന്നു ഹര്‍ജിക്കാരന്റെ വാദം. രാജ്യത്ത് 29 സംസ്ഥാനങ്ങളുണ്ട്. എന്തുകൊണ്ട് 30 ലക്ഷം ആളുകള്‍ക്ക് സംസ്ഥാനം ആയിക്കൂടെന്നും ഹര്‍ജിക്കാരന്‍ വാദിച്ചിരുന്നു.
TAGS: NATIONAL | SUPREME COURT
SUMMARY: Supreme court rejects seperate state for tirupati plea
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 200 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന് സ്വർണത്തിന്റെ വില…
ആലപ്പുഴ: ആലപ്പുഴ ബീച്ച് വാർഡില്‍ നിന്നും കാണാതായ യുവതിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. മായ എന്ന 37വയസുകാരിയെ ആണ് രണ്ട്…
ബെംഗളൂരു: വൈറ്റ്ടോപ്പിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ പുലികേശി നഗറിലെ എംഎം റോഡിൽ ഇന്നു മുതൽ 20 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു. മോസ്ക്…
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ…
ബെംഗളൂരു: നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് പരാതി വ്യാപകമാകുന്നതിനിടെ കുഴി അടയ്ക്കൽ നടപടികളുമായി ബിബിഎംപി. മൈസൂരു റോഡ്, മാഗഡി റോഡ്, വൈറ്റ്ഫീൽഡ്…
ബെംഗളൂരു: നഗരത്തിലെ 75 ജംക്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാനും സുരക്ഷിതമാക്കാനുമുള്ള പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് ബിബിഎംപി. തിരഞ്ഞെടുത്ത ജംക്ഷനുകളിലെ റോഡിന്റെ നിർമാണ…