മുംബൈ: നടി ലൈലാ ഖാനെയും മാതാവിനെയും സഹോദരങ്ങളെയും കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന്‍ പര്‍വേസ് തക്കിന് സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. ലൈലയുടെ മാതാവ് സെലീനയുടെ മൂന്നാം ഭര്‍ത്താവാണ് പര്‍വേസ് തക്. കേസില്‍ പര്‍വേസ് തക് കുറ്റക്കാരനാണെന്ന് ഈ മാസം ഒന്‍പതിന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ.
സംഭവം നടന്ന് 13 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. ലൈല ഖാൻ(30), മൂത്ത സഹോദരി അസ്മിന(32), ഇരട്ട സഹോദരങ്ങളായ സാറ, ഇമ്രാൻ(25), ബന്ധു രേഷ്മ, ലൈലയുടെ മാതാവ് ഷെലിന എന്നിവരാണ് കൊല്ലപ്പെട്ടത്. 2011 ഫെബ്രുവരിയിലായിരുന്നു സംഭവം. ഷെലിനയെയും ലൈലയേയും കാണാതായെന്നു പറഞ്ഞ് ലൈലയുടെ അച്ഛൻ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇഗത്‌പുരിയിലെ ഫാംഹൗസിൽനിന്ന് ആറുപേരുടെയും മൃതദേഹം കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം കശ്മീരിലേക്ക് കടന്നുകളഞ്ഞ പ്രതി പർവേസിനെ 2012 ജൂലൈയിലാണ് അറസ്റ്റ് ചെയ്യുന്നത്. സ്വത്തുതർക്കത്തെത്തുടർന്നായിരുന്നു കൊലപാതകം.
കാസറഗോഡ്: മഞ്ചേശ്വരത്ത് മകന്‍ അമ്മയെ പെട്രോളൊഴിച്ച് തീകാെളുത്തി കൊന്നു. വോര്‍ക്കാട് നലങ്ങി സ്വദേശി ഫില്‍ഡ (60) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം…
തൃശൂർ: നാലര വയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി. ജൂണ്‍ 20ന് തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍…
ടെഹ്റാൻ: ഇസ്രയേൽ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇറാൻ റവല്യൂഷനറി ഗാർഡ് കമാൻഡ് സെന്റർ തലവൻ അലി ശാദ്മാനി മരിച്ചു. ജൂൺ…
ന്യൂഡൽഹി: 2019ലെ ബാലാകോട്ട് വ്യോമാക്രമണത്തിനിടെ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക സംഘത്തിലെ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: സംസ്ഥാനത്ത് 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം…
മലപ്പുറം: നിലമ്പൂർ വാണിയമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊലപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മറുകരയിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. ചാലിയാറിലെ കനത്ത കുത്തൊഴുക്കാണ് ദൗത്യം…