ബെംഗളൂരു: മലപ്പുറം ജില്ലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്ന് ജനങ്ങളോട് നിർദേശിച്ച് കർണാടക സർക്കാർ. നിപ വൈറസ് ബാധിച്ച് മലപ്പുറത്ത് 14കാരൻ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. കർണാടകയിൽ ഇതുവരെ നിപാ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ നിപ റിപ്പോർട്ട് ചെയ്യപ്പെട്ടത് അയൽ സംസ്ഥാനത്തായതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സർക്കാർ അറിയിച്ചു. നിലവിൽ കേരളത്തിൽ നിപ ഭീതിയില്ല. എങ്കിലും ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.
വവ്വാലുകളാണ് വൈറസിൻ്റെ സാധാരണ വാഹകർ. വവ്വാലുകൾ കടിച്ചതോ അതിൻ്റെ ഉമിനീർ കലർന്നതോ ആയ പഴങ്ങൾ ആകസ്മികമായി കഴിക്കുന്നതിലൂടെ മനുഷ്യർക്ക് രോഗബാധയുണ്ടാകുന്നാണ് നിലവിലെ കണ്ടെത്തൽ. എന്നാൽ രോഗബാധിതരുമായി ഇടപഴകിയാലും രോഗം ബാധിക്കാൻ സാധ്യതയുണ്ട്. അണുബാധ തടയാൻ ആവശ്യമായ എല്ലാ നടപടികളും സംസ്ഥാനം സ്വീകരിച്ചു വരികയാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
TAGS: KARNATAKA | NIPAH ALERT
SUMMARY: Karnataka govt advises its citizens to avoid travelling to Malappuram
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…