ന്യൂഡൽഹി: ഗാര്‍ഹിക പീഡന നിയമം പരിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. നിയമത്തിന്‍റെ ദുരുപയോഗം തടയണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ബെംഗളൂരു ടെക്കി അതുല്‍ സുഭാഷിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് ഹര്‍ജി.
അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹര്‍ജിക്കാരൻ. ഭര്‍ത്താവിനെയും കുടുംബത്തെയും ഗാര്‍ഹിക പീഡനത്തിന്‍റെ പേരില്‍ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. ഗാര്‍ഹിക പീഡന കേസുകള്‍ രാജ്യത്ത് വര്‍ധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കൊണ്ട് നിയമം പുനപ്പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി വിരമിച്ച ജഡ്‌ജിമാരടങ്ങിയ വിദഗ്‌ധ സമിതി രൂപീകരിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
വിവാഹവേളയില്‍ നല്‍കുന്ന വസ്‌തുക്കളുടെയും സമ്മാനങ്ങളുടെയും പണത്തിന്‍റെയും കണക്ക് സൂക്ഷിക്കണമെന്നും ഇത് സംബന്ധിച്ച സത്യവാങ്മൂലം വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം സൂക്ഷിക്കണമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. വിവാഹിതകളെ സ്‌ത്രീധനം ആവശ്യപ്പെട്ട് അപമാനിക്കുന്നത് ഇല്ലാതാക്കാനാണ് സ്‌ത്രീധന നിരോധന നിയമം കൊണ്ടുവന്നത്. എന്നാല്‍ ഇത് ഭര്‍തൃവീട്ടുകാര്‍ക്കെതിരെ അനാവശ്യമായി ഉപയോഗിക്കുന്നു.
സ്‌ത്രീധനക്കേസുകളിൽ മനുഷ്യനെ തെറ്റായി പ്രതികളാക്കിയ സംഭവങ്ങളും കേസുകളും രാജ്യത്ത് ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവിലേത് അതുൽ സുഭാഷിനെ കേസാണ്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് മുമ്പ് വിഷയത്തിൽ കൃത്യമായ ഇടപെടൽ ആവശ്യമാണെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.
TAGS: NATIONAL | SUPREME COURT
SUMMARY: PIL In Supreme Court Seeks Reform Of Domestic Violence
ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ രണ്ടു പേർ അറസ്റ്റില്‍. ഭീകരരെ സഹായിച്ച പഹല്‍ഗാം സ്വദേശികളാണ് അറസ്റ്റിലായതെന്ന് എൻഐഎ അറിയിച്ചു. ബട്‌കോട്ട് സ്വദേശി…
തൃശൂർ: കെഎസ്‌ആർടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി സവാദ് റിമാൻഡില്‍. തൃശ്ശൂർ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ്…
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ ബിഹാറിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു.…
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയില്‍. പ്രസിഡന്റായി മോഹൻലാല്‍ തുടർന്നേക്കും. തിരഞ്ഞെടുപ്പ് ഒഴിവാക്കി അഡ്ഹോക്…
കാസറഗോഡ് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കെ. മണികണ്ഠൻ രാജിവച്ചു. പെരിയ ഇരട്ട കൊലക്കേസിലെ 14-ാം പ്രതിയായ…
അഹമ്മദാബാദ്: വിമനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന തുടരുന്നു. ഇതുവരെ 247 പേരെ തിരിച്ചറിഞ്ഞു. 232 പേരുടെ മൃതദേഹം വിട്ടുനല്‍കി.…