രാജ്യത്തെ മെഡിക്കല്‍ അനുബന്ധ ബിരുദ കോഴ്സ് പ്രവേശനത്തിനായുള്ള നീറ്റ് – യുജി പരീക്ഷ സമാപിച്ചു. കർശന പരിശോധനക്ക് പിന്നാലെയായിരുന്നു പരീക്ഷ. ഉച്ചയ്ക്ക് 2 മുതല്‍ 5.20 വരെ ആയിരുന്നു പരീക്ഷ സമയം. 5.30 ഓടെയാണ് പരീക്ഷ ഹാളില്‍ നിന്ന് വിദ്യാർഥികള്‍ പുറത്തുവന്നത്.
രാജ്യത്തിനകത്തും പുറത്തുമായി 23,ലക്ഷത്തോളം പേരാണ് നീറ്റ് പരീക്ഷ എഴുതിയത്. കേരളത്തില്‍ 1.44,949 പേരാണ് പരീക്ഷ എഴുതിയത്. 557 കേന്ദ്രങ്ങളിലും വിദേശ രാജ്യങ്ങളിലെ 14 നഗരങ്ങളിലുമാണ് പരീക്ഷാ കേന്ദ്രങ്ങള്‍. കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് വിദ്യാർഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിച്ചത്.
ആഭരണങ്ങള്‍, ഷൂസ്, എന്നിവ ധരിക്കാന്‍ പാടില്ല. സുതാര്യമായ വെള്ളക്കുപ്പി മാത്രമേ പരീക്ഷ ഹാളില്‍ അനുവദിക്കു. എഴുതാനുള്ള പേന പരീക്ഷ കേന്ദ്രത്തില്‍ നിന്നും നല്‍കി. ട്രാൻസ്പരന്റ് കുപ്പിയില്‍ മാത്രമേ ഹാളില്‍ കുടിവെള്ളം എടുക്കാൻ അനുവദിച്ചുള്ളൂ. എ ഐ അധിഷ്ഠിത സി സി കാമറകുളും സജ്ജമാക്കിയിരുന്നു.
പാലക്കാട്: പാലക്കാട് ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്‌ച ജില്ലയിലെ അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ, നേഴ്‌സറികൾ,…
തൃശൂർ: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2024ലെ വിശിഷ്ടാംഗത്വവും സമഗ്ര സംഭവന പുരസ്‌കാരവും കെ വി രാമകൃഷ്ണനും ഏഴാച്ചേരി രാമചന്ദ്രനും…
ബെംഗളൂരു: ചാമരാജ്നഗറിലെ എംഎം ഹിൽസ് വന്യജീവിസങ്കേതത്തിൽ 5 കടുവകൾ ചത്ത സംഭവത്തിൽ വനംമന്ത്രി ഈശ്വർ ഖണ്ഡ്രെ അന്വേഷണത്തിന് ഉത്തരവിട്ടു. പെൺ…
ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കു കൂടുതൽ ആപ്പുകൾ ഉപയോഗിച്ച് ടിക്കറ്റെടുക്കാനാകുള്ള സൗകര്യം ഉടൻ ഒരുക്കുമെന്ന് ബിഎംആർസി. വെബ് ടാക്സി ആപ്പുകൾ…
ബെംഗളൂരു: കോഴിക്കോട് സാമൂതിരി രാജ കെ.സി.ആർ. രാജ എന്ന കോട്ടയ്ക്കൽ കിഴക്കേ കോവിലകാംഗം രാമചന്ദ്രൻ രാജ(93) ബെംഗളൂരുവില്‍ അന്തരിച്ചു. ബെംഗളൂരുവിലെ…
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് എം ആർ അജിത്കുമാറിനെ ഒഴിവാക്കി. യുപിഎസ്‌സി പ്രത്യേക യോഗമാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.…