ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ ഒളിമ്പ്യൻ നീരജ് ചോപ്രയ്‌ക്ക് സ്വർണം. നാലാം ശ്രമത്തിൽ 82.27 മീറ്റർ ദൂരം താണ്ടിയാണ് താരം ഒന്നാമതെത്തിയത്. സ്വർണ നേട്ടത്തിനിടയിലും നീരജിന് 90 മീറ്റർ കണ്ടെത്താനാവത്തത് ആരാധകർക്ക് നിരാശയായി.
82.06 മീറ്റർ ദുരം താണ്ടിയ ഏഷ്യൻ ചാമ്പ്യൻ കൂടിയായ ഡി.വി മനുവിനാണ് വെള്ളി. ആദ്യ മൂന്ന് ശ്രമങ്ങളിലും നീരജിനെ പിന്തള്ളി ഒന്നാമതായിരുന്നു മനു. ഉത്തം പാട്ടീലിനാണ് വെങ്കലം. അതേസമയം ഏഷ്യൻ ഗെയിംസിലെ വെള്ളി മെഡൽ ജേതാവ് കിഷോർ കുമാർ ജെനയ്‌ക്ക് ഒരു തവണപോലും 80 മീറ്റർ കണ്ടെത്താനായില്ല.
മൂന്ന് വർഷത്തിന് ശേഷമാണ് നീരജ് ചോപ്ര സ്വന്തം മണ്ണിൽ മത്സരിക്കുന്നത്. 2021-ലെ ഫെഡറേഷൻ കപ്പിലായിരുന്നു താരം അവസാനമായി മത്സരിച്ചത്. അന്ന് 87.80 മീറ്റർ എറിഞ്ഞ് സ്വർണം സ്വന്തമാക്കിയിരുന്നു. യൂറോപ്പിൽ പാരീസ് ഒളിമ്പിക്‌സിനായുള്ള പരിശീലനത്തിനിടെയാണ് താരം ഫെഡറേഷൻ കപ്പിൽ മത്സരിക്കാനെത്തിയത്. കഴിഞ്ഞയാഴ്ച ദോഹയിൽ നടന്ന ഡയമണ്ട് ലീഗിൽ താരം വെള്ളി നേടിയിരുന്നു.
കൊച്ചി: എറണാകുളം-ഷൊര്‍ണൂര്‍ മെമു ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.…
കൊച്ചി: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍. പിടികൂടാനുള്ള ശ്രമം പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്. റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ…
കോട്ടയം: കോട്ടയം ജില്ലയുടെ അൻപതാമത് കലക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. ബുധനാഴ്ച രാവിലെ 10.30 ന് കളക്‌ട്രേറ്റിലെത്തിയ അദ്ദേഹത്തിന് സ്ഥാനമൊഴിഞ്ഞ…
കൊല്‍ക്കത്ത: മുതിർന്ന ബംഗാളി നടി ബസന്തി ചാറ്റർജി (88) കൊല്‍ക്കത്തയിലെ വീട്ടില്‍ അന്തരിച്ചു. വളരെക്കാലമായി അർബുദ ബാധിതയായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ…
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരുവിന്റെ വാർഷിക പൊതുയോഗം മേടരഹള്ളിയിലെ ഓഫീസിൽ നടന്നു.അധ്യക്ഷൻ ആര്‍ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സി…
കൊച്ചി: കോടതിയില്‍ സാന്ദ്ര തോമസിന് തിരിച്ചടി. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പത്രിക തള്ളിയതിനെതിരായി സമർപ്പിച്ച ഹർജി കോടതി…