ബെംഗളൂരു: നേതൃമാറ്റ വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിക്കുമെന്ന് വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കഴിഞ്ഞയാഴ്ച വൊക്കലിംഗ മഠാധിപതി സിദ്ധരാമയ്യയോട് രാജിവെക്കണമെന്നും മുഖ്യമന്ത്രി പദത്തിലേക്ക് ഡി. കെ. ശിവകുമാറിന് വഴിയൊരുക്കണമെന്ന് പരസ്യമായി അഭ്യർത്ഥിച്ചിരുന്നു. ഇതേ തുടർന്ന് സർക്കാരിലെ നേതൃമാറ്റം സംബന്ധിച്ച് ഇരു വിഭാഗങ്ങളിൽ നിന്നുള്ള പല നേതാക്കളും പരസ്യ പ്രസ്താവനയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
എന്നാൽ ഇത് പൊതുസമൂഹത്തിൽ ചർച്ച ചെയ്യേണ്ട വിഷയമല്ല. ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും അതനുസരിച്ച് മുന്നോട്ട് പോകുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. കൂടുതൽ ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ ലിംഗായത്ത്, എസ്‌സി, എസ്ടി, ന്യൂനപക്ഷ സമുദായങ്ങളിലെ നേതാക്കൾക്ക് നൽകാനും സിദ്ധരാമയ്യ അനുയായികളായ ചില മന്ത്രിമാരുടെ ആവശ്യങ്ങളും ഉയർന്നിട്ടുണ്ട്. സംസ്ഥാന പാർട്ടി അധ്യക്ഷൻ കൂടിയായ ഡി.കെ ശിവകുമാറിന്റെ രാഷ്ട്രീയ ചേരിതിരിവ് ഇല്ലാതാക്കാനുള്ള ശ്രമമായാണ് ഈ നീക്കം വിലയിരുത്തുന്നത്. വൊക്കലിംഗ സമുദായാംഗമായ ശിവകുമാർ നിലവിൽ സിദ്ധരാമയ്യ സർക്കാരിലെ ഏക ഉപമുഖ്യമന്ത്രിയാണ്. എന്നാൽ ഈ വിഷയത്തിലും പാർട്ടി നേതൃത്വം തീരുമാനം എടുക്കുമെന്നും അതനുസരിച്ച് പ്രവർത്തിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
TAGS: KARNATAKA | SIDDARAMIAH
SUMMARY: Party highcommand will take decision on leadership change says cm
തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച് പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ്…
ന്യൂഡൽഹി: 2025 ലെ ആദായനികുതി ബില്‍ പിൻവലിച്ച് കേന്ദ്രം. പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട്…
കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച…
തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…
കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…
ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…