ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഇഡി നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് പണം കണ്ടെടുത്തു. ഝാര്‍ഖണ്ഡ് ഗ്രാമവികസന വകുപ്പ് മന്ത്രി അലംഗീര്‍ ആലത്തിന്റെ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടുജോലിക്കാരനില്‍ നിന്ന് മാത്രം 20 കോടിയിലേറെ രൂപയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത പണം നോട്ടെണ്ണല്‍ യന്ത്രത്തിന്റെ സഹായത്തോടെ എണ്ണിത്തിട്ടപ്പെടുത്തുകയാണ്.
തിങ്കളാഴ്ച രാവിലെയായിരുന്നു റെയ്ഡ്. ഒരു മുറിയില്‍ നിറയെ നോട്ടുകെട്ടുകള്‍ ഉള്ള വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഝാര്‍ഖണ്ഡിലെ വിവിധ ഇടങ്ങളില്‍ ഇ.ഡി പരിശോധന തുടരുകയാണ്.
ഝാര്‍ഖണ്ഡ് ഗ്രാമവികസന വകുപ്പ് മുന്‍ ചീഫ് എഞ്ചിനീയര്‍ വീരേന്ദ്ര റാമുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ഇഡിയുടെ റെയ്ഡ് പുരോഗമിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റാമിനെ 2023 ഫെബ്രുവരിയില്‍ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. തദ്ദേശ വികസന വകുപ്പിലെ പദ്ധതി നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ഇഡി കള്ളപ്പണ ഇടപാടു കേസ് രജിസ്റ്റര്‍ ചെയ്തത്.
ഝാര്‍ഖണ്ഡില്‍ അഴിമതി അവസാനിക്കുന്നില്ലെന്ന് സംഭവത്തില്‍ ബി.ജെ.പി വക്താവ് പ്രതുല്‍ സഹ്ദേവ് പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ ചെലവഴിക്കാനാണ് ഈ പണം കൊണ്ടുവന്നതെന്നും ഇലക്ഷന്‍ കമ്മീഷന്‍ വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊച്ചി: സംസ്ഥാനത്തെ സർവകലാശാലയില്‍ സ്ഥിരമായി വൈസ് ചാൻസിലർമാരെ നിയമിക്കാത്തതില്‍ സർക്കാരിനെയും ചാൻസലറിനെയും വിമർശിച്ച് ഹൈക്കോടതി. സ്ഥിരമായി വിസിമാരില്ലാത്തത് ഉന്നത വിദ‍്യാഭ‍്യാസ…
കണ്ണൂര്‍: കണ്ണൂർ കൊട്ടിയൂർ ക്ഷേത്രത്തില്‍ ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ കൂടെ എത്തിയവർ ഫോട്ടോഗ്രാഫറെ മർദിച്ചെന്ന് പരാതി. ദേവസ്വം ഫോട്ടോഗ്രാഫർ സജീവ്…
കണ്ണൂർ: എടക്കാട് തിരയില്‍പെട്ട് കാണാതായ 18 കാരന്റെ മൃതദേഹം കണ്ടെത്തി. കായലോട് സ്വദേശി ഫർഹാൻ റൗഫ് ആണ് മരിച്ചത്. വ്യാഴാഴ്ച…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില ഇടിഞ്ഞു. പവന് ഇന്ന് 680 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 72,000 ത്തിന് താഴേക്കെത്തി. ഒരു…
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ഈ മാസം 122 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍…
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴിഞ്ഞദിവസം വി.എസിനെ ന്യൂറോ…