ബെംഗളൂരു: സ്പോർട്സ് സെന്ററിൽ വെച്ച് പതിനാറുകാരിയെ പീഡനത്തിനിരയാക്കിയ ബാഡ്മിന്റൺ പരിശീലകൻ പിടിയിൽ. ഹുളിമാവ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടി തന്റെ മുത്തശ്ശിയുടെ ഫോണിൽ നിന്ന് വാട്ട്‌സ്ആപ്പ് വഴി പരിശീലകന് തന്റെ നഗ്ന ചിത്രം അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തുവന്നത്. വാട്സാപ്പ് ചാറ്റ് കണ്ട മുത്തശ്ശി കുട്ടിയോട് കാര്യം ചോദിച്ചറിയുകയായിരുന്നു. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകി.
രണ്ട് വർഷം മുൻപാണ് പെൺകുട്ടി സ്‌പോർട്‌സ് സെന്ററിൽ ചേർന്നത്. ഇതിനു പിന്നാലെ പെൺകുട്ടിയെ പരിശീലകൻ നിരന്തരം പീഡനത്തിനിരയാക്കിയിരുന്നതായി പോലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ, പെൺകുട്ടിയുമായി പലതവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് തമിഴ്നാട് സ്വദേശിയായ പ്രതി സമ്മതിച്ചു. പെൺകുട്ടിയുടെ അശ്ലീല ഫോട്ടോകളും ഇയാളുടെ ഫോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. സ്പോർട്സ് സെന്ററിൽ പരിശീലനം നേടുന്ന മറ്റു പെൺകുട്ടികളുടെയും മൊഴി ശേഖരിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
TAGS: ARREST | RAPE
SUMMARY: Badminton coach arrested fpr raping minor
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിൽ നടന്ന നീലക്കുറിഞ്ഞി പരീക്ഷ അവസാനിച്ചു. വിമാനപുര കൈരളി നിലയം സെൻട്രൽ സ്കൂളിൽ…
നിലമ്പൂര്‍: വോട്ടെണ്ണലിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ യുഡിഎഫ് ക്രോസ് വോട്ട് ചെയ്തുവെന്ന ആരോപണവുമായി പി.വി. അൻവർ. തനിക്ക് ലഭിക്കേണ്ടിയിരുന്ന പതിനായിരത്തോളം…
ടെഹ്റാൻ: ആണവകേന്ദ്രങ്ങളിലെ അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി തിങ്കളാഴ്ച…
പാലക്കാട്: കപ്പൂര്‍ വട്ടകുന്നിൽ ബൈക്കിൽ വന്ന യുവതിയെയും യുവാവിനെയും സദാചാര പോലീസ് ചമഞ്ഞ് ചോദ്യം ചെയ്തു മർദിച്ചസംഭവത്തില്‍ രണ്ടു പേർ…
ടെഹ്റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം പുതിയതലത്തിലേക്ക് മാറുന്നു. ലോകത്തിലെ ഏറ്റവും നിര്‍ണായകമായ എണ്ണ ഇടനാഴിയായ ഹോര്‍മുസ് കടലിടുക്ക് അടക്കാന്‍ അടിയന്തരമായി ചേര്‍ന്ന…
കൊച്ചി: നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എഴുത്തുകാരി ഹണി ഭാസ്‌കറിന് നേരെ അസഭ്യപ്രയോഗം നടത്തിയയാള്‍…