പതിനാറുകാരിയെ പീഡനത്തിനിരയാക്കി; ബാഡ്മിന്റൺ പരിശീലകൻ പിടിയിൽ

ബെംഗളൂരു: സ്പോർട്സ് സെന്ററിൽ വെച്ച് പതിനാറുകാരിയെ പീഡനത്തിനിരയാക്കിയ ബാഡ്മിന്റൺ പരിശീലകൻ പിടിയിൽ. ഹുളിമാവ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടി തന്റെ മുത്തശ്ശിയുടെ ഫോണിൽ നിന്ന് വാട്ട്‌സ്ആപ്പ് വഴി പരിശീലകന് തന്റെ നഗ്ന ചിത്രം അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തുവന്നത്. വാട്സാപ്പ് ചാറ്റ് കണ്ട മുത്തശ്ശി കുട്ടിയോട് കാര്യം ചോദിച്ചറിയുകയായിരുന്നു. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകി.

രണ്ട് വർഷം മുൻപാണ് പെൺകുട്ടി സ്‌പോർട്‌സ് സെന്ററിൽ ചേർന്നത്. ഇതിനു പിന്നാലെ പെൺകുട്ടിയെ പരിശീലകൻ നിരന്തരം പീഡനത്തിനിരയാക്കിയിരുന്നതായി പോലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ, പെൺകുട്ടിയുമായി പലതവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് തമിഴ്നാട് സ്വദേശിയായ പ്രതി സമ്മതിച്ചു. പെൺകുട്ടിയുടെ അശ്ലീല ഫോട്ടോകളും ഇയാളുടെ ഫോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. സ്പോർട്സ് സെന്ററിൽ പരിശീലനം നേടുന്ന മറ്റു പെൺകുട്ടികളുടെയും മൊഴി ശേഖരിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

TAGS: ARREST | RAPE
SUMMARY: Badminton coach arrested fpr raping minor

LEAVE A REPLY

Please enter your comment!
Please enter your name here