ബെംഗളൂരു: പതിനാല് വർഷങ്ങൾക്ക് ശേഷം ബെള്ളാരിയിൽ തിരികെ പ്രവേശിക്കാൻ മുൻ മന്ത്രിയും എംഎൽഎയുമായ ഗാലി ജനാർദ്ദന റെഡ്ഡിക്ക് അനുമതി നൽകി സുപ്രീം കോടതി. ഖനി വ്യവസായിയും കർണാടക രാജ്യ പ്രഗതി പക്ഷ (കെ.ആർ.പി.പി.) പാർട്ടിസ്ഥാപകനുമായ ജി. ജനാർദന റെഡ്ഡി അനധികൃത ഖനന കേസിൽ ഉൾപ്പെട്ടതോടെയാണ് ബെള്ളാരിയിലേക്കുള്ള സന്ദർശനം വിലക്കിയത്. ബിജെപി മന്ത്രിസഭയിൽ അംഗമായിരിക്കെ 2011ലാണ് ഖനി അഴിമതി കേസിൽ അറസ്റ്റിലാകുന്നത്. ബെള്ളാരിയിൽ പ്രവേശിക്കരുതെന്ന കർശന നിബന്ധനയോടെയാണ‌് സുപ്രീംകോടതി ഇദ്ദേഹത്തിന് ജാമ്യം നൽകിയത‌്.
പിന്നീട് പലതവണ ബെള്ളാരിയിലേക്ക് പ്രവേശിക്കാൻ ശ്രമം നടത്തിയെങ്കിലും കാര്യമുണ്ടായിരുന്നില്ല. നിലവിലെ സുപ്രീം കോടതിയുടെ വിധിയിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. താൻ ബിജെപിയുടെ സാധാരണ പ്രവർത്തകനാണെന്നും ഭാവിയിൽ താൻ മത്സരിക്കുന്ന മണ്ഡലം പാർട്ടി തീരുമാനിക്കുമെന്നും റെഡ്ഡി പറഞ്ഞു. സന്ദൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തും. കൂടാതെ സംസ്ഥാനത്തുടനീളം പാർട്ടിയെ ശക്തിപ്പെടുത്താനും പ്രവർത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA | JANARDAN REDDY
SUMMARY: Janardhana Reddy to return to Ballari after 14 years
Reddy, wh
കൊപ്പാൾ: കർണാടക പോലീസിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ ഉടൻ നികത്തുമെന്ന് ആഭ്യന്തരമന്ത്രി ജി.പരമേശ്വര അറിയിച്ചു. കഴിഞ്ഞ സർക്കാർ കാലത്ത് ഒരു…
കേരള രാഷ്ട്രീയത്തിന്റെ ഭാവിയിലേക്ക് വിരല്‍ ചൂണ്ടുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മൂന്നാം റൗണ്ടിലും യു.ഡി.എഫ് ലീഡ് ചെയ്യുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍…
തിരുവനന്തപുരം: സ്ത്രീകളെ രാത്രിയിൽ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കേരള പോലീസ് നടപടിക്രമം സംബന്ധിച്ച പൗരാവകാശ രേഖയിൽ നിർദേശം. സ്ത്രീകളെ പകൽ…
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രണ്ടു റൗണ്ട് പിന്നിടുമ്പോള്‍ യുഡിഎഫ് മുന്നില്‍. 1239 വോട്ടിന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍…
ബെംഗളൂരു: നഗര വ്യാപകമായി വ്യാജ വാഹനാപകടങ്ങളുണ്ടാക്കി പണം തട്ടുന്നയാളെ അശോക്നഗർ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരു സ്വദേശിയായ സമാലി ഖാനാണ്…
ബെംഗളൂരു: നമ്മ മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ മേയ് മാസത്തിൽ നേരിയ ഇടിവ്. മേയിൽ പ്രതിദിനം ശരാശരി 7.56 ലക്ഷം…