അഭ്യൂഹങ്ങള്‍ക്കിടെ പാര്‍ട്ടി വിട്ടേക്കുമെന്ന സന്ദേശം നല്‍കി ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന ജെ.എം.എം. നേതാവുമായ ചംപായി സോറന്‍. ‘മറ്റൊരു പാത’ തിരഞ്ഞെടുക്കാന്‍ തന്നെ ‘നിര്‍ബന്ധിക്കുന്ന’ സാഹചര്യങ്ങള്‍ വ്യക്തമാക്കി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ തന്റെ മുന്നില്‍ മൂന്ന് വഴികളാണ് ഉള്ളതെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് വരെ അത് തുറന്നുകിടക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
‘പാർട്ടിയുടെ ഈ സമീപനത്തില്‍ താൻ തകർന്നു പോയി. രണ്ടു ദിവസമായി ഈ നടന്ന പ്രശ്നങ്ങളിലെല്ലാം തന്റെ പങ്ക് എന്ത് എന്ന ആത്മ പരിശോധന നടത്തുകയായിരുന്നു. അധികാരത്തോടുള്ള അത്യാഗ്രഹം തനിക്ക് ഒരല്പം പോലും ഇല്ലായിരുന്നു. എന്നാല്‍ എന്റെ ആത്മാഭിമാനത്തില്‍ ഏറ്റ ഈ പ്രഹരം ഞാൻ ആരോട് കാണിക്കും? എന്റെ തന്നെ ആള്‍ക്കാരില്‍ നിന്നും എനിക്കേറ്റ ഈ വേദന എനിക്ക് എവിടെ പറയാൻ സാധിക്കും? അപമാനങ്ങള്‍ക്കും തിരസ്കാരങ്ങള്‍ക്കും ഒടുവിലാണ് താൻ മറ്റൊരു പാത തിരഞ്ഞെടുക്കാൻ നിർബന്ധിക്കപ്പെട്ടത്. ഇന്നുമുതല്‍ എന്റെ ജീവിതത്തില്‍ പുതിയൊരു അദ്ധ്യായം തുടങ്ങുകയാണെന്ന് പാർലമെന്ററി യോഗത്തില്‍ അറിയിച്ചു. ഇനി എന്റെ മുന്നില്‍ മൂന്ന് വഴികള്‍ ആണുള്ളത്. ഒന്ന്, രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുക, രണ്ട്, മറ്റൊരു സംഘടന ഉണ്ടാക്കുക, മൂന്ന്, ഒരു പങ്കാളിയെ ലഭിക്കുകയാണെങ്കില്‍ അവർക്കൊപ്പം യാത്ര തുടരുക’ എന്ന് ചംപായി സോറാൻ എക്സില്‍ കുറിച്ചു.
ജാർഖണ്ഡിലെ ഉത്സവമായ ഹുല്‍ ദിവസിനു ശേഷം സന്താല്‍ കലാപത്തിന് നേതൃത്വം നല്‍കിയ രക്തസാക്ഷി സിദോ കൻഹുവിനെ അനുസ്മരിക്കാൻ തന്റെ നേതൃത്വത്തില്‍ പാർട്ടി സംഘടിപ്പിച്ച പരിപാടികള്‍ റദ്ദാക്കിയതിലുള്ള പ്രതിഷേധവും ചംപായി സോറാൻ കുറിപ്പില്‍ വ്യക്തമാക്കി. അതേ സമയം തന്നെ ഇതുതന്‍റെ വ്യക്തിപരമായ പോരാട്ടമാണെന്നും മറ്റൊരു പാർട്ടി അംഗത്തെയും ഭാഗമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മറ്റൊരു കുറുപ്പിലൂടെ സോറാൻ വ്യക്തമാക്കി.
TAGS : CHAMPAY SORAN | JMM
SUMMARY : ‘faced severe humiliation and rejection from the party’; Champay Soren has hinted that he will leave the party
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി 2025 ആഗസ്റ്റ് 2, 3 തീയതികളിൽ കേരള ഫിലിം പോളിസി കോൺക്ലേവ്…
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഉണ്ടായ നാടൻ ബോംബ് സ്‌ഫോടനത്തിൽ നാലാം ക്ലാസ് വിദ്യാർഥിനി കൊല്ലപ്പെട്ടു. നാദിയ…
പത്തനംതിട്ട: ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠ ജൂലൈ 13 ന് (കൊല്ലവർഷം 1200 മിഥുനം 29) നടക്കും. ജൂലൈ…
തൃശൂർ: പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. തെക്കുംകര വലിയ വീട്ടില്‍ കല്ലിപറമ്പിൽ സുനില്‍ കുമാർ (47)ആണ്…
മലപ്പുറം: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു. 71 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.…
ചെന്നൈ: ലഹരിമരുന്നുക്കേസില്‍ നടൻ ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ നുംഗമ്പാക്കം പോലീസ് സ്റ്റേഷനിലാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. മുന്‍ എഐഎഡിഎംകെ അംഗത്തെ…