ന്യൂഡൽഹി: മഹാരാഷ്‌ട്ര കേഡറിലെ പ്രൊബേഷനറി ഓഫിസര്‍ പൂജ ഖേദ്‌ക്കറിന്‍റെ ഐഎഎസ് റദ്ദാക്കി. പരിശീലനത്തിലുണ്ടായിരുന്ന പൂജ ഖേദ്ക്കറിന് യുപിഎസ്‌സി വിലക്കും ഏര്‍പ്പെടുത്തി. ഇവരുടെ ഇപ്പോഴത്തെ ഐഎഎസ് റദ്ദാക്കുകയും ഭാവിയില്‍ യുപിഎസ്‌സി പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്‌തു. സിവില്‍ സര്‍വീസ് പരീക്ഷ ചട്ടങ്ങള്‍ പൂജ ലംഘിച്ചതായി രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായതായി യുപിഎസ്‌സി അറിയിച്ചു.
2022 സിവില്‍ സര്‍വീസ് പരീക്ഷയിലെ പങ്കാളിത്തം റദ്ദാക്കിയതായും യുപിഎസ്‌സി അറിയിച്ചു. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് യുപിഎസ്‌സിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൂജയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. ഈ മാസം 25ന് മുമ്പ് വിശദീകരണം സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഓഗസ്റ്റ് നാല് വരെ സമയം നീട്ടി ചോദിച്ചു. കൂടുതല്‍ രേഖകള്‍ ശേഖരിക്കണമെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ഈ ആവശ്യം.യുപിഎസ്‌സി അവരുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുകയും സമയം ജൂലൈ 30ന് വൈകിട്ട് 3.30 വരെയാക്കുകയും ചെയ്‌തു. ഇനി കൂടുതല്‍ സമയം അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ സമയം അനുവദിച്ചിട്ടും പൂജ മറുപടി നല്‍കിയില്ല.
സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ 2009 മുതല്‍ 2023 വരെ സിവില്‍ സര്‍വീസ് യോഗ്യത നേടിയ 15000 പേരുടെ വിവരങ്ങളില്‍ പുനപരിശോധന നടത്തുമെന്നും യുപിഎസ്‌സി വ്യക്തമാക്കി. പൂജ തന്‍റെയും മാതാപിതാക്കളുടെയും അടക്കം പേരുകള്‍ മാറ്റിയെന്നും കണ്ടെത്തി. വ്യാജ പിന്നാക്ക, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചത് സംബന്ധിച്ചും പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇത് വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.
പൂജ യുപിഎസ്‌സി പരീക്ഷ പാസായ ശേഷം സംവരണാനുകൂല്യത്തിനായി വ്യാജ ഭിന്നശേഷി – നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റില്‍ ഇവരെ ആറ് തവണ വൈദ്യ പരിശോധനയ്ക്കായി വിളിച്ചെങ്കിലും ഹാജരായില്ല. ഇത് സംബന്ധിച്ച് യുപിഎസ്‌സി വിജ്ഞാപനവും പുറത്തിറക്കിയിട്ടുണ്ട്.
TAGS: UPSC | POOJA KHEDKAR
SUMMARY: UPSC cancels provisional candidature of Puja Khedkar, debars her from all future exams
തൊടുപുഴ: 16 വയസുള്ള മകന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ബാങ്കിലെ ജോലിയില്‍ നിന്ന് സിപിഎം…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. പവന് 840 രൂപ ഉയർന്ന് വില 99,880 രൂപയിലെത്തി. ഗ്രാമിന് 105 രൂപ…
കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ…
ബേണ്‍: പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരുക്കേല്‍ക്കുകയും…
മുംബൈ: കുർള ലോക്മാന്യ തിലക് ടെർമിനലില്‍ പിറ്റ്‌ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ കൊങ്കണ്‍ വഴി മംഗളൂരു ഭാഗത്തേക്കുള്ള രണ്ടു ട്രെയിന്‍ സര്‍വീസുകളില്‍…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ(ഐബി). കേസിന് അന്തർസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങളുള്ളതിനാൽ യഥാർഥവസ്തുത പുറത്തുവരണമെങ്കിൽ…