മദ്യലഹരിയില്‍ ആഡംബര കാറോടിച്ച് രണ്ടു പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ 17കാരന്‍റെ അമ്മ അറസ്റ്റിൽ. രക്തസാമ്പിളില്‍ തിരിമറി നടത്താന്‍ സഹായിച്ചതിനാണ് അമ്മയെ അറസ്റ്റ് ചെയ്തതെന്ന് പൂനെ പോലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു.
അപകടത്തിന് പിന്നാലെ പരിശോധനക്കായി 17കാരന്‍റെ രക്തസാമ്പിളുകള്‍ ശേഖരിച്ചെങ്കിലും പ്രതിയുടെ രക്തസാമ്പിളിനു പകരം അമ്മയുടെ രക്തസാമ്പിൾ ഉപയോഗിച്ചാണ് ഡോക്ടര്‍മാര്‍ പരിശോധന നടത്തിയത്. പ്രതിയുടെ കുടുംബത്തില്‍ നിന്നുള്ള നാലാമത്തെ അറസ്റ്റാണിത്. നേരത്തെ പിതാവ് വിശാല്‍ അഗര്‍വാളിനെയും മുത്തച്ഛന്‍ സുരേന്ദ്ര അഗര്‍വാളിനെയും അറസ്റ്റ് ചെയ്തിരുന്നു.
പ്രതിയുടെ രക്തസാമ്പിൾ കൃത്രിമം കാണിച്ചതിന് സസൂണ്‍ ആശുപത്രിയിലെ ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. അജയ് തവാരെ, മെഡിക്കല്‍ ഓഫീസർ ഡോ. ശ്രീഹരി ഹല്‍നോർ, അതുല്‍ ഘട്കാംബ്ലെ എന്ന ജീവനക്കാരൻ എന്നിവരെയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തെ തുടർനാണ് തിങ്കളാഴ്ച…
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി. വനിതാ ജീവനക്കാരായിരുന്ന…
ബർലിൻ: ജർമനിയില്‍ നഴ്‌സിങ് പഠനത്തിനു പോയ മലയാളി വിദ്യാർഥി മരിച്ചു. കോട്ടയം ഏറ്റുമാനൂർ സ്വദേശി അമല്‍ റോയിയാണ് മരണപ്പെട്ടത്. മരണവിവരം…
ഷിംല: ഹിമാചല്‍ പ്രദേശിലുണ്ടായ മേഘവിസ്ഫോടനത്തില്‍ മരണം 3 ആയി. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 20…
കാസറഗോഡ്: വ്ലോഗറായ യുവതിക്ക് നേരെ ബേക്കലിലെ ഹോം സ്റ്റേയില്‍ വച്ച് അതിക്രമം നടന്നതായി ആരോപണം. ഹോംസ്റ്റേയില്‍ താമസിക്കുകയായിരുന്ന യുവതിയെ മദ്യലഹരിയിലെത്തിയ…
ന്യൂഡൽഹി: തെന്നിന്ത്യൻ നടി മീന രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോർട്ട്. ഉപരാഷ്ട്രപതി ജഗദീപ് ധര്‍കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നടി ബിജെപിയില്‍ പ്രവേശിച്ചേക്കുമെന്ന ചര്‍ച്ച…