ബെംഗളൂരു: ഏപ്രിൽ 26ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് സൗജന്യ ഭക്ഷണം നൽകാൻ അനുമതിയുമായി കർണാടക ഹൈക്കോടതി. വോട്ട് ചെയ്തതിൻ്റെ തെളിവ് കാണിക്കുന്ന വോട്ടർമാർക്ക് കോംപ്ലിമെൻ്ററി ഭക്ഷണം നൽകാൻ അനുമതി ആവശ്യപ്പെട്ട് ബ്രുഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വോട്ടർമാർക്ക് ഇത്തരത്തിൽ സൗജന്യ ഭക്ഷണം നൽകുന്നത് മികച്ച തീരുമാനമാണെന്നും, ഇതിനു പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.എന്നാൽ വോട്ട് ചെയ്തവർക്ക് മാത്രമേ സൗജന്യ ഭക്ഷണം അനുവദിക്കാൻ പാടുള്ളു. 26ന് മുമ്പ് വോട്ടർമാരെ സ്വാധീനിക്കാൻ സൗജന്യങ്ങൾ നൽകരുതെന്നും കോടതി വ്യക്തമാക്കി. 26ന് മുമ്പ് നൽകുന്ന സൗജന്യങ്ങൾ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എം. നാഗപ്രസന്നയുടേതാണ് ഉത്തരവ്. വോട്ടർമാർക്ക് സൗജന്യ ഭക്ഷണം നൽകാൻ അനുമതി ആവശ്യപ്പെട്ട് ബിബിഎംപി, പോലീസ് എന്നിവർക്ക് നിവേദനം നൽകിയിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടർന്നാണ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചത്.
ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം കെആർ പുരം സോൺ ഡിമെൻഷ്യ ഇന്ത്യ അലയൻസ് എന്ന സർക്കാർ ഇതര സംഘടനയുമായി ചേർന്ന്…
കൊച്ചി: ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമപ്രകാരം പെണ്‍മക്കള്‍ക്ക് സ്വത്തില്‍ തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി. 1975 ലെ കൂട്ടുകുടുംബ നിരോധന നിയമത്തിലെ 3 ഉം…
സനാ: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമൻ ജയിലില്‍ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16 ബുധനാഴ്ച…
ന്യൂഡൽഹി: തേനീച്ച കൂട്ടമായെത്തിയതോടെ വിമാനം വൈകിയത് ഒരു മണിക്കൂർ. സൂറത്ത് - ജയ്പൂർ ഇൻഡിഗോ വിമാനമാണ് ഒരു മണിക്കൂർ വൈകിയത്.…
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിൻ ഷാഹിർ അറസ്റ്റില്‍. കോടതി വ്യവസ്ഥ ഉള്ളതിനാല്‍ സ്റ്റേഷൻ ജാമ്യത്തില്‍…
കൊച്ചി: പി.സി.ജോർജിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. 2022ല്‍ പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്ന്…